Wednesday, April 28, 2010

ബലിയാക്കപ്പെട്ടത് പിതാവോ പുത്രനോ?

ക്രിതുമതവും ക്രിസ്ത്യാനികളും - 10

നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രശ്നം യേശുവിലുള്ള മനുഷ്യ ന്‍ശിക്ഷിക്കപ്പെട്ടിരുന്നില്ല എന്നാണ്‌. ഏതൊരു താര്‍ക്കിക യുക്തിയുടെയുംഅടിസ്ഥാനത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുന്നില്ല. കാരണം അദ്ദേഹംമനുഷ്യവംശത്തിന്‍റെ പാപഭാരം വഹിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഈ പുതിയ വിഷയം ചര്‍ച്ചയിലേക്ക്‌ കടന്നുവരുമ്പോള്‍ അത്‌ ഇതിനുമുമ്പ്‌ നാം പരിഗണിച്ചിട്ടില്ലാത്ത ഒരു പ്രത്യേക സാഹചര്യത്തിലേക്ക്‌ നമ്മെ ആനയിക്കുന്നു. അതായത്‌ പാപം ചെയ്യാന്‍ ആദമിന്‍റെയും ഹവ്വയുടേയും സന്തതികള്‍ക്ക്‌ പൊതുവെ പാരമ്പര്യമായി ലഭിച്ച പ്രവണതയുണ്ടല്ലോ. ആ പാപ പ്രവണതക്ക്‌ യേശുവിലുള്ള മനുഷ്യനുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരാള്‍ തീര്‍ച്ചയായും അത്ഭുതപ്പെട്ടുപ്പാകും.

ദൈവപുത്രനും മനുഷ്യനും വസിക്കുന്ന യേശുവിന്‍റെ ശരീരത്തിലെ ദ്വയാത്മകാവസ്ഥയില്‍ വിശ്വസിക്കുമ്പോള്‍ യേശുവിലെ ദൈവികപുത്രന്‍ മാത്രമായിരുന്നു പാപരഹിതന്‍ എന്ന്‌ വിശ്വസിക്കുന്നതാവും ഏറ്റവും നല്ലത്‌. ദൈവപുത്രനോടൊപ്പം വസിക്കുന്ന മനുഷ്യന്‍റെ സ്ഥിതിയെന്തായിരിക്കും? മനുഷ്യനായ യേശു ജനിച്ചത്‌, ദൈവം പ്രദാനം ചെയ്ത ജീനില്‍ നിന്നും സ്വഭാവഗുണങ്ങളില്‍ നിന്നുമായിരിക്കുമോ? അങ്ങനെയാണെങ്കില്‍ അദ്ദേഹം യേശുവിലുള്ള ദൈവത്തെപോലെ പെരുമാറണം. മനുഷ്യനാണ്‌ എന്ന പേരില്‍ അദ്ദേഹം അതുമിതും ചെയ്ത്‌ കൃത്യവിലോപം കാട്ടിക്കൊണ്ടുള്ള യാതൊരു ഒഴിവുകഴിവും സ്വീകാര്യമല്ല. അദ്ദേഹത്തില്‍ ദൈവാംശം ഇല്ല എങ്കില്‍ അദ്ദേഹം വെറുമൊരു സാധാരണമനുഷ്യനായിരുന്നുവെന്ന്‌ നാം സമ്മതിക്കേണ്ടതുണ്ട്‌. ഒരുപക്ഷേ, അര്‍ദ്ധ മനുഷ്യനാണെന്നെങ്കിലും സമ്മതിക്കേണ്ടതാണ്‌. എന്നാല്‍ യേശുവുമായി കൂടിച്ചേര്‍ന്ന ആ മനുഷ്യവ്യക്തിക്ക്‌ മനുഷ്യസഹജമായ പാപം ചെയ്യാനുള്ള പ്രവണതയുണ്ടാകും. ഉണ്ടാവുന്നില്ല എങ്കില്‍ എന്താണ്‌ അതിന്‍റെ കാരണം? സംഗതി വളരെ വ്യക്തമാണ്‌. തന്‍റെ ദൈവപങ്കാളിയില്‍ നിന്നു തികച്ചും വിഭിന്നനായ യേശുവിലെ മനുഷ്യനെപറ്റി പറയുന്നത്‌ കൊണ്ട്‌ യാതൊരു നേട്ടവുമില്ല. യേശുവിലുള്ള മനുഷ്യന്‍ സ്വതന്ത്രനായിതന്നെ പാപിയാകേണ്ടതുണ്ട്‌. പാപത്തിന്‍റെ എല്ലാ ഭാരവും അദ്ദേഹത്തിന്‍റെ ചുമലിലിടാമല്ലോ. എല്ലാറ്റിനും പുറമെ മനുഷ്യവംശത്തിന്നുവേണ്ടി കുരിശില്‍ വെച്ച്‌ മരിച്ച ദൈവപുത്രനായ ക്രിസ്തു അത്ര സ്വാര്‍ത്ഥരഹിതനായിട്ടല്ല മരിച്ചത്‌ എന്ന കാര്യം കൂടി അവതരിപ്പിച്ചാല്‍ മാത്രമേ ഈ ചിത്രം പൂര്‍ത്തിയാവുകയുള്ളൂ. മരിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള മുഖ്യമായ ഉല്‍ക്കണ്ഠ അദ്ദേഹത്തിന്‍റെ പകുതി സഹോദരനെ കുറിച്ചായിരുന്നു. ഈ വിശ്വാസങ്ങളെല്ലാം ബുദ്ധിപരമായി ദഹിക്കാന്‍ അതീവ ദുഷ്ക്കരമാണ്‌. പക്ഷേ, നമ്മുടെ വീക്ഷണകോണില്‍ നിന്ന്‌ നോക്കുമ്പോള്‍ യാതൊരു പ്രശ്നവുമില്ല. അമ്പരപ്പിന്‍റെയും അതീവ ദുഃഖത്തിന്‍റെയും വിലാപം നടത്തിയ നിഷ്ക്കളങ്കനായ യേശു ദ്വന്ദവ്യക്തിത്വം വഹിച്ചിട്ടില്ലാത്ത കേവലംമനുഷ്യന്‍ മാത്രമായിരുന്നു.

യേശുവിന്‍റെ പ്രഹേളിക

ഞാന്‍ യേശുവില്‍ അവിശ്വസിക്കുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടിവ്യക്തമാക്കട്ടെ. അസാധാരണമായ മഹല്‍ത്യാഗങ്ങള്‍ വരിച്ച ദൈവത്തിന്‍റെ പ്രവാചകന്‍ എന്ന നിലയില്‍ അദ്ദേഹത്തോട്‌ എനിക്ക്‌ അതിരറ്റ ബഹുമാനമുണ്ട്‌. അഗ്നിപരീക്ഷകളുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയ ഒരു പുണ്യാത്മാവായിട്ടാണ്‌ ഞാന്‍ യേശുവിനെ കാണുന്നത്‌. എന്നാല്‍ ക്രൂശീകരണത്തിന്‍റെ വിവരണങ്ങള്‍ മാറാതെ വെളിപ്പെടുത്തുന്ന ഒരു കാര്യം യേശു സ്വേച്ഛയാല്‍ കുരിശില്‍ മരിക്കുന്നത്‌ ഇഷ്ടപ്പെട്ടില്ല എന്ന്‌ വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല എന്നാണ്‌. ശത്രുക്കള്‍ അദ്ദേഹത്തെ ക്രൂശിച്ച്‌ വധിക്കാന്‍ ശ്രമിക്കുന്നതിന്‌ തലേന്ന്‌ തന്‍റെ അനുയായികളോടൊപ്പം രാത്രിയിലുടനീളം അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നതായി നാം കേള്‍ക്കുന്നു. കാരണം അദ്ദേഹത്തിന്‍റെ വാദത്തിന്‍റെ (താന്‍ മിശിഹാ ആണെന്ന വാദം) സത്യസാക്ഷ്യം ഈ പരീക്ഷണത്തിനു (കുരിശു സംഭവത്തിന്‍റെ) മുമ്പില്‍ തെളിയിക്കപ്പെടേണ്ടതുണ്ടായിരുന്നു. ദൈവ ത്തിന്‍റെ മേല്‍ കറ്റുകെട്ടിപറയുന്ന ഒരു കള്ളവാദി മരത്തില്‍ തൂക്കപ്പെടുമെന്നും അതില്‍ ശാപമൃത്യു വരിക്കപ്പെടുമെന്നും ബൈബിള്‍ പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നു.

"എന്‍റെ നാമത്തില്‍ സംസാരിക്കാന്‍ ഞാന്‍ ആജ്ഞാപിച്ചിട്ടില്ലാത്ത ഒരു വാക്കെങ്കിലും സംസാരിക്കാന്‍ മുതിരുകയോ മറ്റു ദേവന്‍മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ മരിക്കും." (ആവ: 18:20)

വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം ചെയ്തവനെ വധിച്ചു മരത്തില്‍ തൂക്കിക്കഴിഞ്ഞാല്‍ അയാളുടെ ജഡം രാത്രി മുഴുവന്‍ ആ മരത്തില്‍ കിടത്തരുത്‌. ആ ദിവസം തന്നെ അയാളെ സംസ്കരിക്കണം. തൂക്കിക്കൊല്ലപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്‌. (ആവ: 21:22, 23).

ഈ കുരിശുമരണം സംഭവിക്കുമെങ്കില്‍ യാഹുദര്‍ അത്‌ ആഹ്ളാദ പൂര്‍വ്വം ആഘോഷിക്കുമെന്നും സംശയത്തിന്‍റെ നിഴല്‍പോലുമില്ലാത്ത രീതിയില്‍ കള്ളം തെളിഞ്ഞതായി വേദപുസ്തകങ്ങള്‍ സാക്ഷിക്കുന്നുവെന്ന്‌ അവര്‍ പ്രഖ്യാപിക്കുമെന്നും യേശുവിന്നറിയാമായിരുന്നു. ഇതായി രുന്നു അദ്ദേഹം മരണത്തിന്‍റെ കയ്പേറിയ പാനപാത്രത്തില്‍ നിന്നുംരക്ഷപ്പെടാന്‍ ഉത്കണ്ഠപ്പെട്ടത്‌. അല്ലാതെ ഭീരുത്വം കൊണ്ടായിരുന്നില്ല. അതായത്‌ താന്‍ കുരിശില്‍ മരണപ്പെട്ടാല്‍ തന്‍റെ ജനത വഴിതെറ്റിപ്പോകുമോ എന്നും സത്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുമോ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ഭീതി. രാത്രി മുഴുവന്‍ അതീവ ദൈന്യതയോടെയും നിസ്സഹായാവസ്ഥയിലും പ്രാര്‍ത്ഥനയില്‍ യേശു മുഴുകിയതിന്‍റെ വിവരണങ്ങളില്‍ നിന്നും അദ്ദേഹം അനുഭവിച്ച മാനസിക സംഘര്‍ഷവും, ദുഃഖവും ഹൃദയഭേദകമായിരുന്നുവെന്ന്‌ നമുക്ക്‌ വായിച്ചെടുക്കാം. പക്ഷേ, യഥാര്‍ത്ഥമായ ഈ ജീവിതനാടകം അവസാനത്തോടടുക്കുമ്പോള്‍ വികാര വിക്ഷു്ധിയുടേയും വിഷാദത്തിന്‍റെയും നിസ്സഹായതയുടേയും പരമകോടിയില്‍ അദ്ദേഹത്തില്‍ നിന്നുമുയര്‍ന്ന അവസാനത്തെ ദീനവിലാപത്തില്‍ ഇതെല്ലാം നിഴലിക്കുന്നു.

