Sunday, March 28, 2010
ക്രിസ്തുമതവും ക്രിസ്ത്യാനികളും - 4
പാപത്തിന്‍റെ കൈമാറ്റം
പാപിയെ ശിക്ഷിക്കാതെ പൊറുത്തുകൊടുക്കാന്‍ ദൈവത്തിന് സാധ്യമല്ല. അല്ലാത്തപക്ഷം അത് ദൈവത്തിന്‍റെ കേവല നീതി തത്ത്വങ്ങള്‍ക്കെതിരാണ് എന്ന സിദ്ധാന്തം നമുക്കൊന്ന് പുന:പരിശോധിക്കാം. മനുഷ്യധിഷണക്ക് തീര്‍ച്ചയായും ഗ്രഹിക്കാന്‍ കഴിയാത്തതും മനുഷ്യമന സ്സാക്ഷിക്ക് കടകവിരുദ്ധവുമായ ഈ സിദ്ധാന്തം നൂറ്റാണ്ടുകളോളമായി ക്രിസ്ത്യാനികള്‍ വിശ്വസിച്ചു വരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പാള്‍ ഒരാള്‍ ഭീതി കൊണ്ട് പ്രകമ്പനം കൊണ്ടുപോകും. ഭൂമിയിലോ ആകാശത്തോ ആകട്ടെ നിരപരാധിയായ ഒരു മനുഷ്യന്‍ സ്വയം ശിക്ഷ വരിക്കാന്‍ തയ്യാറായാല്‍ അതിനുപകരം എങ്ങനെയാണ് ഒരു പാപിക്ക് പൊറുത്തുകൊടുക്കുക? ദൈവം അങ്ങനെ ചെയ്യുന്ന നിമിഷം മുതല് നീതിയുടെ ഒരു അടിസ്ഥാന തത്ത്വം ലംഘിക്കപ്പെടുകയാണ്. ഒരു പാപിയുടെപാപത്തിന് പാപിയായ അയാള്‍ തന്നെ ശിക്ഷിക്കപ്പെടണം. ചുരുക്കത്തില്‍ ശിക്ഷ ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് മാറ്റപ്പെടുമ്പോള്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ മാനുഷിക പ്രശ്നങ്ങള്‍ ഉദ്ഭവിക്കും.
ഒരു നിരപരാധി സ്വേച്ഛയാല്‍ മറ്റൊരാളുടെ ശിക്ഷ ഏറ്റെടുക്കുന്നതിനാല്‍ ശിക്ഷയുടെ അത്തരം കൈമാറ്റങ്ങള്‍ കേവലനീതി സങ്കല്‍പങ്ങളുടെ തത്ത്വങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ചില ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്‍മാര്‍ വാദിക്കുന്നു. "പണം തിരിച്ചടക്കാന്‍ സാധിക്കാതെ കടം വന്നു കയറിയ ഒരാളുടെ കാര്യത്തില്‍ മറ്റൊരു ദൈവഭക്തനായ മനുഷ്യസ്നേഹി വന്നു മുഴുവന്‍ കടവും വീട്ടി അവനെ കടത്തില്‍ നിന്നും മോചിപ്പിക്കുന്നു. ഈ ഋണബാധിതന്‍റെ കാര്യത്തില്‍ നിങ്ങള്‍ക്കെന്ത് പറയാനുണ്ട്?" എന്നാണ് അവര്‍ നമ്മോടു ചോദിക്കുന്നത്. മറുപടിഇപ്രകാരമായിരിക്കും: അത്തരം ദയ, ഔദാര്യം, ത്യാഗം എന്നിവയോടു കൂടിയ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. പക്ഷേ കോടിക്കണക്കിന് രൂപ കടക്കാരനായ ഒരാളുടെ മോചനത്തിന് വേണ്ടി ഒരു മനുഷ്യസ്നേഹി മുന്നോട്ടുവന്ന് അയാളുടെ പോക്കറ്റില്‍ നിന്ന് ദയാവായ്പോടെ ഒരു നയാപൈസ എടുത്തുകൊണ്ട് ഈ കടക്കാരന്‍റെ എല്ലാ കടങ്ങളും ഇതിനുപകരമായി ഒഴിവാക്കിക്കൊടുക്കണമെന്ന് പറഞ്ഞാല്‍ ഒരാളുടെ പ്രതികരണമെന്തായിരിക്കും? മനുഷ്യരാശിയുടെ മുഴുവന്‍ പാപത്തിനും വേണ്ടി സ്വയം ശിക്ഷിക്കപ്പെട്ട യേശുവിന്‍റെ അര്‍പ്പണം അതിനേക്കാള്‍ എത്രയോ യുക്തിഹീനവും അംശാനുപാതമില്ലാത്തതുമാണ്. ഒരു കട ക്കാരന്‍റേയോ ഒരു തലമുറയിലെ കടക്കാരുടേയോ പ്രശ്നമല്ല നാം സംസാരിക്കുന്നത്. പ്രളയകാലം വരെ ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ കോടികണക്കിന് കടക്കാരുടെ പ്രശ്നമാണ് നാം സംസാരിക്കുന്നത്.
മേല്‍പറഞ്ഞ ഉദാഹരണം കൊണ്ട് എല്ലാമായില്ല. കടബാദ്ധ്യതയുള്ള ഒരാളെ ഒരു പാപിയുമായി താരതമ്യം ചെയ്ത് പാപത്തെ നിര്‍വ്വചിക്കുന്നത് ഏറ്റവും ബുദ്ധിശൂന്യമാണ്. കുറ്റത്തേയും ശിക്ഷയേയും കുറിച്ചുള്ള മറ്റു വശങ്ങളിലേക്ക് തിരിയുന്നതിന് മുമ്പ് ഇവിടെ വിവരിക്കപ്പെട്ട സംഗതികഎല്‍ കൂടി വിശദീകരണം അര്‍ഹിക്കുന്നുണ്ട്.
A എന്ന കടക്കാരന്‍ B എന്നയാളിന്ന് ഒരു ലക്ഷം പൌണ്ട് കൊടുക്കാനുണ്ട് എന്നിരിക്കട്ടെ. ഒരു സമ്പന്നനായ മനുഷ്യസ്നേഹി അദ്ദേഹത്തിന്‍റെ പൂര്‍ണ്ണബോധത്തോടെ കടാധിതനായ A യെ B യില്‍ നിന്നു മോചിപ്പിക്കാന്‍ ഗൌരവത്തോടെയും സത്യസന്ധമായും ആഗ്രഹിച്ചു എന്നും സങ്കല്‍പിക്കുക. പൊതു നിയമം A എന്നയാള്‍ B ക്ക് കൊടുക്കാനുള്ള കടം മുഴുവന്‍ വീട്ടിത്തീര്‍ക്കണമെന്നാണ് അനുശാസിക്കുന്നത്. എന്നാല്‍ ഈ മനുഷ്യസ്നേഹി എന്ന സാങ്കല്പ്പിക കഥാപാത്രം A ക്ക് വേണ്ടി B ക്ക് കടം കൊടുത്തു വീട്ടുന്നതിനു പകരം താന്‍ കടബാധിതനായ A ക്ക് പകരമായി ഏതാനും അടി സ്വീകരിക്കുകയോ അല്ലെങ്കില്‍ മൂന്നു രാവും പകലും ജയില്‍ ശിക്ഷ സ്വീകരിക്കുകയോ ചെയ്യാമെന്നും, B യെ കടത്തില്‍ നിന്നു മോചിപ്പിക്കണമെന്നും ന്യായാധിപനോടു അഭ്യര്‍ത്ഥിക്കുമെന്നിരിക്കട്ടെ. യഥാര്‍ത്ഥ ലോകത്ത് അങ്ങനെയൊന്ന് സംഭവിച്ചെങ്കില്‍ ന്യായാധിപന്‍ അന്തം വിട്ടുപോവുന്നതും പാവം പണം കിട്ടാനുള്ള കടക്കാരന്‍ ആശയക്കുഴപ്പത്തിലാവുന്നതും കാണാം. എന്നാല്‍ മനുഷ്യ സ്നേഹി അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന മുഴുവനും സമര്‍പ്പിച്ചു കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞുകൊണ്ടു തുടരുന്നു: "ഓ പ്രഭോ, എന്‍റെ ഈത്യാഗം കൊണ്ട് ആ കടം മാത്രമല്ല വീട്ടിക്കിട്ടേണ്ടത്. ഈ സാമ്രാജ്യ ത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സകല കടക്കാരുടേയും ഇനി ജനിക്കാനിരി ക്കുന്ന എല്ലാ കടക്കാരുടേയും കടാദ്ധ്യതകള്‍ എന്‍റെ ഈ മൂന്ന് ദിവസെത്തെ ത്യാഗം കൊണ്ട് ഇല്ലാതാവണം!" തന്‍റെ അഭ്യര്‍ത്ഥന ഈ ഘട്ട ത്തിലെത്തുമ്പോള്‍ ഏതൊരാളുടെയും മനസ്സ് മതിഭ്രമത്തില്‍പ്പെട്ട് വലഞ്ഞുപോകുന്നതാണ്.