ഏലി, ഏലി, ലമാ സബക്താനിഎന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്താണ്‌ എന്നെ കൈവിട്ടത്‌?' (മത്തായി 27:46)

ആ വിലാപം കേവലമൊരു മാനസിക വ്യഥയുടെ പ്രകടനം മാത്രമായിരുന്നില്ല. വ്യക്തമായും അത്‌ ഭയാനകതയുടെ അതിരോളം വരുന്നആശ്ചര്യത്തിന്‍റെ ഘടകം കൂടി കലര്‍ന്നതായിരുന്നു. ക്രൂശീകരണത്തിന്‌ മുമ്പ്‌ തന്നെ വേദന ശമിപ്പിക്കാനും മുറിവുണങ്ങാനുമുള്ള കൂട്ടുകളടങ്ങിയലേപനം തന്‍റെ സമര്‍പ്പിതരായ ശിഷ്യന്‍മാര്‍ തയ്യാര്‍ ചെയ്തിരുന്നു. ആലേപനം പുരട്ടി യേശു ബോധത്തിലേക്ക്‌ തിരിച്ചുവന്നു. അദ്ദേഹം അത്ഭുതത്തോടെയും ആഹ്ളാദത്തോടെയും വിസ്മയഭരിതനായി തീര്‍ന്നിരിക്കണം. സത്യദൈവത്തിലുള്ള അദ്ദേഹത്തിന്‍റെ സ്നേഹം അത്യപൂര്‍വ്വമായി മാത്രം മനുഷ്യര്‍ക്ക്‌ അനുഭവപ്പെടാറുള്ളതുപോലെ അതിരുകളില്ലാതെയും അതിതീവ്രമായും പുന:സ്ഥാപിക്കപ്പെടുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ടാവും. ലേപനൌഷധം നേരത്തെ തന്നെ തയ്യാറാക്കപ്പെട്ടു എന്ന വസ്തുതയില്‍ നിന്നും യേശുവിന്‍റെ ശിഷ്യന്‍മാര്‍ അദ്ദേഹം കുരിശില്‍ നിന്നും ജീവനോടെ രക്ഷപ്പെടുമെന്ന്‌ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നു എന്നു മനസ്സിലാക്കാം. മരുന്നുകൊണ്ടുള്ള ചികിത്സ അദ്ദേഹത്തിന്‌ ആവശ്യമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. (തുടരം)

Saturday, April 24, 2010

യേശു ആഗ്രഹിക്കാത്ത ത്യാഗം (തുടര്‍ച്ച)

ക്രിതുമതവും ക്രിസ്ത്യാനികളും - 9

കുരിശില്‍ ബലിയായ യേശു ദൈവപുത്രനാണെന്നാണ്‌ ക്രിസ്തുസഭകള്‍ പൊതുവെ വിശ്വസിക്കുന്നത്‌. അത്‌ ദൈവപുത്രനായ യേശു തന്നയാണെങ്കില്‍ ഈ ആദ്യത്തെ ചോദ്യത്തിന്‌ ലഭിക്കുന്ന ഉത്തരത്തില്‍നിന്നാണ്‌ രണ്ടാമത്തെ ചോദ്യം ഉത്ഭവിക്കുന്നത്‌. അതായത്‌, യേശുവിന്‍റെ ആത്മഗതത്തിലെ "പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കും പോലെ അല്ല. നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു... രണ്ടാമതും പോയിപിതാവേ, ഞാന്‍ കുടിക്കാതെ അത്‌ നീങ്ങിക്കൂടാ. എങ്കില്‍, നിന്‍റെ ഇഷ്ടംആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. അനന്തരം അവന്‍വന്നു" (മത്താ: 26:39,42) ഈ വചനങ്ങളില്‍ രണ്ട്‌ കക്ഷികളെ വ്യക്തമായി കാണാം. അതില്‍രണ്ടാം കക്ഷി ആരാണെന്നതിനെക്കുറിച്ചുള്ളതാണ്‌ ആദ്യത്തെ ചോദ്യം. നമുക്ക്‌ അതിനെ സംബന്ധിച്ച്‌ രണ്ട്‌ സാധ്യതകള്‍ തുറന്നു കിടപ്പുണ്ട്‌.

ഒന്നാമത്തേത്‌ വിപത്‌ ഘട്ടത്തില്‍ താന്‍ ഉപേക്ഷിക്കപ്പെട്ടു എന്ന്‌ പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ദൈവപുത്രന്‍റെ പരാതിയായിരുന്നു ഇത്‌. മറ്റൊന്ന്‌, അവര്‍ രണ്ടുപേരും യാതൊരു യോജിപ്പുമില്ലാത്ത രണ്ട്‌ വ്യക്തിത്വങ്ങളായിരുന്നു എന്ന വസ്തുത വിശ്വസിക്കാനേഇവിടെ നിര്‍വാഹമുള്ളൂ. അതായത്‌, എല്ലാ ഗുണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഒരുപോലെ പങ്കുവെച്ച്‌ ഒരു ആളത്വത്തില്‍ പരസ്പരം ലയിച്ചുചേര്‍ന്ന്‌ സഹവസിക്കാന്‍ കഴിയാത്ത രണ്ട്‌ വിഭിന്ന വ്യക്തികളായിരുന്നു അവര്‍ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌. ഇവിടെ ഒരാള്‍ പരമോന്നത വിധി കര്‍ത്താവും സകല കാര്യങ്ങളുടെയും അന്തിമ തീരുമാനമെടുക്കാന്‍ കഴിവുള്ള സര്‍വ്വശക്തനായ വിധാതാവുമാണ്‌. മറ്റയാള്‍ പാവം'പുത്രനും'. അതായത്‌, പിതാവിന്‍റെ സകല ഗുണങ്ങളും അപഹരിക്കപ്പെട്ട, ഒരുപക്ഷേ താല്‍ക്കാലികമായെങ്കിലും എടുത്തുമാറ്റപ്പെട്ട പാവംപുത്രന്‍. അവര്‍ ഇരുവരുടെയും ഉപദേശങ്ങളും ആഗ്രഹങ്ങളും പരസ്പര വിരുദ്ധമായും വിയോജിച്ച നിലയിലും ഏറ്റവും കൂടുതല്‍ പ്രകടമായിക്കാണുന്നത്‌ ക്രൂശീകരണ നാടകത്തിലെ ഈ അവസാനരംഗത്താണ്‌. ഈ മുഖ്യമായ കേന്ദ്രി ബിന്ദു നാം മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു വസ്തുതയാണ്‌.

രണ്ടാമത്തെ ചോദ്യം ഇതാണ്‌: വ്യക്തിപരമായ ചിന്തയും വ്യക്തിപരമായ മൂല്യബോധവും വ്യക്തിപരമായ കഴിവുകളുമുള്ള രണ്ട്‌ വിഭിന്ന വ്യക്തികളായ ഇവര്‍ രണ്ടുപേര്‍ വേദനയും യാതനയും അനുഭവിക്കുന്നത്‌ അവര്‍ രണ്ടുപേരും ഒന്നായിരിക്കുമ്പോഴോ അതല്ല ഒന്ന്‌ രണ്ടായിരി ക്കുമ്പോഴോ? ക്രിസ്ത്യന്‍ ദൈവശാസ്ത്രിമാരുമായി സുദീര്‍ഘമായ സംവാദം ആവശ്യമായ വേറൊരു ചോദ്യം, ദൈവത്തിന്‌ വേദനയുംശിക്ഷയും അനുഭവിക്കേണ്ടിവരുന്ന സാധ്യതകളെ സംബന്ധിച്ചാണ്‌. അങ്ങനെയാണെങ്കില്‍ത്തന്നെ ദൈവത്തിന്‍റെ ഒരു പാതി മാത്രമായിരിക്കുമില്ലാ അത്‌ സഹിച്ചിട്ടുണ്ടാകുക. മനുഷ്യനായ മറുപാതിക്ക്‌ തന്‍റെ പ്രകൃ തിയും സൃഷ്ടിയുടെ പ്രത്യേകതയും മൂലം ഈ ശിക്ഷ അനുഭവിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ദുരൂഹവും വക്രീകൃതവുമായ ഈ തത്ത്വശാസ്ത്രത്തിലൂടെ നാം വീണ്ടും മുന്നേറുമ്പോള്‍ പ്രകാശം വീണ്ടുംവീണ്ടും മങ്ങിപ്പോകുന്നു. ആശയക്കുഴപ്പങ്ങള്‍ക്ക്‌ മേല്‍ ആശയക്കുഴപ്പങ്ങള്‍ കുമിഞ്ഞുകൂടുകയും ചെയ്യുന്നു.

മറ്റൊരു പ്രശ്നം, യേശു സ്വയം ദൈവമായിരുന്നെങ്കില്‍ അദ്ദേഹം ആരെയാണ്‌ അഭിസംബോധന ചെയ്തത്‌? യേശു പിതാവിനോടാണ്‌ അഭ യയാചനകള്‍ നടത്തിയിരുന്നതെങ്കില്‍ അദ്ദേഹം അപ്പോള്‍ പിതാവിന്‍റെഅവിഭാജ്യമായ ഘടകമാണെന്നായിരുന്നു നമ്മോട്‌ പറയപ്പെട്ടത്‌. ഈ ചോദ്യത്തിന്ന്‌ ഡോഗ്മയില്‍ (ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ക്രിസ്തീയ മതസിദ്ധാന്തങ്ങള്‍) അഭയം തേടാതെ മനസ്സാക്ഷിക്കനുസൃതമായി ഉത്തരംപറയണം. മനുഷ്യയുക്തിക്ക്‌ മനസിലാകും വിധം വിശദീകരിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ അതൊരു ഡോഗ്മയാകുന്നത്‌. ബൈബിള്‍ പ്രകാരം അദ്ദേഹത്തെ പരിശുദ്ധാത്മാവ്‌ കൈവെടിഞ്ഞപ്പോള്‍ അദ്ദേഹം ദൈവത്തോടായി വിലപിച്ചു: 'എന്തുകൊണ്ട്‌ നീ എന്നെ കൈവെടിഞ്ഞു?'എന്ന്‌. ആര്‍ ആരെ കൈവെടിഞ്ഞുവെന്നാണ്‌ പറയുന്നത്‌? ദൈവത്തിന്‌ ദൈവത്തെ കൈവെടിയാന്‍ സാധ്യമാണോ?

Wednesday, April 21, 2010

യേശു ആഗ്രഹിക്കാത്ത ത്യാഗം

ക്രിതുമതവും ക്രിസ്ത്യാനികളും - 8

നമുക്ക്‌ ക്രൂശീകരണ സംഭവത്തിലേക്ക്‌ കടക്കാം. ഇവിടെ നാം പരിഹരിക്കപ്പെടാന്‍ കഴിയാത്ത ഒരു വിഷമസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നു. യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ യേശുവിനെ സംബന്ധിച്ച്‌ നമ്മോട്‌ ദൃഢമായി പറയപ്പെട്ടത്‌ പിതാവായ ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ടു എന്നാണ്‌. അതായത്‌ മാനവരാശിയുടെ പാപത്തിന്‌ വേണ്ടി അദ്ദേഹം സ്വയം ബലിയാടായി എന്ന്‌. യേശുവിന്‍റെ ആഗ്രഹ സാഫല്യത്തിന്‍റെ ആ നിമിഷം സമാഗതമായപ്പോള്‍, പാപികളായ മാനവരാശിയുടെ ഒളിമങ്ങിയ പ്രതീക്ഷകള്‍ക്ക്‌ ഒരു പുതിയ യുഗത്തിന്‍റെ പൊന്‍പുലരിയുടെ ആരംഭമായിരുന്നു അത്‌, മാനവചരിത്രത്തിലെ അനര്‍ഘമായ ഈ നിര്‍ണായക മുഹൂര്‍ത്തം അത്യധികം ആഹ്ളാദത്തോടെയും ആമോദ ത്തോടെയും ഹര്‍ഷോന്‍മാദത്തോടെയും യേശു വരവേല്‍ക്കുന്നത്‌ കാണാന്‍ നാം പ്രതീക്ഷയോടെ അദ്ദേഹത്തിന്‍റെ നേരെ തിരിയുമ്പോള്‍ നാം അത്യഗാധമായി നിരാശരായിത്തീരുകയും നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം വീണടിയുകയും ചെയ്യും. വിജയോന്‍മാദത്തിന്‍റെ ആ അസുലഭ നിമിഷങ്ങള്‍ക്ക്‌ അക്ഷമനായി കാത്തിരിക്കേണ്ട യേശുവിന്‌ പകരം നാം കാണുന്നത്‌ പിതാവായ ദൈവത്തോട്‌ മരണമെന്ന കൈപ്പേറിയ പാനപാത്രം തന്നില്‍ നിന്നകറ്റേണമേ എന്ന്‌ ഏങ്ങലടിച്ചു തേങ്ങിക്കരഞ്ഞുപ്രാര്‍ത്ഥിക്കുന്ന യേശുവിനെയാണ്‌.

അസഹ്യ ദുഃഖത്തിന്‍റെ യാതനാപൂര്‍ണ്ണമായ ആ കാളരാത്രിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ചെലവഴിച്ച യേശു, ഉറങ്ങിപ്പോയ തന്‍റെ ശിഷ്യരിലൊരാളെ ശകാരിക്കുകയുണ്ടായി. ബൈബിളില്‍ ആ സംഭവം ഇങ്ങനെ വിവരി ക്കുന്നു:

"അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തില്‍വന്നു. ശിഷ്യന്‍മാരോട്‌: ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചുവരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു, പത്രോസിനെയും സെബെദി പുത്രന്‍മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ട്‌ ചെന്നു. ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്‍റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടുപറഞ്ഞു. പിന്നെ അവന്‍ അല്‍പ്പം മുന്നോട്ടു ചെന്നു. കമിഴ്ന്നു വീണു: പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്ന്‌ നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ലാ, നീ ഇച്ഛിക്കും പോലെആകട്ടെ എന്നു പ്രാര്‍ഥിച്ചു. പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുക്കല്‍വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു. പത്രോസിനോട്‌: എന്നോട്‌ കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെയോ? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കിന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനമത്രേ എന്നുപറഞ്ഞു രണ്ടാമതും പോയി: പിതാവേ ഞാന്‍ കുടിക്കാതെ അത്‌ നീങ്ങിക്കൂടാ എങ്കില്‍ നിന്‍റെഇഷ്ടം ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു." (മത്തായി 26: 36-43).

ക്രിസ്തീയ കഥ സ്വയം തന്നെ വെളിപ്പെടുത്തുന്ന വസ്തുതയിതാണ്‌. യേശുവിന്‍റെയും അദ്ദേത്തിന്‍റെ ശിഷ്യന്‍മാരുടെയും പ്രാര്‍ത്ഥനകളും അഭയയാചനകളും പിതാവായ ദൈവം സ്വീകരിച്ചില്ലെന്നു മാത്രമല്ല, യേശുവിന്‍റെ ശക്തമായ പ്രതിഷേധം നിലനില്‍ക്കേ അവസാനം അദ്ദേഹം ക്രൂശിതനുമായി. മാനവരാശിയുടെ സകല പാപഭാരങ്ങളും സുധീരം സ്വന്തം ചുമലില്‍ വഹിച്ച ത്യാഗമൂര്‍ത്തിയും നിഷ്ക്കളങ്കതയുടെ രാജകുമാരനുമായ യേശു ക്രിസ്തീയ കഥനങ്ങളില്‍ കാണുന്ന അതേ യേശു തന്നെയായിരുന്നോ? അതല്ല മറ്റേതെങ്കിലും വ്യക്തിയോ? ക്രൂശീകരണത്തിനായി പിടിക്കപ്പെട്ട വേളയിലും ക്രൂശിപ്പിന്‍റെ അവസരത്തിലും അദ്ദേഹത്തിന്‍റെ പെരുമാറ്റം യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തിലോ അതല്ല യേശു എന്ന വ്യക്തിക്കു ചുറ്റും നെയ്തെടുത്ത മിത്തിന്‍റെ യാഥാര്‍ത്ഥ്യ ത്തിലേക്കോ ഇതിലേതെങ്കിലുമൊന്നിനുമേല്‍ സംശയത്തിന്‍റെ കരിനിഴല്‍വീഴ്ത്തുന്നു. അതിനെപറ്റി പിന്നീട്‌ പറയാം. നമ്മുടെ വിമര്‍ശന പഠനംനിര്‍ത്തിവെച്ച സ്ഥലത്തേക്ക്‌ ത ന്നെ മടങ്ങാം.

കഠിന ദുഃഖത്താല്‍ യേശുവില്‍ നിന്നുയര്‍ന്ന വിലാപങ്ങള്‍ഉയര്‍ത്തുന്ന മറ്റു സന്ദേഹങ്ങള്‍ ഇപ്രകാരമാണ്‌. ആരാണ്‌ അഗാധ വേദനയുടെ ഹൃദയസ്പര്‍ശിയായ ആ വാക്കുകള്‍ ഉച്ചരിച്ചത്‌? മനുഷ്യനായ ക്രിസ്തുവോ അതല്ല ദൈവപുത്രനായ ക്രിസ്തുവോ? അത്‌ മനുഷ്യനായ ക്രിസ്തുവായിരുന്നുവെങ്കില്‍ ആരാണ്‌ അദ്ദേഹത്തെ ഉപേക്ഷിച്ചത്‌? ആരാലാണ്‌ അദ്ദേഹം ഉപേക്ഷിക്കപ്പെട്ടത്‌? എന്തുകൊ ണ്ട്‌ ഉപേക്ഷിക്കപ്പെട്ടു? വ്യക്തിപരമായ ചിന്തയും സ്വന്തമായ അനുഭവങ്ങളുമുള്ള സ്വതന്ത്രവും വ്യത്യസ്തവുമായ ഒരു വ്യക്തിത്വം യേശു എന്ന മനുഷ്യന്‍ അവസാനം വരെ നിലനിര്‍ത്തിയിരുന്നു എന്നു സമ്മതിക്കേണ്ടിവരും. ദൈവപുത്രനായ യേശുവിന്‍റെ ആത്മാവ്‌ അതുവരെ വസിച്ചിരുന്ന മനുഷ്യശരീരത്തില്‍ നിന്നു വേര്‍പെടുന്ന ആ നിമിഷത്തില്‍ അദ്ദേഹം മരിച്ചിരുന്നുവോ? അങ്ങനെയാണെങ്കില്‍ എങ്ങനെ മരിച്ചു? എന്തുകൊണ്ട്‌ മരിച്ചു? മരിച്ചിരുന്നുവെങ്കില്‍ ദൈവാത്മാവ്‌ വേര്‍പിരിഞ്ഞ ശേഷം മനു ഷ്യശരീരമായിരുന്നു മരിച്ചിരിക്കുക. അപ്പോള്‍ അവശേഷിക്കുന്ന ചോദ്യമിതാണ്‌. മരിച്ചുകഴിഞ്ഞ അതേ മനുഷ്യശരീരത്തിലേക്ക്‌ ദൈവത്തിന്‍റെ ആത്മാവ്‌ വീണ്ടും തിരിച്ചെത്തിയപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത്‌ ആരാണ്‌? വീണ്ടും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ നമ്മെ ചില നിഗമനങ്ങളിലേക്ക്‌നയിക്കുന്നു. അതായത്‌, യേശു എന്ന ദൈവപുത്രനായിരുന്നില്ല ഈ പീഡനങ്ങളെല്ലാം സഹിച്ചത്‌. യേശുവിലെ മനുഷ്യനായിരുന്നു അതത്രയുംഅനുഭവിച്ചത്‌. അങ്ങേയറ്റത്തെ ആകുലാവസ്ഥയില്‍ വിലാപങ്ങള്‍ പൊഴിച്ച്‌ യേശു കരഞ്ഞപ്പോള്‍ ദൈവപുത്രനായ യേശു നിര്‍വികാരനും അനുഭാവശൂന്യനുമായി നോക്കിനില്‍ക്കുകയായിരുന്നു. അപ്പോള്‍ മനുഷ്യ രാശിക്കുവേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്‌ മനുഷ്യനായ യേശുവല്ല മറിച്ച്‌ ദൈവപുത്രനായ യേശുവാണെന്ന അവകാശവാദം എങ്ങനെ ന്യായീകരിക്കാനാകും? ഇനി മറ്റൊരു സാധ്യത, മനുഷ്യനായ യേശുവില്‍ ഉണ്ടായിരുന്ന ദൈവപുത്രനായിരിക്കാം വിലപിച്ചതെന്ന്‌ കരുതുക. ഒരുപക്ഷേ പുതിയൊരു ജീവിതം തനിക്ക്‌ കൂടി ലഭിക്കുമല്ലോ എന്ന പ്രതീക്ഷയില്‍ യേശുവിലുള്ളമനുഷ്യനും ആള്‍താരയില്‍ പുത്രനോടൊപ്പം ബലിയായിരുന്നിരിക്കാം. പുത്രനായ യേശുവിനോടൊപ്പം ബലി അനുഭവിച്ച യേശുവിലെ മനുഷ്യന്‌ സാക്ഷാല്‍ക്കാരത്തെപ്പറ്റിയുള്ള പ്രതീക്ഷക്ക്‌ വലിയ ഉറപ്പൊന്നുമില്ലായിരുന്നു. അദ്ദേഹം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താനും ബലിയാവും. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷികളെ കൊന്ന ദൈവത്തിന്‍റെ നീതിബോധം ഏത്‌ തരത്തിലുള്ളതായിരുന്നു എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു പ്രഹേളികയാണ്‌. (തുടരും)