ഒരുവന്‍റെ അദ്ധ്വാനഫലമോ, സമ്പാദ്യമോ മുഴുവനും കവര്‍ന്നെടുത്ത കള്ളന്‍മാരെ അതിനേക്കാള്‍ വളരെ കുറഞ്ഞ തോതിലുള്ള പരിഹാരം കൊണ്ട് മോചിപ്പിക്കണമെന്ന് നീതിമാനായ ദൈവത്തോട് അപേക്ഷിക്കാനുള്ള ആഗ്രഹം എങ്ങനെയാണ് ദൈവത്തിനു മുമ്പില്‍ സമര്‍പ്പി ക്കുക! പക്ഷേ, കുറ്റവാളിയുടെ കൈകളാല്‍ പീഡിപ്പിക്കപ്പെട്ട നിരപരാധിയേ ക്കാള്‍ കൂടുതലായി ആ കുറ്റവാളിക്ക് ദയാദാക്ഷിണ്യം കാട്ടാനാണ് ക്രിസ്ത്യാനികളുടെ ദൈവം ശ്രമിക്കുന്നതായി കാണുന്നത്. തീര്‍ച്ചയായുംവളരെ വിചിത്രമായ നീതിബോധമാണിത്. ഇതിന്‍റെ ഫലമായി കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും ബാലപീഡകര്‍ക്കും നിരപരാധികളെ ദ്രോഹിക്കുന്നവര്‍ക്കും മനുഷ്യവംശത്തിനെതിരെ മൃഗീയമായ കുറ്റകൃത്യ ങ്ങള്‍ നടത്തിയവര്‍ക്കുമെല്ലാം മരണസമയത്ത് യേശുക്രിസ്തുവില്‍ വിശ്വസിച്ചാല്‍ മാപ്പ് നല്‍കപ്പെടുന്നതാണ്. ഈ കുറ്റവാളികള്‍ക്ക് അവരുടെ കൈകളാല്‍ പീഡിതരായ നിരപരാധികളോടുളള കണക്ക് തീര്‍ത്താല്‍ തീരാത്തയത്ര ബാദ്ധ്യതകളെപ്പറ്റിയെന്തുപറയാനുണ്ട്? തലമുറ തലമുറയായ് ഉണ്ടാവുന്ന നീചരും ശിക്ഷിക്കപ്പെടാത്തവരുമായ ഇത്തരം കുറ്റവാളികളെ ശുദ്ധീകരിക്കാന്‍ യേശുവിന്‍റെ ഏതാനും നിമിഷത്തെ നരക വാസം മതിയാകുമോ?
ശിക്ഷ പങ്കുവെക്കല്‍ തുടരുന്നു
ഒരു കുറ്റവാളിക്കുളള ശിക്ഷ മറ്റൊരാള്‍ക്ക് മാറ്റിക്കൊടുക്കുന്നത് മനുഷ്യപ്രകൃതി ഒരിക്കലും അംഗീകരിക്കില്ല. അത്തരത്തിലുളള വ്യത്യസ്തവും ഗൌരവാവഹവുമായ മറ്റൊരു തരം കുറ്റങ്ങളെപറ്റി നമുക്ക് പര്യാലോചിക്കാം. ഉദാഹരണത്തിന് ഒരു കൊച്ചുകുട്ടിയെ ഒരു കശ്മലന്‍ ക്രൂരമായി പീഡിപ്പിക്കുകയോ ബലാല്‍സംഗം ചെയ്യുകയോ ചെയ്തതിനു ശേഷം അതിനെ വധിച്ചുകളയുകയും ചെയ്തു. മനുഷ്യത്വത്തിന്‍റെ സഹനീയതയുടെഎല്ലാ പരിധിയും ഇവിടെ ലംഘിക്കപ്പെടുമെന്ന കാര്യത്തില്‍യാതൊരു സംശയവുമില്ല. അത്തരത്തിലുള്ള ഒരു കുറ്റവാളി അതുപോലെയുള്ളതും അതിനേക്കാള്‍ ഘോരവുമായ കുറ്റകൃത്യങ്ങള്‍ നീതിപീഠത്തിന്‍റെ കണ്ണു വെട്ടിച്ചുകൊണ്ട് അനുസ്യൂതം നിര്‍വ്വഹിക്കുന്നു എന്ന് കരുതുക. ആ കുറ്റവാളി മനുഷ്യകരങ്ങളാല്‍ ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്നു എന്നും സങ്കല്‍പിക്കുക. മരണം സമാഗതമായപ്പോള്‍ അയാള്‍വിധിനാളിലെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ നിശ്ചയിച്ചു. ഉടനെതന്നെ യേശുക്രിസ്തുവിനെ തന്‍റെ രക്ഷകനായി വിശ്വസിച്ചു. അയാളുടെ പാപമെല്ലാം ഉരുകിയൊലിച്ചുപോകുകയും അയാള്‍ക്ക് ഒരു നവജാത ശിശുവിനെപോലെ പാപരഹിതനായി പരലോകത്ത് ഉല്ലസിച്ച് തത്തിക്കളിച്ച് നടക്കാനും സാധിക്കുമോ? ഒരുപക്ഷേ, മരണം ആസന്നമാകുന്നത് വരെ യേശുവില്‍ വിശ്വസിക്കാതെ മാറിനില്‍ക്കുന്നയാളല്ലേ നേരത്തെ യേശുവിനെ വിശ്വസിച്ച ആളേക്കാള്‍ ബുദ്ധിമാന്‍! നേരത്തെ വിശ്വസിക്കുന്ന യാളെ സംബന്ധിച്ചിടത്തോളം വിശ്വസിച്ചതിന് ശേഷമുള്ള കാലയളവില്‍ കുറ്റം ചെയ്യാനും പിശാചിന്‍റെ പിടിയലകപ്പെടുവാനുമുള്ള അവസരം കൂടുതലാണ്. അതുകൊണ്ട് യേശുവിലുള്ള നിങ്ങളുടെ വിശ്വാസം കവര്‍ന്നെടുക്കപ്പെടാനും പിശാചിന് അവസരം നല്‍കപ്പെടാതിരിക്കാനും നിങ്ങള്‍ക്ക് മരണം വരെ എന്തുകൊണ്ട് കാത്തിരുന്നുകൂടാ? ഇവിടെ ഭൂമിയില്‍ കുറ്റ കൃത്യങ്ങളുടേയും ആസ്വാദനത്തിന്‍റെയും സ്വഛന്ദജീവിതവും പുനര്‍ജന്‍മത്തില്‍ പാപവിമോചനത്തിന്‍റെ ശാശ്വത ജീവിതവും ലഭിക്കും. തീര്‍ച്ചയായും ഇതൊരു ലാഭക്കച്ചവടമാണ്.
ഇതാണോ ക്രിസ്ത്യാനികള്‍ ദൈവത്തില്‍ ആരോപിക്കുന്ന നീതിബോധം? തെറ്റും ശരിയും വിവേചിച്ചറിയാന്‍ സാധ്യമാകാത്ത നീതിബോധവും മനസ്സാക്ഷിയും സൃഷ്ടിച്ച അത്തരം ദൈവം പൂര്‍ണമായും മനുഷ്യമനസ്സാക്ഷിക്ക് അസ്വീകാര്യനാണ്.
മനുഷ്യാനുഭവങ്ങളുടേയും ചിന്താശേഷിയുടേയും അടിസ്ഥാനത്തില്‍ ഈ പ്രശ്നം പരിശോധിക്കുമ്പോള്‍ അടിസ്ഥാനമില്ലാത്ത നിരര്‍ത്ഥകമായ ഒരു സിദ്ധാന്തം എന്ന നിലക്ക് ഒരാള്‍ക്ക് ഇതിനെ അപലപിക്കാനുള്ളഎല്ലാ അവകാശങ്ങളുമുണ്ട്. യാഥാര്‍ത്ഥ്യമില്ലാത്തതും അന്തസ്സാരശൂന്യവുമാണിത്. മനുഷ്യാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് ഒരാള്‍ മറ്റൊരാളുടെ കൈയ്യാല്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ പീഡിപ്പിക്കപ്പെട്ട ആള്‍ക്കാണ് പൊറുത്തുകൊടുക്കാനും പൊറുത്തു കൊടുക്കാതിരിക്കാനുമുള്ള വിശേഷാധികാരമുള്ളത്. ചിലപ്പോള്‍ ഭരണകൂടങ്ങള്‍ ദേശീയ ദിനങ്ങളായി ആഘോഷിക്കുമ്പോഴോ മറ്റു കാരണങ്ങളാലും വിവേചനം കൂടാതെ കുറ്റവാളികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിക്കാറുണ്ട്. പക്ഷേ നിരപരാധികളായ തന്‍റെ സഹപൌരന്‍മാര്‍ക്ക് അപരിഹാര്യവും ശാശ്വതവുമായ ദുഃഖങ്ങ ള്‍സമ്മാനിച്ചവര്‍ക്ക് കൊടുക്കുന്ന ഈ പൊതുമാപ്പ് കൊണ്ടുമാത്രം അവര്‍ചെയ്ത കുറ്റങ്ങള്‍ നീതീകരിക്കപ്പെടുന്നില്ല. മുഖം നോക്കാതെ നല്‍കുന്ന ഭരണകൂടങ്ങളുടെ ഈ പൊതുമാപ്പ് ഒരു വിധത്തിലും ന്യായീകരിക്കപ്പെ ടാവുന്നതല്ലെങ്കില്‍ ഇത് ക്രിസ്ത്യന്‍ ദൈവശാസ്ത്രികള്‍ നീതി തത്ത്വത്തിന്‍റെ ലംഘനമാണെന്ന് ഗണിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഈ മര്യാദ തത്ത്വം ദൈവത്തിനു കൂടി ബാധകമാക്കിക്കൊണ്ട്, അവന് ഇഷ്ടമുള്ള വര്‍ക്ക് പൊറുത്തുകൊടുക്കാവുന്നതാണെന്ന തത്ത്വം അംഗീകരിച്ചു കൊടുത്തുകൂടാ? ദൈവം പരമാധികാരിയും എല്ലാറ്റിന്‍റെയും സ്രഷ്ടാവും യജമാനനുമാണ്. തന്‍റെ സഹചരരോട് അപരാധം ചെയ്ത ഏതൊരു മനുഷ്യനും ദൈവം മാപ്പുനല്‍കുന്നുവെങ്കില്‍, അപരാധത്തിന് വിധേയനായവന് ഔദാര്യപൂര്‍വ്വം പരിഹാരം ചെയ്ത് തൃപ്തിപ്പെടുത്താന്‍ അപരിമിതമായ കഴിവുകളുള്ള യജമാനനുമാണവന്‍. അങ്ങനെയാവുമ്പോള്‍ അവന്‍റെ നിരപരാധിയായ പുത്രന്‍റെ ത്യാഗത്തിന്‍റെ ആവശ്യമെന്ത്? ഇത് നീതിതത്ത്വത്തെ പരിഹാസ്യമാക്കിത്തീര്‍ക്കുന്നു. നാം ദൈവത്തിന്‍റെ ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ്. അതുകൊണ്ട് ദൈവം ബൈബിളില്‍ പ്രഖ്യാപിക്കുന്നു.