യേശുവിന്‌ പാപപരിഹാരം സാധ്യമല്ല!

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 7

അവസാനത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ പ്രശ്നം ഒരു മനുഷ്യസ്ത്രീയുടെ മകനായി പിറന്ന യേശുവിന്‌ എങ്ങനെ പാപരഹിതനായിരിക്കാന്‍ കഴിയും എന്നതാണ്‌. ആദമിന്‍റെയും ഹവ്വയുടെയും പാപം നിര്‍ഭാഗ്യവാന്‍മാരായ ഈ ദമ്പതികളുടെ മുഴുവന്‍ സന്തതിപരമ്പരകളേയും പാപപങ്കിലമാക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ സ്വാഭാവിക പരിണതി എന്ന നിലയ്ക്ക്‌ എല്ലാ ആണ്‍പെണ്‍ സന്തതികളിലേക്കും ഈ പാപവാസന സംക്രമിച്ചിട്ടുണ്ടാകും. ഒരുപക്ഷേ, സ്ത്രീജനങ്ങള്‍ ഈ പാപസംക്രമത്തിന്‌ കൂടുതല്‍ വിധേയമായിട്ടുണ്ടാകും. കാരണം ആദമിനെ പ്രലോഭിപ്പിക്കുവാന്‍ പിശാച്‌ ഉപകരണമാക്കിയത്‌ സ്ത്രീയെയായിരുന്നുവല്ലോ. ആയതിനാല്‍ പാപത്തിന്‍റെ ഉത്തരവാദിത്വം ആദമിനേക്കാള്‍ കൂടുതലായി ഹവ്വയുടെ ചുമലിലാണ്‌ വന്നുവീഴുക. യേശുവിന്‍റെ ജനനത്തെ (പിതാവില്ലാത്ത ജനനം) സംബന്ധിച്ചിടത്തോളം വ്യക്തമായും ഹവ്വായുടെ പുത്രിയായിരുന്നു (കന്യാമറിയം) ബഹുഭൂരിപക്ഷം പങ്കും നിര്‍വ്വഹിച്ചത്‌. ഇവിടെ ശക്തമായി ഉയര്‍ന്നുവരുന്ന ചോദ്യമിതാണ്‌: മനുഷ്യ മാതാവിന്‍റെ ജീന്‍ വഹിക്കുന്ന യാതൊരു ക്രോമോസോമും ജനിതകപരമായി യേശുവിന്‌ നല്‍കപ്പെട്ടിട്ടില്ലേ? നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ ആദമിന്‍റെ സന്തതിപരമ്പരകളിലേക്ക്‌ പകര്‍ന്ന പാപത്തില്‍ നിന്നു രക്ഷപ്പെടാന്‍ യേശുവിന്‌ സാധ്യമല്ല. യേശുവിന്‌ തന്‍റെ മാതാവില്‍ നിന്ന്‌ യാതൊരുവിധ ക്രോമോസോമും നല്‍കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ജനനത്തിലെ അത്ഭുതം ഇരട്ടിക്കുന്നു. മാതാവില്‍ നിന്നും പിതാവില്‍ നിന്നും ക്രോമോസോ മുകള്‍ പകര്‍ന്നു ലഭിക്കാതെ ഒരു കുഞ്ഞ്‌ ജനിക്കുക എന്നത്‌ അതിശയകരം തന്നെയാണ്‌. ഹവ്വയില്‍ നിന്ന്‌ ദാനം ചെയ്യപ്പെട്ട ആ ക്രോമോ സോം ഉണ്ണിയേശുവിന്‌ പകര്‍ന്നു നല്‍കിയപ്പോള്‍ എന്തുകൊണ്ട്‌ സഹജമായ പാപപ്രലോഭനം അത്‌ സംവഹിച്ചില്ല എന്നത്‌ ദുരൂഹമായിരിക്കുന്നു! ക്രിസ്തീയ സഹോദരന്‍മാരുടെ വിശ്വാസമനുസരിച്ച്‌ യേശുവിന്‌ മാനവരാ ശിയുടെ പാപം വഹിക്കാന്‍ അത്തരമൊരു പാപരഹിതത്വം ആവശ്യമാണ്‌. ഈ ഒരേയൊരു ഉപാധിയിലാണ്‌ ക്രിസ്ത്യാനികള്‍ യേശുവില്‍വിശ്വസിക്കുന്നത്‌. ഏതായാലും യേശു അങ്ങനെ പാപരഹിതനായി ജനിച്ചുഎന്നുതന്നെ കരുതുക. അപ്പോള്‍ മറ്റൊരു പ്രശ്നം ഉത്ഭവിക്കുന്നു. ക്രിസ്തുമതം ആവിര്‍ഭവിക്കുന്നതിന്‌ മുമ്പ്‌ മരിച്ച്‌ മണ്ണടിഞ്ഞ ആദം സന്ത തികളുടെ കാര്യത്തില്‍ എന്താണ്‌ സംഭവിക്കുക എന്ന്‌ ഒരാള്‍ക്ക്‌ ചോദിക്കാവുന്നതാണ്‌.

അഞ്ചു ഭൂഖണ്ഡങ്ങളിലായി തലമുറ തലമുറയായി ലോകം മുഴുവന്‍പരന്നു കിടന്നിരുന്ന ആ മനുഷ്യര്‍ കോടാനുകോടിയായിരുന്നു. അതുവരെ ജനിച്ചിട്ടില്ലാത്ത തങ്ങളുടെ രക്ഷകനായ യേശുവിനെ സംബന്ധിച്ച്‌ കേള്‍ക്കുക പോലും ചെയ്യാന്‍ യാതൊരു സാധ്യതയോ, പ്രതീക്ഷയോഇല്ലാതെ, യേശുവിന്‌ മുമ്പുള്ള ജനസമൂഹം ജീവിച്ചുമരിച്ചിട്ടുണ്ടാവും. വാസ്തവത്തില്‍ ആദമിനും യേശുവിനും ഇടയിലുള്ള മനുഷ്യസമൂഹം തീര്‍ച്ചയായും കാലാകാലത്തേക്കായി നരകത്തിലെറിയപ്പെടുന്നതായിട്ടാണ്‌ കാണപ്പെടുന്നത്‌. എന്തുകൊണ്ട്‌ അവര്‍ക്ക്‌ പാപപ്പൊറുതിയുടെ വിദൂരമായ അവസരം പോലും നല്‍കപ്പെട്ടില്ല? പൂര്‍വ്വകാല പ്രാബല്യത്തോടെ അവര്‍ക്ക്‌ യേശുക്രിസ്തുവിനാല്‍ പൊറുത്തുകൊടുക്കപ്പെടുമോ? അങ്ങനെയാണെങ്കില്‍ എങ്ങനെയാണ്‌ പൊറുത്തുകൊടുക്കുക?

കൊച്ചുദേശമായ ജൂദിയയെ അപേക്ഷിച്ച്‌ ലോകത്തുള്ള ബഹുഭൂരിഭാഗം സ്ഥലങ്ങളിലെ ജനങ്ങളും യേശു ജീവിച്ചിരിക്കുന്ന കാലത്ത്‌തന്നെ അദ്ദേഹത്തെപ്പറ്റി അറിഞ്ഞിട്ടില്ല. അവര്‍ക്ക്‌ എന്ത്‌ സംഭവിക്കും? അവരാരും തന്നെ യേശുവിന്‍റെ ദൈവപുത്രത്വത്തില്‍ വിശ്വസിക്കുകയോ അവര്‍ക്ക്‌വിശ്വസിക്കാനുള്ള അവസരം ലഭിക്കുകയോ ചെയ്തിട്ടില്ല. അവരുടെ പാപം ശിക്ഷിക്കപ്പെടാതെ പോകുമോ? അതല്ല അവര്‍ ശിക്ഷിക്കപ്പെടുമോ? അവര്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ എന്തു കാരണത്താലാണ്‌ ശിക്ഷിക്കപ്പെടാതിരിക്കുക? ഇനി അവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അതിന്‍റെ യുക്തിശാസ്ത്രമെന്ത്‌? അവര്‍ക്ക്‌ എന്ത്‌ അവസരമാണ്‌ നല്‍കപ്പെട്ടിട്ടുള്ളത്‌? അവര്‍തികച്ചും നിസ്സഹായരായിരുന്നുവല്ലോ. കേവലനീതിയെ കുറിച്ച്‌ എന്തൊരുവിക ലമായ ഭാവന!

Wednesday, April 14, 2010

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 6

നീതിപാലനവും പൊറുത്തുകൊടുക്കലും

കുറ്റത്തെയും ശിക്ഷയേയും കുറിച്ചുള്ള ക്രിസ്തീയ സിദ്ധാന്തം നിഷ്പക്ഷനായ ഒരു ധിഷണാശാലിയെ ആശയക്കുഴപ്പത്തിലാക്കുമെന്ന്‌ മാത്രമല്ല അവനില്‍ അമ്പരപ്പിക്കുന്ന അനേകം സമസ്യകള്‍ ഉയര്ത്തു കയും ചെയ്യുന്നു. ക്രിസ്ത്യന്‍ പാപമോചനസിദ്ധാന്തത്തിലധിഷ്ഠിതമായ നീതിപാലനം, പൊറുത്തുകൊടുക്കല്‍ എന്നീ സങ്കല്പ്പങ്ങള്‍ എന്തുകൊണ്ട്‌ ദൈവത്തിന്‌ പൊറുത്തുകൊടുക്കാന്‍ കഴിയുന്നില്ല എന്ന കാര്യംവിശദീകരിച്ചു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്‌. നീതിപാലനവും, പൊറുത്തുകൊടുക്കലും ഒപ്പത്തിനൊപ്പം കൊണ്ടുപോകാന്‍ സാധ്യമല്ല എന്ന തികച്ചും തെറ്റായതും കൃത്രിമമായതുമായ നീതിസങ്കല്പ്പമത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ഈ ക്രിസ്തീയ വിശദീകരണം. അതങ്ങനെയിരിക്കട്ടെ. പക്ഷേ മനുഷ്യന്ധങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ചര്ച്ച ചെയ്യുമ്പാള്‍ എന്തുകൊണ്ടാണ്‌ ക്രിസ്തീയ സുവിശേഷങ്ങള്‍ പൊറുത്തുകൊ ടുക്കലിനെ സംബന്ധിച്ച്‌ അത്യധികം ഊന്നല്‍ കൊടുക്കുന്നത്‌? ഞാന്‍ വായിച്ച മതങ്ങളുടെ ദിവ്യഗ്രന്ഥങ്ങളിലൊന്നും തന്നെ ഏകപക്ഷീയമായ പൊറുത്തുകൊടുക്കലിനെ സംബന്ധിച്ച്‌ ഇത്രയും ഊന്നിപ്പറയുന്ന അദ്ധ്യാപനങ്ങള്‍ കണ്ടിട്ടില്ല. യാഹുദരുടെ പരമ്പരാഗത മതാദ്ധ്യാപനങ്ങളില്‍ കാണെപ്പടുന്ന നീതി തത്ത്വങ്ങളുമായി ഇതിന്‌ അമ്പരപ്പിക്കുന്ന വൈരുദ്ധ്യമുണ്ട്‌. കണ്ണിന്‌ പകരം കണ്ണ്‌, പല്ലിന്‌ പകരം പല്ല്‌ അതായിരുന്നു യാഹുദനീതി. കലര്പ്പി ല്ലാത്തതും ലളിതവും തുലനാത്മകവുമായ നീതിയായിരുന്നുഅത്‌. ഇതില്‍ നിന്ന്‌ നാടകീയമായ പിന്മാറ്റമാണ്‌ നമുക്ക്‌ ക്രിസ്തീയ സിദ്ധാന്തങ്ങളില്‍ കാണാന്‍ സാധിക്കുക. അതായത്‌ ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിടും കാണിച്ചുകൊടുക്കുക എന്ന അദ്ധ്യാപനം.

തോറയുടെ പഴയ അദ്ധ്യാപനങ്ങള്ക്കെതിരായി ആരാണ്‌ പുതിയ അദ്ധ്യാപനങ്ങള്‍ അവര്ക്ക് ‌നല്കിയത്‌? പിതാവായ ദൈവത്തിന്റെ തോറയിലെ ആദ്യത്തെ അദ്ധ്യാപനങ്ങള്ക്ക് കടകവിരുദ്ധമാണ്‌ ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവിന്‍റെ പുതിയ നിയമത്തിലെ അദ്ധ്യാപനം എന്നത്‌ ആരിലും ആശ്ചര്യമുളവാക്കില്ലേ? അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട്‌ ദൈവത്തിന്‍റെ പുത്രന്‍ തന്‍റെ പിതാവിന്‍റെ അദ്ധ്യാപനത്തിന്‌ കടകവിരു ദ്ധമായ നിലപാട്‌ സ്വീകരിച്ചു? പ്രതികാരത്തിന്‌ ഊന്നല്‍ നല്കിക്കൊണ്ടുള്ള യാഹുദനിയമത്തിന്‌ എതിരായിക്കൊണ്ട്‌ നിരുപാധിക മാപ്പിന്‍റെ ക്രിസ്തീയ സമീപനം ദൈവത്തില്നിന്നുമുണ്ടായ നേര്‍ വിപരീതമായ ഒരുമാറ്റത്തിന്‍റെ ഉദാഹരണമാണ്‌. പുത്രനിലുണ്ടായ അത്തരത്തിലുള്ള മാറ്റം ജനിതകപരമായ വൈകല്യമോ പരിണാമത്തിലുണ്ടായ മാറ്റമോ ആകാമെന്നു കരുതേണ്ടിയിരിക്കുന്നു. മോസസിനും വേദക്കാര്ക്കും നല്കി്യ അദ്ധ്യാപനങ്ങളെയോര്‍ത്ത് ദൈവം ആത്മാര്ത്ഥമായി പശ്ചാത്തപിച്ച തായും തനിക്ക്‌ സ്വയം പറ്റിയ തെറ്റ്‌ തിരുത്തുവാന്‍ വളരെ ആഗ്രഹിച്ചതായും കാണപ്പെടുന്നു. മുസ്ളിംകള്‍ എന്ന നിലക്ക്‌ മോസസില്‍ നിന്നും യേശുവിലേക്കുള്ള ഈ അടിസ്ഥാനപരമായ വ്യതിയാനത്തില്‍ ഞങ്ങള്‍ യാതൊരു വൈരുദ്ധ്യവും ദര്ശി്ക്കുന്നില്ല. കാരണം, നീതിപാലനത്തിന്‍റെയും പൊറുത്തുകൊ ടുക്കലിന്‍റെയും രണ്ട്‌ ഗുണങ്ങളും പരസ്പരം പൊരുത്തക്കേടില്ലാതെസമന്വയിച്ചതായി ഞങ്ങള്‍ കാണുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം യഹുദ നിയമത്തില്‍ നിന്നുള്ള യേശുവിന്‍റെ ഈ മാറ്റം ഒരു തെറ്റുതിരുത്തലായിരുന്നില്ല. വാസ്തവത്തില്‍ ആ ദൈവികനിയമങ്ങള്‍ യാഹുദികള്തെറ്റായി നടപ്പാക്കുകയായിരുന്നു ചെയ്തത്‌.

ദൈവം നീതിമാന്‍ മാത്രമല്ല പൊറുത്തു കൊടുക്കുന്നവനും കാരുണ്യവാനും കരുണാനിധിയുമാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. പാപം പൊറുത്തുകൊടുക്കാന്‍ ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്നായി പുറത്ത്‌ നിന്നുള്ള ആരുടെയും സഹായത്തിനുവേണ്ടി അവന്‌ കാത്തുനില്ക്കേതണ്ടതില്ല. എന്നാല്ക്രിസ്തീയ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ ഈ പ്രശ്നം വമ്പിച്ച വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നു. അതായത്‌ തോറയിലെ ദൈവത്തിന്‌ നീതിപാലനത്തെക്കുറിച്ച്‌ മാത്രമേ അറിയൂ എന്ന്‌ കാണപ്പെടുന്നു. ആ ദൈവത്തിന്ന്‌ കാരുണ്യത്തെക്കുറിച്ചോ അനുകമ്പയെക്കുറിച്ചോ അറിവില്ല. എത്ര തന്നെ ആഗ്രഹിച്ചാലും ശരി ദൈവത്തിന്‌ പൊറുത്തുകൊടുക്കാനും കഴിയുമായിരുന്നില്ല. അപ്പോള്‍ സംഭവിച്ചത്‌ കാണുക. ദൈവത്തിന്‍റെ സഹായത്തിനായി ദൈവത്തിന്‍റെ പുത്രന്‍ എത്തുന്നു. അങ്ങനെ ദൈവം അകപ്പെട്ട കൊടിയ വിഷമവൃത്തങ്ങളില്‍ നിന്നു ദൈവപുത്രന്‍ ദൈവത്തെ മോചിപ്പിക്കുന്നു. അതായത്‌ പ്രതികാരത്തിന്‍റെ ഉഗ്രമൂ ര്ത്തിയായ പിതാവിനെതിരെ കാരുണ്യത്തിന്‍റെ മൂര്ത്തി സാകല്യമായിരുന്നു പുത്രന്‍ എന്ന്‌ നാം കാണുന്നു. മനുഷ്യ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന കേവലമൊരു അസംന്ധം മാത്രമല്ല ഈ പുത്രസങ്കല്പം, അതിലുപരിയായി പിതാവിന്‍റെയും പുത്രന്‍റെയും 'വ്യക്തിത്വത്തിലുള്ള'വൈരുദ്ധ്യങ്ങള്‍ ഒരിക്കല്കൂടി അത്‌ ഉയര്ത്തി ക്കൊണ്ടുവരുന്നു. അതായത്‌ യേശുക്രിസ്തു ദൈവത്തിന്‍റെ യഥാര്ത്ഥ ഗുണമുള്ള പുത്രനായികാണപ്പെടുന്നില്ല. ഒരുപക്ഷേ ക്രിസ്തു ദൈവത്തിന്‍റെ ജനിതകപരമായഒരു അബദ്ധമായിരിക്കാം.