"അനന്തരം ദൈവം അരുള്‍ ചെയ്തു: 'നമ്മുടെ പ്രതിഛായയില്‍ നമുക്കു സദൃശനായി മനുഷ്യനെ നാം നിര്‍മിക്കട്ടെ' (ഉല്‍പ: 1:28)
ഈവിഷയം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു:
"അല്ലാഹു ഏതൊരു പ്രകൃതിയില്‍ മനുഷ്യനെ സൃഷ്ടിച്ചുവോ ആ പ്രകൃതി (കൈക്കൊള്ളുക)" (30:31).
ഈ സിദ്ധാന്തം മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെബാധകമാണ്. അതായത് നിശ്ചിത സാഹചര്യത്തില്‍ മനുഷ്യമനസ്സാക്ഷി ദൈവിക ഗുണങ്ങളുടെ പ്രതിഫലന ദര്‍പ്പണമായി തീരേണ്ടതുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലെ അനുഭ വസത്യങ്ങളാണവ. നാം നീതിയുടെ തത്ത്വങ്ങളെ തെല്ലുപോലും ലംഘിക്കാതെ പൊറുത്തു കൊടുക്കാറുണ്ട്. നമുക്ക് വ്യക്തിപരമായി നഷ്ടമുണ്ടാക്കിയ ഒരപരാധം ചെയ്തയാള്‍ക്ക് പൊറുത്തുകൊടുക്കാന്‍ ഏതറ്റം വരെയും നമുക്ക് പോകാവുന്നതാണ്. ഒരു കുട്ടി അവന്‍റെ മാതാപിതാക്കളോട് അനുസരണക്കേട് കാട്ടുകയോ, അവരുടെ വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍ കേടുവരുത്തുകയോ, അവരുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന എന്തെങ്കിലും പ്രവര്‍ത്തിക്കുകയോചെയ്താല്‍ അവരോടു തെറ്റു ചെയ്തവനായിത്തീരുന്നു. മാതാപിതാക്കള്‍ അവര്‍ക്ക് മനസ്സാക്ഷിക്കുത്തില്ലാതെ ആ കുറ്റങ്ങള്‍ പൊറുത്തുകൊടുക്കുന്നു. നീതിയുടെ തത്ത്വം ഇവിടെ ലംഘിക്കപ്പെട്ടതായി ആരും അവരെ കുറ്റപ്പെടുത്തില്ല. എന്നാല്‍ അവരുടെ കുട്ടി അയല്‍വീട്ടുകാരുടെ വസ്തുക്കള്‍ നശിപ്പിക്കുകയും അവരുടെ കുട്ടികളെ പരിക്കേല്‍പ്പിക്കുകയും ചെയ്താല്‍, മറ്റുള്ളവര്‍ക്ക് അവന്‍ മൂലമുണ്ടായ നഷ്ടത്തിന് പകരമായി അവന്‍റെ മാതാപിതാക്കള്‍ അവന് പൊറുത്തുകൊടുത്താല്‍ മതിയോ? അവരങ്ങനെ ചെയ്തുവെങ്കില്‍ അതായിരിക്കും അവരുടെ മനസ്സാക്ഷിക്കനുസരിച്ചു തന്നെയുള്ള നീതിബോധത്തിന്‍റെ ലംഘനം. (തുടരും)
Thursday, March 25, 2010
ക്രിസ്തുമതവും ക്രിസ്ത്യാനികളും - 3
പാപപരിഹാരത്തിനു ശേഷവും മനുഷ്യദുരിതം തുടരുന്നു!
ആദമും ഹവ്വയും എങ്ങനെ ശിക്ഷിക്കപ്പെട്ടു എന്ന ബൈബിള്‍ വിവരണം വായിക്കുമ്പോള്‍ അവരുടെ കാലഘട്ടം വരെ പ്രസവവേദനയും പ്രയാസവും സ്ത്രീകള്‍ക്ക് അജ്ഞാതമായിരുന്നു എന്ന കാര്യമറിഞ്ഞ്‌വായനക്കാരന്‍ അത്ഭുതപ്പെടാതിരിക്കില്ല. ഒരു ശാസ്ത്രജ്ഞന് അത്തരം സങ്കല്‍പകഥകള്‍ വിശ്വസിക്കുക പ്രയാസകരമായിരിക്കും. ആദമും ഹവ്വയും ജനിക്കുന്നതിന് വളരെ മുമ്പ് തന്നെ എല്ലാ ഭൂഖണ്ഡങ്ങളിലും എന്തിനധികം വിദൂരമായ പെസഫിക്ക് ദ്വീപുകളില്‍ പോലും മനുഷ്യന്‍ അധിവസിച്ചിരുന്നു എന്നതിന് അനിഷേധ്യമായ അനേകം തെളിവുകളുണ്ട്. അവിടങ്ങളിലെല്ലാം വംശവര്‍ദ്ധനവിന് വേണ്ടി സ്ത്രീകള്‍ പ്രയാസെപ്പട്ടു പ്രസവിച്ചു പോന്നു. അതുകൊണ്ട് ആദമും ഹവ്വയും ആദ്യമായി പാപം ചെയ്തതിന് ശേഷമാണ് ശിക്ഷ എന്ന നിലക്ക് വേദനയോടുകൂടിയ പ്രസവം നിലവില്‍ വന്നത് എന്ന സിദ്ധാന്തം തികച്ചും തെറ്റാണെന്ന് ജീവികളെപ്പറ്റിയുള്ള പഠനത്തില്‍ നിന്നു തെളിയുന്നു. മനുഷ്യനേക്കാള്‍ താഴ്ന്ന ജീവികള്‍ പോലും വേദന സഹിച്ചുകൊണ്ടാണ് പ്രസവിക്കുന്നത്. ഒരു പശുവിന്‍റെ പ്രസവം നിരീക്ഷിക്കുകയാണെങ്കില്‍ മനുഷ്യസ്ത്രീ സഹിക്കുന്നത് പോലെയുള്ള വേദന ആ മൃഗവും സഹിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലുളള കോടാനുകോടി ജീവികള്‍ ആദമിനേക്കാളും ഹവ്വയേക്കാളും മുമ്പേ ഭൂമിയില്‍ ജീവിച്ചുവരുന്നു എന്ന് നമുക്കറിയാം.
പ്രയാസപ്പെട്ട് ഉപജീവനമാര്‍ഗം തേടുക എന്നത് എല്ലാ മനുഷ്യര്‍ക്കും പൊതുവായ കാര്യമാണ്. ഇത് മനുഷ്യനില്‍ മാത്രം പരിമിതമല്ലതാനും. സ്ത്രീയും അവളുടെ ഉപജീവനത്തിനുവേണ്ടി പ്രയാസപ്പെടുന്നു. അതിനു മുമ്പും എല്ലാ ജീവജാലങ്ങളും ഉപജീവനത്തിന് വേണ്ടി കഷ്ടെപ്പടുന്നുണ്ട്. ജീവിപരിണാമത്തിലെ ഏറ്റവും മുഖ്യമായ പ്രേരകമാണിത്. ഈ ജീവിത സമരം നിലനില്‍ക്കാനുള്ള ഈ അതിജീവന സമരം ജീവി ലോകവും അചേതന ലോകവുമായുള്ള വ്യത്യാസത്തിന്‍റെ ഏറ്റവും പ്രാഥമികമായ ഒരു വ്യതിരേകമാണ്. അതൊരു പ്രകൃതി പ്രതിഭാസമാണ്. പാപവുമായി അതിന് യാതൊരു ബന്ധവുമില്ല.
ഇത് ആദമിന്‍റെയും ഹവ്വയുടെയും പാപത്തിന്‍റെ ഫലമായി ലഭിച്ച ശിക്ഷയാണെങ്കില്‍ പാപപരിഹാരത്തിന്ന് ശേഷം എന്ത് സംഭവിക്കും എന്നതിനെ സംബന്ധിച്ച് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. പാപികളായ മനുഷ്യവര്‍ഗത്തിന്‍റെ മോചനത്തിന്നായി യേശുക്രിസ്തു പ്രായശ്ചിത്തം ചെയ്തെങ്കില്‍ ക്രൂശീകരണത്തിന് ശേഷം പാപത്തിനുള്ള ശിക്ഷ റദ്ദാക്കേണ്ടതല്ലേ? യേശു ക്രിസ്തുവെ ദൈവപുത്രനായി വിശ്വസിച്ചവരില്‍പ്പെട്ട സ്ത്രീകളുടെ പ്രസവവേദന ഇല്ലാതായോ? വിശ്വാസികളായ സ്ത്രീകള്‍ക്ക് ഉപജീവനത്തിന്‍റെ പ്രയാസം കൂടാതെ ജീവിതവിഭവങ്ങള്‍ ലഭ്യമായി ട്ടുണ്ടോ? ഭാവിതലമുറയിലേക്ക് പാപ സംക്രമണം തടഞ്ഞുകൊണ്ട് പാപ രഹിതമായ സന്തതികള്‍ ജനിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം 'അതെ' എന്ന ഉത്തരം ലഭിക്കുമെങ്കില്‍ ക്രിസ്ത്യാനികള്‍ ഗൌരവപൂര്‍വം പറയാറുള്ള പാപത്തിന്‍റെയും പാപ പരിഹാരത്തിന്‍റെയും സിദ്ധാന്തങ്ങള്‍ക്ക് തീര്‍ച്ചയായും സാധൂകരണമുണ്ട്. എന്നാല്‍ കഷ്ടമെന്ന് പറയട്ടെ, ഈചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഇല്ല, ഇല്ല, ഇല്ല എന്ന് മാത്രമാണ്. പാപ പരിഹാരാര്‍ത്ഥം നടന്ന ക്രൂശീകരണത്തിന് ശേഷം ക്രൈസ്തവരിലും അക്രൈസ്തവരിലും യാതൊരു സംഗതിയിലും ഒരു മാറ്റവും ദൃശ്യമായില്ല. പിന്നെ എന്താണ് പാപ പരിഹാരത്തിന്‍റെ അര്‍ത്ഥം?