അന്വേഷണത്തിന്‍റെ മറ്റൊരു പ്രധാനപ്പെട്ട മേഖല, പാപത്തെക്കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള മതങ്ങളുടെ സമീപനത്തെപ്പറ്റിയാണ്‌. തീര്ച്ചെയായും ക്രിസ്തുമതം മാത്രമാണ്‌ ലോകത്തെ വെളിപാടുമതമെന്ന്‌ കരുതാനാവില്ല. ജനസംഖ്യാപരമായി അക്രൈസ്തവരാണ്‌ ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍. യേശുക്രിസ്തു ജനിക്കുന്നതിന്‌ ആയിരക്കണക്കിന്‌ വര്ഷങ്ങള്ക്ക്മുമ്പ്‌ തന്നെ നിരവധി മതങ്ങള്‍ ജന്മം കൊള്ളുകയും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെ മനുഷ്യസമൂഹങ്ങളില്‍ വേരുപിടിക്കുകയും ചെയ്തിട്ടുണ്ട്‌. ഈ മതങ്ങളൊന്നും ക്രിസ്ത്യാനികളുടെ പ്രായശ്ചിത്ത സിദ്ധാന്തവുമായി അല്പ്പമെങ്കിലും ബന്ധമുള്ള പാപമോചനത്തെ സംബന്ധിച്ച്‌ എപ്പോഴെങ്കിലും സംസാരി ച്ചിട്ടുണ്ടോ? ദൈവത്തെ സംബന്ധിച്ച്‌ അല്ലെങ്കില്‍ അവര്‍ ഇന്ന്‌ വിശ്വസി ക്കുന്ന ബഹുദൈവങ്ങളെ സംബന്ധിച്ച്‌ അവരുടെ സങ്കല്പ്പമെന്താണ്‌? പാപികളായ മനുഷ്യസമുദായങ്ങളോട്‌ ദൈവം എങ്ങനെ പെരുമാറുമെന്നാണ്‌ ഈ മതങ്ങള്‍ വിശ്വസിക്കുന്നത്‌? മതങ്ങളെ പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ ഒരുപക്ഷേ ക്രിസ്തുമതവുമായി ഏറ്റവും അടുത്ത്‌ നില്ക്കു ന്നത്‌ ഹിന്ദുമതമാണ്‌. ഇതും ഭാഗികമായി മാത്രമാണ്‌ ശരി. ഹിന്ദുക്കള്‍ ദൈവത്തിന്‍റെ കേവലനീതിപാലകത്വത്തില്‍ വിശ്വസിക്കുന്നു. പാപം ചെയ്ത മനുഷ്യനെ അതിന്‍റെ അളവനുസരിച്ചു ശിക്ഷിക്കണമെന്ന്‌ ഹിന്ദുക്കളുടെ ദൈവത്തിന്‌ നിര്ബന്ധമാണ്‌.പക്ഷേ, ഈ സാമ്യത ഇവിടെ അവസാനിക്കുന്നു. ലോകത്തുള്ള എല്ലാ പാപികളുടേയും പാപം, ചുമലിലേറ്റുന്ന ഒരു പുത്രനെപ്പറ്റി വളരെ വിദൂരമായി പോലും ഹിന്ദുമതം പ്രതിപാദിക്കുന്നില്ല. അതിനുപകരം മനുഷ്യാത്മാവ്‌ മൃഗത്തിന്‍റെ ശരീരത്തില്‍ പ്രവേശിച്ച്‌ നടത്തുന്ന പാപത്തിന്‍റെയും ശിക്ഷയുടേയും അനന്തവും എണ്ണമറ്റതുമായ വിവിധങ്ങളായ പുനര്ജന്മങ്ങളെ കുറിച്ചാണ്‌ ഹിന്ദുമതം പറയുന്നത്‌. ചെയ്തു തീര്ത്ത കുറ്റ ങ്ങള്ക്കെല്ലാം ശിക്ഷ അനുഭവിച്ചശേഷമേ ആത്മാവിന്‌ മോചനം ലഭ്യമാകുന്നുള്ളൂ. ഇത്‌ തീര്ച്ചയായും ഭയാനകവും സ്തോഭജനകവുമാണ്‌. പക്ഷേ ഇതില്‍ നീതിപാലനത്തിന്‍റെ തത്ത്വശാസ്ത്രം ഉള്പ്പെട്ടിട്ടുണ്ട്‌. കേവല നീതിയുടെ സങ്കല്പ്പ്ത്തിന്‍റെ സമമിതി വളരെതുലനാത്മകമായി പരിപൂര്ണ്ണ നിലയില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കാര്യകാരണ ബന്ധത്തിന്‍റെ സകലവിധ സങ്കീര്ണ്ണകതകളും ഉള്ക്കൊള്ളുന്ന പുനര്ജമന്മറത്തിന്‍റെ തത്ത്വശാസ്ത്രം പറയുന്ന ഹിന്ദുമതത്തേയും അതുപോലെ മറ്റെല്ലാ മതങ്ങളേയും വെറുതെ വിടുക. ലോകത്ത്‌ അവശേഷിക്കുന്ന വലുതും ചെറുതുമായ മറ്റു മതങ്ങള്‍ ദൈവത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പൊറുത്തുകൊടുക്കുക എന്ന ഗുണത്തെ സംബ ന്ധിച്ച്‌ എന്ത്‌ പറയുന്നു?

നൂറുകോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതവും അതുപോലെയുള്ള മറ്റു മതങ്ങളും പാപമോചനം എന്ന പ്രഹേളികയെപ്പറ്റി ഒന്നും പറയാതെ പൂര്ണ്ണചമായും അവഗണിച്ചിരിക്കുന്നു. ഇത്‌തീര്ച്ചയായും തികച്ചും വിചിത്രമാണ്‌. മതചരിത്രത്തില്‍ മറ്റിടങ്ങളിലെ മനുഷ്യസമൂഹവുമായി സംവദിച്ച ദൈവം പിന്നെ ആരായിരുന്നു? ക്രിസ്തുമ തത്തില്‍ പറയുന്നതുപോലെ പിതാവായ ദൈവം അല്ലായിരുന്നുവോ? യേശുക്രിസ്തുവിന്‍റെ നേതൃത്വം അംഗീകരിക്കുന്നവരൊഴികെ മറ്റെല്ലാ മത ങ്ങളുടേയും നായകത്വം പിശാചിന്‍റെ ശിഷ്യര്ക്കാണോ? പിതാവായ ദൈവം അപ്പോള്‍ എവിടെയായിരുന്നു? ക്രിസ്ത്യാനികളല്ലാത്ത മറ്റു മനുഷ്യ സമൂഹങ്ങളെ ദൈവത്തിന്‍റെ പേരില്‍ തന്മയിലേക്ക്‌ നയിച്ചുകൊണ്ടിരുന്നപ്പോള്‍ എന്തുകൊണ്ട്‌ ദൈവം രക്ഷക്കായി ഇറങ്ങിവന്നില്ല? പിതാവെന്ന്‌ വിളിക്കപ്പെടുന്ന ദൈവത്തിന്‍റെ വേറെ വല്ല സൃഷ്ടികളുമാണോ ക്രിസ്ത്യാനികളല്ലാത്ത മറ്റു മനുഷ്യര്‍? എന്തുകൊണ്ട്‌ അവരോട്‌ പിതാവായ ദൈവം ഒരു രണ്ടാനച്ഛനെപ്പോലെ പെരുമാറി? എന്തുകൊണ്ട്‌ അവരെ പിശാചിന്‍റെ ക്രൂരമായ വിളയാട്ടത്തിനു വിട്ടുകൊടുത്തു?

ഈ വിഷയം നമുക്ക്‌ മനുഷ്യന്‍റെ സാമാന്യാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ചര്ച്ച ചെയ്യാം. മനുഷ്യജീവിതത്തില്‍ പൊറുത്തുകൊടുക്കലുംനീതിപാലനവും സമതുലനാവസ്ഥയില്‍ പോവുന്നത്‌ കാണാം. ഈ രണ്ട്‌ഗുണങ്ങളും പരസ്പരം സഹകരിച്ച്‌ നീങ്ങുന്നു. അത്‌ എല്ലായ്പ്പോഴുംപരസ്പരം എതിരു നില്ക്കു്ന്നില്ല. ചിലപ്പോള്‍ നീതിപാലനം പൊറുത്തുകൊടുക്കാന്‍ ആവശ്യപ്പെടുന്നു. ചിലപ്പോള്‍ അത്‌ പൊറുത്തുകൊടുക്കാന് അനുവദിക്കുന്നില്ല. ഒരു കുട്ടിക്ക്‌ പൊറുത്തുകൊടുക്കുകയാണെങ്കില്‍ ഒരുപക്ഷേ അവന്‍ കൂടുതല്‍ തെറ്റു ചെയ്തെന്ന്‌ വരും. അപ്പോള്‍ പൊറുത്തുകൊടുക്കല്‍ സ്വയംതന്നെ കുറ്റത്തിന്ന്‌ പ്രേരകമാവും. അത്‌ നീതിപാലന തത്ത്വത്തിന്നെതിരാണ്‌. ഒരു കുറ്റവാളിക്ക്‌ പൊറുത്തുകൊടുക്കുകയും അവന്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നിര്വ്വഹിക്കുകയും ചെയ്യുകയാണെങ്കില്‍ അത്‌ ഫലത്തില്‍ മറ്റുള്ളവര്ക്ക് പ്രയാസകരമായിത്തീരുന്നു. കാരണം പൊറുത്തുകൊടുത്തത്‌ മൂലം അവനില്‍ കുറ്റവാസന കൂടുകയാണ്‌ചെയ്തത്‌. അത്‌ മറ്റു നിരപരാധികളായ പൌരന്മാര്ക്കെതിരെ ചെയ്യുന്ന ക്രൂരതക്ക്‌ സമമാണ്‌. ഇത്‌ നീതിപാലന തത്ത്വങ്ങള്ക്ക് ‌ വിരുദ്ധവുമാണ്‌. യേശുവിന്‍റെ പാപപ്പൊറുതി സിദ്ധാന്തത്തിന്‍റെ ആനുകൂല്യം അനുഭവിക്കുന്ന നിരവധി ക്രിമിനലുകള്‍ ഇവിടെയുണ്ട്‌. അത്‌ സ്വയംതന്നെ നീതിക്കെതിരാണ്‌. ഉദാഹരണത്തിന്‌ ഒരു കുട്ടി താന്‍ ചെയ്ത തെറ്റിന്‌ പശ്ചാത്തപിക്കുമ്പോള്‍ മാതാവിന്ന്‌ ആ കുട്ടി വീണ്ടും തെറ്റ്‌ചെയ്യില്ല എന്ന്‌ ബോധ്യം വരുന്നു. എങ്കില്‍ ആ കുട്ടിയെ ശിക്ഷിക്കുക എന്നത്‌ നീതി സങ്കല്പ്പനത്തിന്നെതിരാണ്‌. ഒരു കുറ്റവാളി പശ്ചാത്തപിക്കുമ്പോള്‍ അത്‌ തന്നെ അവന്‌ ശിക്ഷയാണ്‌. ചിലപ്പോള്‍ അവന്‌ നല്കു ന്ന ബാഹ്യശിക്ഷയേക്കാള്‍ എത്രയോ അധികം വേദനാജനകമായിതീരും ആ പശ്ചാത്താപം. ഒരു കുറ്റം ചെയ്തുപോയാല്‍ ഏതൊരുമനസ്സാക്ഷിയുള്ള വ്യക്തിയും വേദനിക്കും. മനസ്സാക്ഷിയുടെ ആവര്ത്തിച്ചുകൊണ്ടുള്ള പാപബോധവും, തെറ്റിലേക്കും പശ്ചാത്താപത്തിലേക്കും ഇടക്കിടെ വഴുതി വീഴുന്ന ദുര്ബലനായ അടിയാനെ പൊറുത്തുകൊടുക്കപ്പെടാനുള്ള ഒരു ബിന്ദുവിലെത്തിക്കുന്നു. അങ്ങനെ ദൈവം അവന്‌ പൊറുത്തുകൊടുക്കുന്നു. ഇതാണ്‌ പാപപ്പൊറുതിയുടെ നീതിപാഠം.