യേശുക്രിസ്തുവിന് ശേഷവും ലോകത്തു മുഴുവന്‍ മാനവരാശിയുടെയും നീതിബോധം ആവശ്യപ്പെടുന്നത് ഒരാള്‍ ഒരു തെറ്റു ചെയ്താല്‍ അതിന്നുള്ള ശിക്ഷ ആ വ്യക്തിക്ക് മാത്രമാണ് നല്‍കേണ്ടത്, മറ്റാര്‍ക്കുംനല്‍കാന്‍ പാടില്ല എന്നാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ അവനവന്‍ചെയ്ത പാപത്തിനുള്ള ശിക്ഷ സ്വയം തന്നെ അനുഭവിക്കേണ്ടതുണ്ട്. അതുപോലെ കുഞ്ഞുങ്ങള്‍ എപ്പോഴും പാപരഹിതരായാണ് ജനിക്കുന്നത്. ഈ തത്ത്വങ്ങള്‍ ശരിയല്ലെങ്കില്‍ പിന്നെ ദൈവത്തിന്‍റെ നീതിമാന്‍എന്ന ഗുണം എടുത്ത് ദൂരെ കളയേണ്ടി വരും.
പാരമ്പര്യ പാപം
വാദത്തിനുവേണ്ടി ആദമും ഹവ്വയും പഴയനിയമത്തില്‍ പ്രതിപാദി ച്ചതുപോലെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാപികളാണെന്നും അവര്‍ ഉചിതമായ രീതിയില്‍ ശിക്ഷിക്കപ്പെട്ടുവെന്നും കരുതുക. കഥയില്‍ വിവരിക്കുന്നത് പോലെ ശിക്ഷ അവരില്‍ മാത്രം ഒതുങ്ങുന്നില്ല. അവരുടെ മുഴുവന്‍ സന്തതിപരമ്പരകളിലേക്കും ശിക്ഷ പരക്കുകയാണ്. ഒരിക്കല്‍ ശിക്ഷ വിധിക്കുകയും അത് നടപ്പാക്കുകയും ചെയ്തുകഴിഞ്ഞാല്‍ മറ്റു ശിക്ഷകളുടെ ആവശ്യമെന്ത്? ഒരിക്കല്‍ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ അത് അതോടെ കഴിഞ്ഞു. ഒരിക്കല്‍ ഒരു ശിക്ഷാവിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ വീണ്ടും വീണ്ടും ശിക്ഷകള്‍ അതിനോടുകൂട്ടി ചേര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ആദമിനേയും ഹവ്വയേയും അവര്‍ ചെയ്ത കുറ്റത്തിന് ലഭിക്കേണ്ട ശിക്ഷയേക്കാള്‍ കൂടുതലായി ശാസിക്കപ്പെട്ടിരുന്നു. അതുകൂടാതെ ആ ശിക്ഷ അവരുടെ സന്താന പരമ്പരകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന രീതി അങ്ങേയറ്റം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നാം അതിനെപ്പറ്റി വേണ്ടവിധം പറഞ്ഞു കഴിഞ്ഞു. ഇത് കേവല നീതിയുടെ ഹീനമായ ലംഘനമാണെന്ന കാര്യം ചൂണ്ടിക്കാട്ടാനാണ് നാം ശ്രമിക്കുന്നത്. നമ്മുടെ പൂര്‍വ്വ പിതാക്ക ന്‍മാരുടെ തെറ്റുകള്‍ക്ക് നമ്മെ ശിക്ഷിക്കുക എന്നത് പോകട്ടെ, ആ പൂര്‍വ്വ പിതാക്കന്‍മാര്‍ ചെയ്ത തെറ്റുകള്‍ക്ക് അനന്തരഫലമായിക്കൊണ്ട് നമ്മില്‍പാപം അടിച്ചേല്‍പ്പിക്കുന്നത് മിതമായി പറഞ്ഞാല്‍ നിന്ദാകരമാണ്.
മനുഷ്യാനുഭവങ്ങളുടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ദൈനംദിന അനുഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കുറ്റത്തിന്‍റേയും ശിക്ഷയുടേയും ക്രിസ്തീയ തത്ത്വശാസ്ത്രം നമുക്കൊന്നുമനസ്സിലാക്കാന്‍ ശ്രമിക്കാം. ഒരു കുറ്റവാളിക്കെതിരെ ഒരു വിധി പുറപ്പെടുവിക്കുന്നുവെന്ന് കരുതുക. അയാള്‍ ചെയ്ത കുറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ തീക്ഷ്ണവും കഠിനവുമായിരുന്നു ആ ശിക്ഷ. കുറ്റവും ശിക്ഷയും തമ്മിലുള്ള ഈ വമ്പിച്ച അനുപാതമില്ലായ്മ ഏതൊരു സാമാന്യ ബുദ്ധിയുള്ള ആളുടേയും ശക്തവും തീവ്രവുമായ അപലപനത്തിന് വിധേയമാവും. ഈ വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍ ആദമിന് അദ്ദേഹം ചെയ്ത പാപത്തിനു മേല്‍ ചുമത്തിയ ശിക്ഷ നീതിമാനായ ദൈവത്തില്‍ നിന്നുണ്ടായതാണോ എന്ന് വിശ്വസിക്കാന്‍ നമുക്ക് പ്രയാസമാണ്. കുറ്റത്തേക്കാള്‍ കവിഞ്ഞ ശിക്ഷ എന്ന സ്ഥിതിക്ക് ഇത് ഒരു അനുപാതമില്ലായ്മയുടെ പ്രശ്നം മാത്രമല്ല. ക്രിസ്ത്യന്‍ സങ്കല്‍പപ്രകാരമുള്ള ദൈവത്തിന്‍റെ പെരുമാറ്റം എന്ന നിലയില്‍ ആ ശിക്ഷ ആദമിന്‍റേയും ഹവ്വയുടേയും ജീവിതകാലത്ത് മാത്രം പരിമിതപ്പെട്ടുനില്‍ക്കുന്നില്ല. അവരുടെ സന്തതികളുടെ തലമുറകളിലേക്ക് അത് വ്യാപിച്ചു നില്‍ക്കുന്നു. സന്തതികള്‍ അവരുടെ പിതാക്കള്‍ക്ക് വേണ്ടി ശിക്ഷിക്കപ്പെടുക എന്നത് നീതിയുടെ ആത്യന്തികമായ ലംഘനമാണ്. നാം അത് മാത്രമല്ല പറയുന്നത്. ഒരു കുറ്റവാളിയുടെ സന്തതികള്‍ക്കും അവരുടെ സന്തതികള്‍ക്കും നിയമം മുഖേന നിര്‍ബന്ധ പൂര്‍വ്വം അനന്തമായി കുറ്റം ചെയ്യല്‍ തുടരാനും അതിനനുസരിച്ച് ശിക്ഷിക്കാനും ഇക്കാലത്തെ ഒരു ന്യായാധിപന്‍ വിധി പറഞ്ഞത് കാണാനുള്ള ദൌര്‍ഭാഗ്യം നമുക്കുണ്ടായി എങ്കില്‍, സംസ്കാരത്തിലൂടെ സാര്‍വ്വത്രിക നീതിസങ്കല്‍പം ആര്‍ജിച്ച സമകാലിക സമൂഹത്തിന്‍റെ പ്രതികരണം എന്തായിരിക്കും?
അഞ്ചാം നൂറ്റാണ്ടില്‍ ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിനും പെലാജിയന്‍ (Pelagian) പ്രസ്ഥാനവും തമ്മില്‍ ആദമിന്‍റെയും ഹവ്വയുടേയും വീഴ്ചകളെപ്പറ്റി വമ്പിച്ച വാദപ്രതിവാദം നടക്കുകയുണ്ടായി. ആദം ചെയ്ത പാപം അദ്ദേഹത്തില്‍ മാത്രം പരിമിതമാണെന്നും മനുഷ്യവംശ ത്തിന്‍റെ മുഴുവന്‍ പാപമല്ലെന്നും പഠിപ്പിച്ച പെലാജിയന്‍ പ്രസ്ഥാനത്തില് ബിഷപ്പ് അഗസ്റ്റിന്‍ മതനിന്ദ ആരോപിച്ചു. ഓരോ മനുഷ്യനും പാപത്തില്‍ നിന്നും വിമുക്തനായി നിര്‍മ്മല പ്രകൃതിയോടെ ജനിക്കുന്നുവെന്നും പാപ രഹിതമായ ജീവിതം നയിക്കാന്‍ ഓരോ വ്യക്തിക്കും അവന്‍റെ കഴിവുപ യോഗിച്ചു സാധ്യമാണെന്നും അങ്ങനെ ജീവിച്ച് വിജയം വരിച്ചവര്‍ ഉണ്ടെന്നുമായിരുന്നു പെലാജിയന്‍ വാദം. സത്യം പറഞ്ഞവരെ മതനിന്ദകരായിമുദ്രകുത്തുകയാണുണ്ടായത്. പകല്‍ രാത്രിയാണെന്നും രാത്രി പകലാണെന്നും പ്രഖ്യാപനമുണ്ടായി. സത്യം മതനിന്ദയാണെന്നും മതനിന്ദസത്യമാണെന്നും വന്നു. (തുടരും)
Wednesday, March 24, 2010
ക്രിസ്തുമതവും ക്രിസ്ത്യാനികളും - 2
പാപവും പാപപരിഹാരവും
ക്രിസ്തുമതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിശ്വാസപ്രമാണത്തിലേക്ക് നമുക്ക് കടക്കാം. ക്രിസ്ത്യാനികളുടെ പാപത്തിന്‍റെയും പാപപരിഹാരത്തിന്‍റെയും സിദ്ധാന്തത്തിന്‍റെ ആദ്യഘടകം ദൈവം നീതിമാനും സ്വാഭാവിക നീതിനടപ്പാക്കുന്നവനുമാണ് എന്നതാണ്. പാപത്തിന് തക്കതായ ശിക്ഷനല്‍കാതെ ദൈവത്തിന് പൊറുത്തു കൊടുക്കാന്‍ സാധ്യമല്ല. ശിക്ഷിക്കുക എന്നത് കേവല നീതിയുടെ തത്ത്വങ്ങള്‍ക്ക് എതിരാണ് താനും. ദൈവത്തിന്‍റെ ഈ 'സവിശേഷ ഗുണവിശേഷമാണ്' ക്രിസ്ത്യാനികളുടെ പാപപരിഹാര സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നത്. ക്രിസ്തീയവിശ്വാസത്തിന്‍റെ രണ്ടാമത്തെ ഘടകം ആദമും ഹവ്വയുംപാപികളായ കാരണത്താല്‍ മനുഷ്യന്‍ പാപിയാകുന്നു എന്നതാണ്. ഇതിന്‍റെ ഫലമായി പാപം മനുഷ്യന്‍റെ പാരമ്പര്യ വാഹിയായ ജീനുകളില്‍ ഉള്‍ച്ചേര്‍ന്ന് മനുഷ്യന്‍റെ സന്തതി പരമ്പര മുഴുവന്‍ കാലാകാലത്തക്കും ജന്‍മനാ പാപികളായി മാറി. ക്രിസ്തീയ വിശ്വാസത്തിന്‍റെ മൂന്നാമത്തെ ഘടകം പാപരഹിതനായ ഒരാള്‍ക്കല്ലാതെ മറ്റൊരാളെ പാപത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധ്യമല്ല എന്നതാണ്. ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍, മനുഷ്യ വംശത്തെ പാപത്തില്‍ നിന്ന് ശുദ്ധീകരിക്കാനോ മോചിപ്പിക്കാനോ അതിന്‍റെ ഭവിഷ്യത്തില്‍ നിന്ന് രക്ഷിക്കാനോ ഒരു ദൈവപ്രവാചകന്‌പോലും സാധ്യമല്ലായിരുന്നു. ദൈവപ്രവാചകന്‍ ഏറ്റവും നല്ലവനും എത്ര തന്നെ പൂര്‍ണതയോട് അടുത്തവനായാലും ശരി ആദമിന്‍റെ സന്തതിയായത് കാരണം ഒരു പ്രവാചകന് പോലും ജന്‍മജാതമായ പാപത്തില്‍ നിന്നുരക്ഷപ്പെടാന്‍ സാധ്യമല്ലായിരുന്നു. ക്രിസ്തീയ സിദ്ധാന്തത്തിന്‍റെ ലളിതരൂപരേഖ ഇതാകുന്നു. ഇവിടെയാണ് ക്രിസ്ത്യന്‍ ദൈവശാസ്ത്രികള്‍ പരിഹാരവുമായി രംഗത്തെത്തുന്നത്. മനുഷ്യവംശത്തിന്‍റെ പാപപരിഹാരം അപരിഹാര്യമായി തോന്നുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ ദൈവം അതിവിദഗ്ധമായ ഒരു പദ്ധതി കണ്ടെത്തുകയുണ്ടായി. ഈ പദ്ധതിയെപ്പറ്റി ദൈവം പുത്രനുമായി ചര്‍ച്ച ചെയ്തിരുന്നുവോ അതല്ല അവര്‍ രണ്ടുപേരും ഒരേ സമയം ഈ പദ്ധതി ആവിഷ്കരിച്ചതാണോ എന്നത് വ്യക്തമല്ല. ഒരുപക്ഷേ, ഈ പദ്ധതി മുഴുവനും പുത്രന്‍റെ ആശയമായിരിക്കാം. പിന്നീട് ആ ആശയം പിതാവായ ദൈവം അംഗീകരിച്ചതുമാകാം. എന്തായാലും ഈ പദ്ധതിയിലെ സംഭവങ്ങള്‍ ക്രിസ്തുവിന്‍റെ കാലത്ത് താഴെപറയുംവിധം അരങ്ങേറുകയുണ്ടായി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിയും അന്ത്യവുമില്ലാത്ത ദൈവത്തിന്‍റെ അനന്തത്വം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പങ്കിട്ടുകൊണ്ട് ദൈവപുത്രന്‍ മനുഷ്യമാതാവില്‍ ജന്‍മം കൊണ്ടു. ദൈവപുത്രന്‍ എന്ന നിലക്ക് പിതാവായ ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പൂര്‍ണഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു. ഭക്തയും ചാരിത്യ്രവതിയുമായ മറിയം എന്നു പേരുള്ള ഒരു സ്ത്രീയാണ് ദൈവപുത്രന്‍റെ മാതാവാകാന്‍ തിരെഞ്ഞടുക്കപ്പെട്ടത്. ദൈവവുമായുള്ള പങ്കാളിത്വത്തില്‍ മറിയം ഗര്‍ഭിണിയായി. ദൈവത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള ജൈവസന്താനം (Literal Son) എന്ന നിലക്ക് യേശു പാപരഹിതനായിട്ടാണ് ജനിച്ചത്. എങ്കിലും ഒരു പരിധി വരെ അദ്ദേഹം മാനുഷിക ഗുണവും മാനുഷിക സത്തയുംനിലനിര്‍ത്തി. അങ്ങനെ, തന്നെ രക്ഷകനായി സ്വീകരിച്ച സകല ജനത്തിന്‍റെയും പാപഭാരം അദ്ദേഹം സ്വയം ഏറ്റെടുക്കുകയുണ്ടായി. ഈ സമര്‍ത്ഥമായ പദ്ധതി മുഖേന മനുഷ്യവംശത്തെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്തിന് തന്‍റെ 'നീതിമാന്‍' എന്ന ഗുണവുമായി യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടിവന്നില്ല എന്ന് അവകാശപ്പെടുന്നു. ഈ പ്രത്യേകതരം പ്രായോഗിക പദ്ധതിയിലൂടെ എത്ര അളവ് പാപിയായ മനുഷ്യനായാലും ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല എന്ന കാര്യം നാം പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. ദൈവം നീതിമാനായിരുന്നിട്ടും പാപിയായ മനുഷ്യനോടു കര്‍ക്കശമായി പ്രതികാരം ചെയ്യുന്ന കാര്യത്തില്‍ അവന്‍ യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കാത്തവനായി നിലകൊള്ളുന്നു. വാസ്തവത്തില്‍ പാപികളായ ആദമിന്‍റെ മക്കള്‍ക്ക് പകരം യേശുവിനെയാണ് ഇവിടെ ദൈവം ശിക്ഷിക്കുന്നത്. ഈ സംഭവത്തിന് മുമ്പും പിമ്പുമായുള്ള നാടകീയമായ മാറ്റത്തിന്‍റെ വ്യത്യാസം യേശുവിനെ ശിക്ഷിച്ചു എന്ന കാര്യം മാത്രമാണ്. അതായത് ആദം സന്തതികളുടെ പാപത്തിന് യേശുവിന്‍റെ ബലിയാണ് ഇവിടെ പരിഹാരമായി വര്‍ത്തിച്ചത്. എന്തൊരു വിചിത്രവും നിരര്‍ഥകവുമായ യുക്തി ശാസ്ത്രമാണിത്! ഇതാണ് സംഭവിച്ചതെന്നാണ് പ്രബോധിക്കപ്പെടുന്നത്. അതായത് യേശു സ്വയം ബലിയാവുകയും അങ്ങനെ അദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
ആദമിന്‍റെയും ഹവ്വയുടെയും പാപം
ആദമിന്‍റെ കഥ തുടക്കം മുതല്‍ നമുക്കൊന്ന് പുനഃപരിശോധിക്കാം. മനുഷ്യന്‍റെ യുക്തിബോധത്തിനും സാമാന്യബുദ്ധിക്കും ഈ കഥയിലെ ഒരു സംഗതി പോലും അംഗീകരിക്കാന്‍ സാദ്ധ്യമല്ല.
ആദ്യമായി ആദമും ഹവ്വയും പാപികളായ കാരണത്താല്‍ അവരുടെ സന്താന പരമ്പര മുഴുവനും ജനിതകപരമായി എന്നെന്നേക്കുമായി പാപത്താല്‍ മലിനീകരിക്കപ്പെടുകയുണ്ടായി എന്ന ആശയമാണ് നമുക്ക്‌ലഭിക്കുന്നത്. ഇതിനു വിരുദ്ധമായി ജനിതക ശാസ്ത്രം പറയുന്നത്, മനുഷ്യെന്‍റെ ചിന്തയും പ്രവൃത്തിയും ഒരാളുടെ ജീവിതത്തിലുടനീളം കൂട്ടുപിരിയാതെ അവിഭാജ്യമായി നിലകൊണ്ടാലും ശരി, അത് അയാളുടെ അടുത്ത തലമുറയിലേക്ക് ജനിതക പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നാണ്. മനുഷ്യന്‍റെ ജനിതക വ്യവസ്ഥയില്‍ അത്തരം അഗാധമായ മാറ്റങ്ങളുണ്ടാക്കാന്‍ ഒരു ചെറിയ മനുഷ്യായുസ്സ് തീരെ അപര്യാപ്തവും ചെറുതുമാണ്. തലമുറ തലമുറകള്‍ കഴിഞ്ഞാല്‍ പോലും ഒരു ജനതയുടെ നന്‍മകള്‍ അടുത്ത തലമുറയിലേക്ക് ജനിതകപരമായി പകരാന്‍ സാദ്ധ്യമല്ല. ഒരുപക്ഷേ, മനുഷ്യജീനില്‍ ഒരു പുതിയ സ്വഭാവമുദ്രപതിയാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും.