മഹാ ബുദ്ധിമാന്മാര്ക്ക് ‌ മുതല്‍ സാധാരണക്കാര്ക്ക് ‌ വരെ ദൈനംദിന ജീവിതത്തില്‍ നിന്ന്‌ ഈ പാഠം മനസ്സിലാക്കാം. ക്രിസ്തുമതത്തിന്‍റെ മതസിദ്ധാന്തങ്ങള്‍ ബുദ്ധിപരമായി യാതൊരു വിശകലനങ്ങളും കൂടാതെ സ്വീകരിക്കുന്ന ക്രിസ്ത്യാനികള്‍ ആലസ്യത്തില്‍ നിന്ന്‌ ഉണരേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു. ക്രിസ്തുമതസിദ്ധാന്തങ്ങളെ സാമാന്യ ബുദ്ധിയുടേയും യുക്തിബോ ധനത്തിന്‍റെയും അടിസ്ഥാനത്തില്‍ പുനപ്പരിശോധനക്ക്‌ വിധേയമാക്കു കയാണെങ്കില്‍ അത്‌ ക്രിസ്ത്യാനികളെ തികച്ചും വിഭിന്നവും യാഥാര്ത്ഥ്യബോധവുമുള്ള നല്ല ക്രിസ്ത്യാനികളാക്കി മാറ്റും. അവരുടെ ഭാവനയിലുള്ള ദൈവപുത്രനായ ക്രിസ്തു വെറും മിഥ്യയില്‍ കവിഞ്ഞ്‌ ഒന്നുമല്ല. ക്രിസ്തുവിന്‍റെ മനുഷ്യയാഥാര്ത്ഥ്യത്തില്‍ വിശ്വസിക്കുമ്പോള്‍ അവര്ക്ക് കൂടുതല്‍ ദൃഢതയോടെ സ്നേഹത്തിലും സമര്പ്പിണത്തിലും വിശ്വസിക്കാന്‍ കഴിയും. യേശുവിന്‍റെ അതിമഹത്തായ ത്യാഗം നിലനില്ക്കുനന്നത്‌ ഇതിഹാസരൂപിയായ ക്രിസ്തുവിലല്ല. മനുഷ്യനും ദൈവദൂതനും എന്നനിലക്ക്‌ അദ്ദേഹം അനുഭവിച്ച മഹാത്യാഗത്തിലാണ്‌. യേശു അനുഭവിച്ച ഏതാനും മണിക്കൂറികളിലെ ഭീകര പീഡനത്തിന്‌ ശേഷം കുരിശില്‍ മരിച്ചു എന്ന മിത്തിനെക്കാളും മരണാനന്തരം മരണത്തില്‍ നിന്നുള്ള അദ്ദേഹ ത്തിന്റെ ഉയിര്ത്തെ ഴുന്നേല്പ്പി നേക്കാളും മനുഷ്യഹൃദയങ്ങളെ പിടിച്ചു കുലുക്കുകയും ആര്ദ്രപൂരിതമാക്കുകയും ചെയ്യുന്നത്‌ മനുഷ്യനായ ക്രിസ്തുവിന്‍റെ ആ മഹാത്യാഗങ്ങള്‍ തന്നെയല്ലേ?
(തുടരും)

Sunday, April 4, 2010

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 5

ശിക്ഷ പങ്കുവെക്കല്‍ തുടരുന്നു (തുടര്‍ച്ച)

കാര്യവും കാരണവും തമ്മിലുള്ള ബന്ധത്തിന്‌ സമമാണ്‌ കുറ്റവുംശിക്ഷയും തമ്മിലുള്ള ബന്ധം. ഇത്‌ ഒരളവോളം ആനുപാതികമായിരിക്കണ്ടതുണ്ട്‌. കുറ്റത്തിന്‍റെയും ശിക്ഷയുടെയും ഈ വശം സാമ്പത്തികമായ ഇടപാടുകളില്‍ വീഴ്ച വരുത്തിയതിന്‍റെയടിസ്ഥാനത്തില്‍ ഒരളവോളം വിശദീകരിച്ചു കഴിഞ്ഞു. നിരപരാധികളെ പരിക്കേല്പ്പിക്കല്‍, അംഗവിഛേദനം ചെയ്യല്‍, കൊലപാതകം അല്ലെങ്കില്‍ അവരുടെ സല്പേരിന്‌ കളങ്കം ചാര്ത്തല്‍ മുതലായ ഗുരുതരമായ കുറ്റകൃത്യങ്ങളിലും ഇതേവാദം തന്നെ ബാധകമാണ്‌. കുറ്റകൃത്യത്തിന്‍റെ ഭീകരത കൂടുന്നതിനനുസരിച്ച്‌ ശിക്ഷയുടെ തീവ്രതയും കൂടണമെന്ന്‌ ഒരാള്‍ പ്രതീക്ഷിക്കുന്നു. നാനാവിധത്തിലുള്ള എല്ലാ അപരാധങ്ങളും പൊറുത്തുതരുവാന്‍ ദൈവത്തിന്‌ കഴിവുണ്ട്‌. എന്‍റെ വിശ്വാസപ്രകാരം അവന്ന്‌ ഒരേ ഒരാള്‍ക്ക് മാത്രമേ അതിന്‌ കഴിയൂ. അപ്പോള്‍ പിന്നെ നിരപരാധിയായ ഒരു മനുഷ്യനെ ശിക്ഷിച്ചുകൊണ്ട്‌ പാപപരിഹാരം നിര്വ്വപഹിക്കേണ്ടുന്ന പ്രശ്നംതന്നെ ഉദിക്കുന്നില്ല. എന്തായിരുന്നാലും ഒരു കുറ്റവാളിയുടെ ശിക്ഷ നിരപരാധിയായ മറ്റൊരാളിലേക്ക്‌ അയാളുടെ സമ്മതപ്രകാരം മാറ്റുന്നതാണ്‌ പ്രശ്നമെങ്കില്‍ ആ കുറ്റത്തിന്‌ തുല്യമായ ശിക്ഷ യാതൊരു ഏറ്റക്കുറച്ചിലും കൂടാതെ മാറ്റപ്പെടണമെന്നാണ്‌ നീതി ആവശ്യപ്പെടുക. നാംഅതിനെ പറ്റി വേണ്ടത്ര പ്രതിപാദിച്ചുകഴിഞ്ഞു.

നീതിയുടെ ഈ ആന്തരികപ്രേരണ പിതാവായ ദൈവത്തിന്‍റെ ആജ്ഞ പ്രകാരമാണ്‌ പുത്രനായ യേശുവില്‍ ആരോപിക്കപ്പെട്ടത്‌ എന്നാണോ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്‌? അങ്ങനെയാണെങ്കില്‍ യേശു ജനിച്ച അന്നുമുതല്‍ അന്ത്യനാള്‍ വരെ ക്രിസ്തീയ രാജ്യങ്ങളിലുള്ള സകല കുറ്റവാളികളുടേയും കുറ്റങ്ങള്ക്കുള്ള ശിക്ഷ ഒരുമിച്ചുകൂടി അതിഘോരമായ പൈശാചിക കാഠിന്യത്തിലേക്ക്‌ അത്‌ ആറ്റിക്കുറുക്കി കൊണ്ടുവന്നുവെങ്കില്‍ യേശു മൂന്ന്‌ രാവും മൂന്നു പകലും അനുഭവിച്ച ത്യാഗങ്ങള്‍ മേല്‍ വിവരിച്ച കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്ക്കും ഇനി ഭാവിയില്‍ ചെയ്യാനിരിക്കുന്ന കുറ്റങ്ങള്ക്കും പകരമായി തീരുമോ?! അങ്ങനെയാണെങ്കില്‍ ഒരു ക്രിസ്ത്യന്‍ ഭരണകൂടവും ക്രിസ്ത്യാനിയെശിക്ഷിക്കാന്‍ പാടില്ല. ശിക്ഷിക്കുകയാണെങ്കില്‍ അത്‌ വമ്പിച്ച അനീതി ചെയ്യുന്നതിന്‌ തുല്യമായിരിക്കും. ഒരു ക്രിസ്ത്യന്‍ കുറ്റവാളിക്കെതിരെ വിധിന്യായം പൂര്ത്തി യാക്കിയതിന്‌ ശേഷം നിയമക്കോടതി ആ കുറ്റവാളിയോട്‌ ദൈവപുത്രനായ യേശുവിനോട്‌ പ്രാര്ത്ഥിക്കാന്‍ പറയേണ്ടതുണ്ട്‌. അതോടുകൂടി പ്രശ്നം പരിഹരിക്കപ്പെടും. ആ അദ്ധ്യായം അടയുകയും ചെയ്തു. ആ കുറ്റവാളിയുടെ കുറ്റങ്ങളെല്ലാം യേശുവിന്‍റെ അക്കൌണ്ടില്‍ വരവ്‌ ചേര്ക്കനപ്പെട്ട ഒരു കേസായി മാറും.

വിശദീകരണത്തിന്‌ വേണ്ടി അമേരിക്കയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അവസ്ഥയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാം. വഴിപോക്കനെ കൊള്ള യടിക്കുക, കൊലപാതകം തുടങ്ങി ഒരു കണക്കെടുക്കാന്‍ കഴിയാത്തയത്ര കുറ്റകൃത്യങ്ങള്‍ അവിടെ സാര്വ്വത്രികമാണ്‌. അമേരിക്കയിലെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച്‌ വിശദീകരിക്കലല്ല നമ്മുടെ ഉദ്ദേശ്യം. പക്ഷേ, ഇന്ന്‌ അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ അതിശീഘ്രം പെരുകിക്കൊണ്ടിരിക്കുകയാണെന്ന കാര്യംഒരുപൊതുവിവരമാണ്‌. പ്രത്യേകിച്ച്‌ വലിയ നഗരങ്ങളായ ചിക്കാഗോ, ന്യൂയോര്ക്ക് ‌വാഷിംഗ്ടണ്‍ മുതലായ സ്ഥലങ്ങളില്‍. ന്യൂയോര്ക്കില്‍ നിരപരാധികളായ വഴിയാത്രക്കാരെ കൊള്ളയടിക്കുകയും അതിനെ ചെറുക്കുന്ന ആളുകളുടെ അവയവങ്ങള്‍ ഛേദിച്ചു കളയലും സര്വ്വസാധാരണമാണ്‌. ചെറിയ നേട്ടങ്ങള്ക്കു വേണ്ടി ദിനേന നടക്കുന്ന ഈ അംഗഛേദനത്തിന്‍റെയുംകൊലപാതകങ്ങളുടേയും ചിത്രം അത്യന്തം അസുഖപ്രദമാണ്‌.