ഭാവന വലിച്ചു നീട്ടുകയാണെങ്കില്‍ മാത്രമേ അങ്ങേയറ്റം അസംബന്ധജഢിലവും അംഗീകരിക്കാന്‍ പറ്റാത്തതുമായ ഈ ആശയം (പാപം തലമുറകളിലേക്കു പകരുന്നു എന്ന ആശയം) ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍കഴിയുകയുള്ളൂ. ഇതിനു വിരുദ്ധമായ കാര്യങ്ങളും (പാപം പോലെ നന്‍മയും തലമുറകളിലേക്ക് പകരുന്നു എന്ന തത്ത്വം) അതേ യുക്തി ഉപയോഗിച്ച് അംഗീകരിക്കപ്പെടേണ്ടി വരും. ഇതിന്‍റെ അര്‍ത്ഥം എന്താണെന്ന് വെച്ചാല്‍, ഒരു പാപിയായ മനുഷ്യന്‍ പശ്ചാത്തപിച്ച് ദിവസത്തിന്‍റെ അന്ത്യയാമത്തില്‍ പാപരഹിതനായിത്തീര്‍ന്നു എന്നു വെക്കുക. എങ്കില്‍ മുന്‍പാപഫലങ്ങള്‍ മുഴുവന്‍ റദ്ദാക്കപ്പെടുന്നു. നന്‍മയുടെ പ്രവൃത്തിയും ജനിതക വ്യവസ്ഥയില്‍ രേഖപ്പെടുത്തപ്പെടണമല്ലോ. ശാസ്ത്രീയമായി ഇത് സംഭവ്യമല്ലായിരിക്കാം. എങ്കിലും തിന്‍മ മാത്രം ജനിതക കോഡില്‍ രേഖപ്പെടുത്തിവെക്കുകയും നന്‍മകള്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നു എന്നു കരുതുന്നതിനേക്കാള്‍ യുക്തിപൂര്‍ണ്ണമായ ഒരു സന്തുലനചിത്രം ഇത് നല്‍കുന്നുണ്ട്.
ആദമിന്‍റെ പാപം ഭാവി സന്തതികളിലേക്ക് ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടും എന്ന് സിദ്ധാന്തിച്ചുകൊണ്ട് ആദമിന്‍റെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാപത്തിന്‍റെയും പാപപരിഹാരത്തിന്‍റെയും സിദ്ധാന്തത്തില്‍ കെട്ടിപ്പടുത്ത ക്രിസ്തീയ തത്ത്വങ്ങളുടെ അടിസ്ഥാന ശില തകര്‍ന്നടിയുകയാണ്. അതായത് ആദമും ഹവ്വയും ക്ഷണ നേരത്തേക്ക് ചെയ്യുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്ത പാപത്തിന്‍റെ പേരില്‍ അവരുടെ സന്തതി പരമ്പര മുഴുവന്‍ ശാശ്വതമായി ശപിക്കപ്പെടുകയുണ്ടായി. ദൈവം നീതിമാനാണെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ ദൈവത്തിന്‍റെ നീതിബോധം എവിടെയായിരുന്നു? അവര്‍ രണ്ടുപേരും ചെയ്തുപോയ കുറ്റത്തിന്‍റെ പേരില്‍ അതികഠിനമായി ദൈവം അവരെ ശിക്ഷിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്ന് വളരെ നിന്ദ്യമായ രീതിയില്‍ ബഹിഷ്കൃതരാക്കുകയും ചെയ്തു. തികച്ചും വ്യക്തിപരമായ ഒരു കുറ്റത്തിന്‍റെ കാരണത്താല്‍ ആദമിനെയും ഹവ്വയെയും ശിക്ഷിച്ചതിന് ശേഷവും നിസ്സഹായരായ മനുഷ്യവംശത്തെ മുഴുവന്‍ ജന്‍മജാത പാപികളാക്കി ശപിച്ചു നിന്ദ്യരാക്കുംവരെ പ്രതികാരത്തിന്‍റെ കലിയടങ്ങാത്ത ഒരു ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് ഏത് തരത്തിലുള്ള നീതിയാണ്? ആദം സന്തതികള്‍ക്ക് ഈ പാപത്തില്‍ നിന്നു രക്ഷപ്പെടാന്‍ എന്ത് അവസരമാണ് ഉണ്ടായിരുന്നത്? മാതാപി താക്കള്‍ ചെയ്ത കുറ്റത്തിന് എന്തുകൊണ്ട് നിരപരാധികളായ അവരുടെ കുട്ടികള്‍ കാലാകാലത്തേക്കും അതിന്‍റെ ശിക്ഷ സഹിക്കേണ്ടി വരുന്നു?
ശിക്ഷക്ക് കാരണമാക്കിയ ആദമിന്‍റെയും ഹവ്വയുടെയും പാപസമയത്ത് വാസ്തവത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്ന് പരിശോധിക്കാന്‍ നമുക്ക് ബൈബിള്‍ വിവരണങ്ങളിലേക്ക് കടക്കാം. ബൈബിളിലെ ഉല്‍പത്തിയിലെ വിവരണപ്രകാരം ദൈവം അവരുടെ മാപ്പപേക്ഷ ഭാഗികമായി സ്വീകരിക്കുകയും ശിക്ഷ കൃത്യമായ അളവില്‍ ശാശ്വതമായി നല്‍കുകയുമാണ് ചെയ്തത്. ബൈബിള്‍ വിവരണം ഇങ്ങനെയാണ്.
"സ്ത്രീയോട് കല്‍പിച്ചത്, ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെആഗ്രഹം നിന്‍റെ ഭര്‍ത്താവിനോട് ആകും; അവന്‍ നിന്നെ ഭരിക്കും. മനുഷ്യ നോട് കല്‍പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്കു അനുസരിക്കുകയും തിന്നരുതെന്നു ഞാന്‍ കല്‍പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതു കൊണ്ട് നീ നിമിത്തം ഭൂമി ശപിക്കപെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്ക്കാല മൊക്കെയും നീ കഷ്ടത്തോടെ അതില്‍ നിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്കു അതില്‍ നിന്നു മുളക്കും; വയലിലെസസ്യം നിനക്കു ആഹാരമാകും. നിലത്തുനിന്നും നിന്നെ എടുത്തിരിക്കു ന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും. " (ഉല്‍പത്തി 3: 16-19).
ആദമും ഹവ്വയും ജനിക്കുന്നതിന് വളരെ മുമ്പ് തന്നെ മാനവകുലം നിലനിന്നിരുന്നു. പാശ്ചാത്യ ശാസ്ത്ര പണ്ഡിതന്‍മാര്‍ പ്രാക്തന മനുഷ്യന്‍റെ ധാരാളം ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ആ പുരാതന മനുഷ്യരെയെ ല്ലാം വിവിധങ്ങളും വ്യതിരിക്തങ്ങളുമായ രീതിയില്‍ വര്‍ഗ്ഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, നിയാണ്ടര്‍താല്‍ (Neanderthal)) മനുഷ്യനായിരിക്കും അവരില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. യൂറോപ്പിലേയും പൂര്‍വ്വേഷ്യയിലേയും മദ്ധ്യേഷ്യയിലേയും ഭൂമേഖലകളി ല്‍ 100,000 മുതല്‍ 35,000 വരെ വര്‍ഷങ്ങള്‍ക്കിടയില്‍ നിയാണ്ടര്‍താല്‍മനുഷ്യര്‍ ജീവിച്ചു. ആദമിന്‍റെയും ഹവ്വയുടെയും പറുദീസയിലെ താല്‍ക്കാലിക വാസത്തിനും 29,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമുഖത്ത് അലഞ്ഞ് നടന്നിരുന്ന പൂര്‍ണകായിക വളര്‍ച്ചയെത്തിയ മനുഷ്യന്‍റെ ഒരു മൃതശരീരം (Carcass) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആ സമയത്ത് മനുഷ്യന്‍ ഏറെക്കുറെ നമ്മെപ്പോലെ തന്നെ കായിക വളര്‍ച്ച പ്രാപിക്കുകയും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ജീവിക്കുകയും ചെയ്തു. ഹിമയുഗം ആരംഭിച്ചപ്പോള്‍ അവര്‍ അമേരിക്കയിലേക്ക് വ്യാപിക്കുകയുണ്ടായി. ആസ്ത്രേലിയയിലേക്ക് വ്യാപിച്ച പുരാതന മനുഷ്യരായ അബോറി ജിന്‍സിനെ പറ്റിയുള്ള ആധികാരിക സാംസ്കാരിക ചരിത്രം 4,000 വര്‍ഷംമുമ്പത്തെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2.9 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മനുഷ്യന്‍റെ അസ്ഥി ക്കൂടം ഏത്യോപ്യയിലെ ഹെദാര്‍ (Hedar) എന്ന സ്ഥലത്ത് നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ കണ്ടെത്തലുകള്‍ സമീപകാലത്തേതാണ്. ബൈബിള്‍ കാലാനുക്രമപ്രകാരം ആദമും ഹവ്വയും ജീവിച്ചിരുന്നത് ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക്‌മുമ്പാണ്. ബൈബിളിലെ ഈ കാലഗണന മനസ്സില്‍ വെച്ച് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഹോമാസാപിയന്‍സ് (Homo Sapiens) എന്ന ശാസ്ത്രീയ സാങ്കേതിക സംജ്ഞയില്‍ അറിയപ്പെടുന്ന ഈപുരാതന മനുഷ്യനെ കാണുമ്പോള്‍ നാം വിസ്മയിച്ചുപോവുന്നു. (തുടരും)
ക്രിസ്തുമതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിശ്വാസപ്രമാണത്തിലേക്ക് നമുക്ക് കടക്കാം. ക്രിസ്ത്യാനികളുടെ പാപത്തിന്‍റെയും പാപപരിഹാരത്തിന്‍റെയും സിദ്ധാന്തത്തിന്‍റെ ആദ്യഘടകം ദൈവം നീതിമാനും സ്വാഭാവിക നീതിനടപ്പാക്കുന്നവനുമാണ് എന്നതാണ്. പാപത്തിന് തക്കതായ ശിക്ഷനല്‍കാതെ ദൈവത്തിന് പൊറുത്തു കൊടുക്കാന്‍ സാധ്യമല്ല. ശിക്ഷിക്കുക എന്നത് കേവല നീതിയുടെ തത്ത്വങ്ങള്‍ക്ക് എതിരാണ് താനും. ദൈവത്തിന്‍റെ ഈ 'സവിശേഷ ഗുണവിശേഷമാണ്' ക്രിസ്ത്യാനികളുടെ പാപപരിഹാര സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നത്. ക്രിസ്തീയവിശ്വാസത്തിന്‍റെ രണ്ടാമത്തെ ഘടകം ആദമും ഹവ്വയുംപാപികളായ കാരണത്താല്‍ മനുഷ്യന്‍ പാപിയാകുന്നു എന്നതാണ്. ഇതിന്‍റെ ഫലമായി പാപം മനുഷ്യന്‍റെ പാരമ്പര്യ വാഹിയായ ജീനുകളില്‍ ഉള്‍ച്ചേര്‍ന്ന് മനുഷ്യന്‍റെ സന്തതി പരമ്പര മുഴുവന്‍ കാലാകാലത്തക്കും ജന്‍മനാ പാപികളായി മാറി. ക്രിസ്തീയ വിശ്വാസത്തിന്‍റെ മൂന്നാമത്തെ ഘടകം പാപരഹിതനായ ഒരാള്‍ക്കല്ലാതെ മറ്റൊരാളെ പാപത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധ്യമല്ല എന്നതാണ്. ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍, മനുഷ്യ വംശത്തെ പാപത്തില്‍ നിന്ന് ശുദ്ധീകരിക്കാനോ മോചിപ്പിക്കാനോ അതിന്‍റെ ഭവിഷ്യത്തില്‍ നിന്ന് രക്ഷിക്കാനോ ഒരു ദൈവപ്രവാചകന്‌പോലും സാധ്യമല്ലായിരുന്നു. ദൈവപ്രവാചകന്‍ ഏറ്റവും നല്ലവനും എത്ര തന്നെ പൂര്‍ണതയോട് അടുത്തവനായാലും ശരി ആദമിന്‍റെ സന്തതിയായത് കാരണം ഒരു പ്രവാചകന് പോലും ജന്‍മജാതമായ പാപത്തില്‍ നിന്നുരക്ഷപ്പെടാന്‍ സാധ്യമല്ലായിരുന്നു. ക്രിസ്തീയ സിദ്ധാന്തത്തിന്‍റെ ലളിതരൂപരേഖ ഇതാകുന്നു. ഇവിടെയാണ് ക്രിസ്ത്യന്‍ ദൈവശാസ്ത്രികള്‍ പരിഹാരവുമായി രംഗത്തെത്തുന്നത്. മനുഷ്യവംശത്തിന്‍റെ പാപപരിഹാരം അപരിഹാര്യമായി തോന്നുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ ദൈവം അതിവിദഗ്ധമായ ഒരു പദ്ധതി കണ്ടെത്തുകയുണ്ടായി. ഈ പദ്ധതിയെപ്പറ്റി ദൈവം പുത്രനുമായി ചര്‍ച്ച ചെയ്തിരുന്നുവോ അതല്ല അവര്‍ രണ്ടുപേരും ഒരേ സമയം ഈ പദ്ധതി ആവിഷ്കരിച്ചതാണോ എന്നത് വ്യക്തമല്ല. ഒരുപക്ഷേ, ഈ പദ്ധതി മുഴുവനും പുത്രന്‍റെ ആശയമായിരിക്കാം. പിന്നീട് ആ ആശയം പിതാവായ ദൈവം അംഗീകരിച്ചതുമാകാം. എന്തായാലും ഈ പദ്ധതിയിലെ സംഭവങ്ങള്‍ ക്രിസ്തുവിന്‍റെ കാലത്ത് താഴെപറയുംവിധം അരങ്ങേറുകയുണ്ടായി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിയും അന്ത്യവുമില്ലാത്ത ദൈവത്തിന്‍റെ അനന്തത്വം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പങ്കിട്ടുകൊണ്ട് ദൈവപുത്രന്‍ മനുഷ്യമാതാവില്‍ ജന്‍മം കൊണ്ടു. ദൈവപുത്രന്‍ എന്ന നിലക്ക് പിതാവായ ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പൂര്‍ണഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു. ഭക്തയും ചാരിത്യ്രവതിയുമായ മറിയം എന്നു പേരുള്ള ഒരു സ്ത്രീയാണ് ദൈവപുത്രന്‍റെ മാതാവാകാന്‍ തിരെഞ്ഞടുക്കപ്പെട്ടത്. ദൈവവുമായുള്ള പങ്കാളിത്വത്തില്‍ മറിയം ഗര്‍ഭിണിയായി. ദൈവത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള ജൈവസന്താനം (Literal Son) എന്ന നിലക്ക് യേശു പാപരഹിതനായിട്ടാണ് ജനിച്ചത്. എങ്കിലും ഒരു പരിധി വരെ അദ്ദേഹം മാനുഷിക ഗുണവും മാനുഷിക സത്തയുംനിലനിര്‍ത്തി. അങ്ങനെ, തന്നെ രക്ഷകനായി സ്വീകരിച്ച സകല ജനത്തിന്‍റെയും പാപഭാരം അദ്ദേഹം സ്വയം ഏറ്റെടുക്കുകയുണ്ടായി. ഈ സമര്‍ത്ഥമായ പദ്ധതി മുഖേന മനുഷ്യവംശത്തെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്തിന് തന്‍റെ 'നീതിമാന്‍' എന്ന ഗുണവുമായി യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടിവന്നില്ല എന്ന് അവകാശപ്പെടുന്നു. ഈ പ്രത്യേകതരം പ്രായോഗിക പദ്ധതിയിലൂടെ എത്ര അളവ് പാപിയായ മനുഷ്യനായാലും ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല എന്ന കാര്യം നാം പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. ദൈവം നീതിമാനായിരുന്നിട്ടും പാപിയായ മനുഷ്യനോടു കര്‍ക്കശമായി പ്രതികാരം ചെയ്യുന്ന കാര്യത്തില്‍ അവന്‍ യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കാത്തവനായി നിലകൊള്ളുന്നു. വാസ്തവത്തില്‍ പാപികളായ ആദമിന്‍റെ മക്കള്‍ക്ക് പകരം യേശുവിനെയാണ് ഇവിടെ ദൈവം ശിക്ഷിക്കുന്നത്. ഈ സംഭവത്തിന് മുമ്പും പിമ്പുമായുള്ള നാടകീയമായ മാറ്റത്തിന്‍റെ വ്യത്യാസം യേശുവിനെ ശിക്ഷിച്ചു എന്ന കാര്യം മാത്രമാണ്. അതായത് ആദം സന്തതികളുടെ പാപത്തിന് യേശുവിന്‍റെ ബലിയാണ് ഇവിടെ പരിഹാരമായി വര്‍ത്തിച്ചത്. എന്തൊരു വിചിത്രവും നിരര്‍ഥകവുമായ യുക്തി ശാസ്ത്രമാണിത്! ഇതാണ് സംഭവിച്ചതെന്നാണ് പ്രബോധിക്കപ്പെടുന്നത്. അതായത് യേശു സ്വയം ബലിയാവുകയും അങ്ങനെ അദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
ആദമിന്‍റെയും ഹവ്വയുടെയും പാപം
ആദമിന്‍റെ കഥ തുടക്കം മുതല്‍ നമുക്കൊന്ന് പുനഃപരിശോധിക്കാം. മനുഷ്യന്‍റെ യുക്തിബോധത്തിനും സാമാന്യബുദ്ധിക്കും ഈ കഥയിലെ ഒരു സംഗതി പോലും അംഗീകരിക്കാന്‍ സാദ്ധ്യമല്ല.
ആദ്യമായി ആദമും ഹവ്വയും പാപികളായ കാരണത്താല്‍ അവരുടെ സന്താന പരമ്പര മുഴുവനും ജനിതകപരമായി എന്നെന്നേക്കുമായി പാപത്താല്‍ മലിനീകരിക്കപ്പെടുകയുണ്ടായി എന്ന ആശയമാണ് നമുക്ക്‌ലഭിക്കുന്നത്. ഇതിനു വിരുദ്ധമായി ജനിതക ശാസ്ത്രം പറയുന്നത്, മനുഷ്യെന്‍റെ ചിന്തയും പ്രവൃത്തിയും ഒരാളുടെ ജീവിതത്തിലുടനീളം കൂട്ടുപിരിയാതെ അവിഭാജ്യമായി നിലകൊണ്ടാലും ശരി, അത് അയാളുടെ അടുത്ത തലമുറയിലേക്ക് ജനിതക പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നാണ്. മനുഷ്യന്‍റെ ജനിതക വ്യവസ്ഥയില്‍ അത്തരം അഗാധമായ മാറ്റങ്ങളുണ്ടാക്കാന്‍ ഒരു ചെറിയ മനുഷ്യായുസ്സ് തീരെ അപര്യാപ്തവും ചെറുതുമാണ്. തലമുറ തലമുറകള്‍ കഴിഞ്ഞാല്‍ പോലും ഒരു ജനതയുടെ നന്‍മകള്‍ അടുത്ത തലമുറയിലേക്ക് ജനിതകപരമായി പകരാന്‍ സാദ്ധ്യമല്ല. ഒരുപക്ഷേ, മനുഷ്യജീനില്‍ ഒരു പുതിയ സ്വഭാവമുദ്രപതിയാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും.
ഭാവന വലിച്ചു നീട്ടുകയാണെങ്കില്‍ മാത്രമേ അങ്ങേയറ്റം അസംബന്ധജഢിലവും അംഗീകരിക്കാന്‍ പറ്റാത്തതുമായ ഈ ആശയം (പാപം തലമുറകളിലേക്കു പകരുന്നു എന്ന ആശയം) ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍കഴിയുകയുള്ളൂ. ഇതിനു വിരുദ്ധമായ കാര്യങ്ങളും (പാപം പോലെ നന്‍മയും തലമുറകളിലേക്ക് പകരുന്നു എന്ന തത്ത്വം) അതേ യുക്തി ഉപയോഗിച്ച് അംഗീകരിക്കപ്പെടേണ്ടി വരും. ഇതിന്‍റെ അര്‍ത്ഥം എന്താണെന്ന് വെച്ചാല്‍, ഒരു പാപിയായ മനുഷ്യന്‍ പശ്ചാത്തപിച്ച് ദിവസത്തിന്‍റെ അന്ത്യയാമത്തില്‍ പാപരഹിതനായിത്തീര്‍ന്നു എന്നു വെക്കുക. എങ്കില്‍ മുന്‍പാപഫലങ്ങള്‍ മുഴുവന്‍ റദ്ദാക്കപ്പെടുന്നു. നന്‍മയുടെ പ്രവൃത്തിയും ജനിതക വ്യവസ്ഥയില്‍ രേഖപ്പെടുത്തപ്പെടണമല്ലോ. ശാസ്ത്രീയമായി ഇത് സംഭവ്യമല്ലായിരിക്കാം. എങ്കിലും തിന്‍മ മാത്രം ജനിതക കോഡില്‍ രേഖപ്പെടുത്തിവെക്കുകയും നന്‍മകള്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നു എന്നു കരുതുന്നതിനേക്കാള്‍ യുക്തിപൂര്‍ണ്ണമായ ഒരു സന്തുലനചിത്രം ഇത് നല്‍കുന്നുണ്ട്.