ലോകത്ത്‌ നിരന്തരം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ മാറ്റി നിര്ത്താം. അമേരിക്കയെ മാത്രം നാം എടുക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍ മതസങ്ക ല്പ്ത്തിലെ പാപവും പാപപരിഹാരവും തമ്മില്‍ അതിന്നുള്ള ബന്ധംകണ്ട്‌ ആശ്ചര്യപ്പെടാതിരിക്കാന്‍ ആര്ക്കും സാധ്യമല്ല. പ്രായോഗിക ജീവിതത്തില്‍ ക്രിസ്തീയ മൂല്യങ്ങളില്‍ നിന്നും അവര്‍ എത്രമാത്രം അകന്നു നിന്നാലും ചുരുങ്ങിയത്‌ ക്രിസ്തീയ സിദ്ധാന്തമായ പാപത്തിലും പാപപരിഹാരത്തിലും അവര്‍ വിശ്വസിക്കുന്നു. യേശുവിനെ രക്ഷകനായും അവര്‍ വിശ്വസിക്കുന്നു. കഷ്ടം, അതുകൊണ്ട്‌ എന്ത്‌ കാര്യം! അമേരിക്കയിലെ ക്രിമിനലുകളില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടുന്നവരാണ്‌. മുസ്ളിംകളും മറ്റുള്ളവരും ഇല്ലാതില്ല. അതവിടെ നില്ക്കപട്ടെ. വിശ്വാസികളായ പാപികള്ക്ക് ‌ വേണ്ടി യേശു സേഛാപൂര്വ്വം വരിച്ച ബലിയില്‍ വിശ്വസിക്കുന്നവരാണ്‌ ഈ കുറ്റവാളികള്‍ എന്നതുകൊണ്ട്‌ മാത്രം അവര്‍ക്ക്‌ ദൈവം പൊറുത്തുകൊടുക്കുമോ? അങ്ങനെ യാണെങ്കില്‍ ഏത്‌ രീതിയില്‍? അന്തിമമായി അവരില്‍ ഒരളവോളം കുറ്റവാളികളെ ആ രാജ്യത്തെ നിയമം പിടികൂടി ശിക്ഷിക്കുന്നു. പക്ഷേ വര്ഷങ്ങളോളം കുറ്റകൃത്യങ്ങള്‍ തുടര്ച്ച യായി നടത്തിയിട്ടും പിടിക്കപ്പെടാത്തവരും ചെയ്ത കുറ്റങ്ങളില്‍ ചിലതിന്‌ മാത്രം ശിക്ഷിക്കപ്പെട്ടവരുമുണ്ട്‌.

ഈ ലോകത്ത്‌ നിയമത്തില്‍ ശിക്ഷിക്കപ്പെട്ടവര്ക്കും നിയമത്തിന്‍റെ പിടിയിലൊതുങ്ങാതെ കഴിയുന്നവര്ക്കും ക്രിസ്തുമതത്തിന്‌ നല്കുവാനുളള വാഗ്ദാനമെന്താണ്‌? ഇവര്‍ രണ്ടു കൂട്ടരും തോത്‌ വ്യത്യാസമനുസരിച്ച്‌ ശിക്ഷിക്കപ്പെടുമോ? അതല്ല ഒരു പോലെ ശിക്ഷിക്കപ്പെടുമോ?

യേശുവില്‍ വിശ്വസിക്കുന്ന കാരണത്താല്‍ കുറ്റവാളിയുടെ പാപ മോചനവുമായി ബന്ധപ്പെട്ട മറ്റൊരു സന്നിഗ്ധവും അവ്യക്തവുമായപ്രഹേളിക ഇപ്രകാരമാണ്‌. ഉദാഹരണത്തിന്‌, ഒരു ക്രിസ്ത്യാനി നിരപരാധിയായ അക്രൈസ്തവനെതിരെ ഒരു കുറ്റം ചെയ്തുവെന്ന്‌ വെക്കുക. യേശുവിലുള്ള വിശ്വാസത്തിന്‍റെ അനുഗ്രഹത്താല്‍ ആ കുറ്റവാളിക്കു തീര്ച്ചായായും ദൈവം പൊറുത്തു കൊടുക്കും. പക്ഷേ ആ കുറ്റത്തിന്‍റെ ശിക്ഷ യേശുവിന്‍റെ കണക്കിലേക്ക്‌ മാറ്റപ്പെടും. പാപം നിരപരാധിയായ ആ അക്രൈസ്തവന്‍റെ ലാഭനഷ്ടക്കണക്കിന്‍റെ സ്ഥിതിയെന്തായിരിക്കും? പാവം ക്രിസ്തുവും പാവം നിരപരാധിയും അവര്‍ ചെയ്യാത്ത കുറ്റത്തിന്‌ വെറുതെ ശിക്ഷിക്കപ്പെടുന്നു!

ക്രിസ്തുമതത്തിന്‍റെ ഉദയം മുതല്‍ പ്രളയകാലം വരെ മാനവചരി ത്രത്തില്‍ അരങ്ങേറിയിട്ടുള്ള കുറ്റകൃത്യങ്ങളെപ്പറ്റി ചിന്തിക്കുകയാണെങ്കില്‍ നമ്മുടെ ബുദ്ധി ഭ്രമിച്ചുപോകും. ഈ പാപകൃത്യങ്ങളെല്ലാം യേശുവിന്‍റെ കണക്കില്‍ വരവ്‌ വെക്കുകയാണോ? ദൈവത്തിന്‍റെ ശാന്തിയുംഅനുഗ്രഹവും യേശുവില്‍ വര്ഷിക്കട്ടെ. അതിദീര്ഘമായ കാലം നടന്നുവന്ന ഈ കുറ്റകൃത്യങ്ങളെല്ലാം യേശു സഹിച്ചു എന്ന്‌ പറയപ്പെടുന്ന ഹ്രസ്വമായ മൂന്ന്‌ ദിവസത്തെ ത്യാഗത്തിന്നു പകരം വെക്കപ്പെടുമെന്നാണോ? പാപങ്ങളുടെ കൊടും വിഷം കൊണ്ട്‌ മലീമസമായ കുറ്റകൃത്യങ്ങളുടെ ഈ മഹാസമുദ്രം മുഴുവനും യേശുവില്‍ വിശ്വസിക്കുക എന്ന ഒറ്റ കൃത്യം കൊണ്ട്‌ ശുദ്ധീകരിക്കപ്പെടുകയും മധുരതരമാകുകയുംചെയ്യുന്നു! ഇത്‌ ഒരാളെ അത്ഭുതപ്പെടുത്തുന്നത്‌ തന്നെയാണ്‌. വീണ്ടും ഒരാളുടെ ചിന്തയെ അതിപുരാതനകാലത്തേക്ക്‌ പുറകോട്ടു കൊണ്ടുപോകുകയാണ്‌. പാവം ആദമും ഹവ്വയും, സാത്താന്‍ സമര്ത്ഥമായി ചതിച്ച വലയില്‍ വീഴ്ത്തിയത്‌ കൊണ്ട്‌ മാത്രം നിഷ്ക്കളങ്കബുദ്ധിയാല്‍ നടത്തിയ ഒരപരാധമായിരുന്നു അത്‌. എന്തുകൊണ്ട്‌ അവരുടെ പാപവും പൂര്ണ്ണമായി കഴുകിക്കളഞ്ഞില്ല? അവര്ക്ക് ‌ ദൈവത്തില്‍ വിശ്വാസമില്ലായി രുന്നോ? പിതാവായ ദൈവത്തിലുള്ള അവരുടെ വിശ്വാസം ഒരു നിസ്സാരമായ സല്ക്കിര്മ്മ മായിരുന്നോ? ദൈവത്തിന്‌ തന്നോടൊപ്പം ശാശ്വതനായി ഒരു പുത്രനുണ്ടെന്ന കാര്യം അവരെ അറിയിക്കാതിരുന്നത്‌ അവരുടെ കുറ്റംകൊണ്ടാണോ? എന്തുകൊണ്ട്‌ ഈ 'ദൈവപുത്രന്‍' ആദമിനോടും ഹവ്വയോടും അനുകമ്പ കാണിക്കുകയോ അവരുടെ പാപത്തിനു കൂടി പകരമായി തന്നെ ശിക്ഷിക്കണമെന്ന്‌ അഭ്യര്ത്ഥിമക്കുകയോ ചെയ്തില്ല?

ആദമിണ്റ്റേയും ഹവ്വയുടേയും ഭാഗത്തുനിന്നുള്ള ഒരു മുഹൂര്ത്തത്തിലു ണ്ടായ ആ ഇടര്ച്ചക്ക്‌ മാത്രം ശിക്ഷ നല്കപ്പെട്ടിരുന്നുവെങ്കില്‍ എത്രഎളുപ്പമാകുമായിരുന്നുവെന്ന്‌ ആരും ആഗ്രഹിച്ചുപോകും. അങ്ങനെയായിരുന്നെങ്കില്‍ വിധിയുടെ പുസ്തകത്തില്‍ മുഴുവന്‍ മനുഷ്യരാശിയുടെചരിത്രവും മാറ്റിയെഴുതപ്പെടുമായിരുന്നു. അതായത്‌ ആദമിനും ഹവ്വക്കും വേണ്ടി സ്വര്ഗ്ഗീയമായ ഒരു ഭൂമി പകരം സൃഷ്ടിക്കപ്പെടുമായിരുന്നു. അവരുടെ അസന്തുഷ്ടരായ എണ്ണമറ്റ സന്തതികളോടൊപ്പം അവരെ ശാശ്വതമായി സ്വര്ഗ്ഗത്തില്‍ നിന്നു പുറത്താക്കപ്പെടുമായിരുന്നില്ല. ആദമിന്‍റെ പാപ ത്തിന്‍റെ ഫലമായി യേശുവിനു മൂന്ന്‌ രാവും പകലും സ്വര്ഗ്ഗം നിരാകരിക്കപ്പെടുകയുണ്ടായി. സങ്കടകരമായ കാര്യം ദൈവമോ യേശുവോ ഇതിനെപറ്റി ചിന്തിച്ചില്ല എന്നതാണ്‌. നിര്ഭാഗ്യകരമെന്ന്‌ പറയട്ടെ, സ്നേഹയാ ഥാര്ത്ഥ്യ മായ പരിശുദ്ധനായ യേശു എങ്ങനെയാണ്‌ വിചിത്രവും അവിശ്വസനീയവുമായ മിത്തായി മാറിയതെന്ന്‌ നോക്കൂ. (തുടരും)