ആദമിന്‍റെ പാപം ഭാവി സന്തതികളിലേക്ക് ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടും എന്ന് സിദ്ധാന്തിച്ചുകൊണ്ട് ആദമിന്‍റെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാപത്തിന്‍റെയും പാപപരിഹാരത്തിന്‍റെയും സിദ്ധാന്തത്തില്‍ കെട്ടിപ്പടുത്ത ക്രിസ്തീയ തത്ത്വങ്ങളുടെ അടിസ്ഥാന ശില തകര്‍ന്നടിയുകയാണ്. അതായത് ആദമും ഹവ്വയും ക്ഷണ നേരത്തേക്ക് ചെയ്യുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്ത പാപത്തിന്‍റെ പേരില്‍ അവരുടെ സന്തതി പരമ്പര മുഴുവന്‍ ശാശ്വതമായി ശപിക്കപ്പെടുകയുണ്ടായി. ദൈവം നീതിമാനാണെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ ദൈവത്തിന്‍റെ നീതിബോധം എവിടെയായിരുന്നു? അവര്‍ രണ്ടുപേരും ചെയ്തുപോയ കുറ്റത്തിന്‍റെ പേരില്‍ അതികഠിനമായി ദൈവം അവരെ ശിക്ഷിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്ന് വളരെ നിന്ദ്യമായ രീതിയില്‍ ബഹിഷ്കൃതരാക്കുകയും ചെയ്തു. തികച്ചും വ്യക്തിപരമായ ഒരു കുറ്റത്തിന്‍റെ കാരണത്താല്‍ ആദമിനെയും ഹവ്വയെയും ശിക്ഷിച്ചതിന് ശേഷവും നിസ്സഹായരായ മനുഷ്യവംശത്തെ മുഴുവന്‍ ജന്‍മജാത പാപികളാക്കി ശപിച്ചു നിന്ദ്യരാക്കുംവരെ പ്രതികാരത്തിന്‍റെ കലിയടങ്ങാത്ത ഒരു ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് ഏത് തരത്തിലുള്ള നീതിയാണ്? ആദം സന്തതികള്‍ക്ക് ഈ പാപത്തില്‍ നിന്നു രക്ഷപ്പെടാന്‍ എന്ത് അവസരമാണ് ഉണ്ടായിരുന്നത്? മാതാപി താക്കള്‍ ചെയ്ത കുറ്റത്തിന് എന്തുകൊണ്ട് നിരപരാധികളായ അവരുടെ കുട്ടികള്‍ കാലാകാലത്തേക്കും അതിന്‍റെ ശിക്ഷ സഹിക്കേണ്ടി വരുന്നു?
ശിക്ഷക്ക് കാരണമാക്കിയ ആദമിന്‍റെയും ഹവ്വയുടെയും പാപസമയത്ത് വാസ്തവത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്ന് പരിശോധിക്കാന്‍ നമുക്ക് ബൈബിള്‍ വിവരണങ്ങളിലേക്ക് കടക്കാം. ബൈബിളിലെ ഉല്‍പത്തിയിലെ വിവരണപ്രകാരം ദൈവം അവരുടെ മാപ്പപേക്ഷ ഭാഗികമായി സ്വീകരിക്കുകയും ശിക്ഷ കൃത്യമായ അളവില്‍ ശാശ്വതമായി നല്‍കുകയുമാണ് ചെയ്തത്. ബൈബിള്‍ വിവരണം ഇങ്ങനെയാണ്.
"സ്ത്രീയോട് കല്‍പിച്ചത്, ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെആഗ്രഹം നിന്‍റെ ഭര്‍ത്താവിനോട് ആകും; അവന്‍ നിന്നെ ഭരിക്കും. മനുഷ്യ നോട് കല്‍പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്കു അനുസരിക്കുകയും തിന്നരുതെന്നു ഞാന്‍ കല്‍പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതു കൊണ്ട് നീ നിമിത്തം ഭൂമി ശപിക്കപെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്ക്കാല മൊക്കെയും നീ കഷ്ടത്തോടെ അതില്‍ നിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്കു അതില്‍ നിന്നു മുളക്കും; വയലിലെസസ്യം നിനക്കു ആഹാരമാകും. നിലത്തുനിന്നും നിന്നെ എടുത്തിരിക്കു ന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും. " (ഉല്‍പത്തി 3: 16-19).
ആദമും ഹവ്വയും ജനിക്കുന്നതിന് വളരെ മുമ്പ് തന്നെ മാനവകുലം നിലനിന്നിരുന്നു. പാശ്ചാത്യ ശാസ്ത്ര പണ്ഡിതന്‍മാര്‍ പ്രാക്തന മനുഷ്യന്‍റെ ധാരാളം ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ആ പുരാതന മനുഷ്യരെയെ ല്ലാം വിവിധങ്ങളും വ്യതിരിക്തങ്ങളുമായ രീതിയില്‍ വര്‍ഗ്ഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, നിയാണ്ടര്‍താല്‍ (Neanderthal)) മനുഷ്യനായിരിക്കും അവരില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. യൂറോപ്പിലേയും പൂര്‍വ്വേഷ്യയിലേയും മദ്ധ്യേഷ്യയിലേയും ഭൂമേഖലകളി ല്‍ 100,000 മുതല്‍ 35,000 വരെ വര്‍ഷങ്ങള്‍ക്കിടയില്‍ നിയാണ്ടര്‍താല്‍മനുഷ്യര്‍ ജീവിച്ചു. ആദമിന്‍റെയും ഹവ്വയുടെയും പറുദീസയിലെ താല്‍ക്കാലിക വാസത്തിനും 29,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമുഖത്ത് അലഞ്ഞ് നടന്നിരുന്ന പൂര്‍ണകായിക വളര്‍ച്ചയെത്തിയ മനുഷ്യന്‍റെ ഒരു മൃതശരീരം (Carcass) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആ സമയത്ത് മനുഷ്യന്‍ ഏറെക്കുറെ നമ്മെപ്പോലെ തന്നെ കായിക വളര്‍ച്ച പ്രാപിക്കുകയും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ജീവിക്കുകയും ചെയ്തു. ഹിമയുഗം ആരംഭിച്ചപ്പോള്‍ അവര്‍ അമേരിക്കയിലേക്ക് വ്യാപിക്കുകയുണ്ടായി. ആസ്ത്രേലിയയിലേക്ക് വ്യാപിച്ച പുരാതന മനുഷ്യരായ അബോറി ജിന്‍സിനെ പറ്റിയുള്ള ആധികാരിക സാംസ്കാരിക ചരിത്രം 4,000 വര്‍ഷംമുമ്പത്തെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2.9 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മനുഷ്യന്‍റെ അസ്ഥി ക്കൂടം ഏത്യോപ്യയിലെ ഹെദാര്‍ (Hedar) എന്ന സ്ഥലത്ത് നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ കണ്ടെത്തലുകള്‍ സമീപകാലത്തേതാണ്. ബൈബിള്‍ കാലാനുക്രമപ്രകാരം ആദമും ഹവ്വയും ജീവിച്ചിരുന്നത് ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക്‌മുമ്പാണ്. ബൈബിളിലെ ഈ കാലഗണന മനസ്സില്‍ വെച്ച് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഹോമാസാപിയന്‍സ് (Homo Sapiens) എന്ന ശാസ്ത്രീയ സാങ്കേതിക സംജ്ഞയില്‍ അറിയപ്പെടുന്ന ഈപുരാതന മനുഷ്യനെ കാണുമ്പോള്‍ നാം വിസ്മയിച്ചുപോവുന്നു. (തുടരും)
Tuesday, March 23, 2010
ക്രിസ്തുമതവും ക്രിസ്ത്യാനികളും
ക്രിസ്തു എന്ന വ്യക്തിക്ക് സമകാലീന ലോകത്ത് സജീവപ്രാധാന്യമുണ്ട്. അദ്ദേഹത്തിന്‍റെ പ്രസക്തി ക്രിസ്തീയലോകത്ത് മാത്രം പരിമിതമല്ല. മറ്റു മുഖ്യ മതങ്ങളിലേക്ക് കൂടി അദ്ദേഹത്തിന്‍റെ പ്രാധാന്യം അതിവര്‍ത്തിച്ചു നില്ക്കുന്നു. അതായത്, ജൂതമതത്തിലും പ്രത്യേകിച്ച് ഇസ്‌ലാം മതത്തിലും. ഈ മൂന്ന് പ്രബലമായ മതങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയുടെ ഒന്നാം വരവിനേയും വാഗ്ദാനം ചെയ്യപ്പെട്ട രണ്ടാം വരവിനേയും സംബന്ധിച്ച് ഒരു പൊതുധാരണയില്‍ ഐക്യപ്പെടുകയാണെങ്കില്‍ അത്തരം ഒരു ധാരണ ഇന്ന് മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, യേശുവിന്‍റെ ജീവിതത്തെ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍, അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം, അദ്ദേഹത്തിന്‍റെ വ്യക്തിത്വം എന്നിവ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം വിഷയങ്ങളിലുള്ള ഈ മൂന്നു മതങ്ങളുടെയും ധാരണകള്‍ ശക്തമായ രീതിയില്‍ പരസ്പര വിരുദ്ധങ്ങളാണ്.
കാലത്തിന് യാഥര്‍ത്ഥ്യങ്ങളെ മിത്തും ഇതിഹാസങ്ങളുമാക്കിമാറ്റാന്‍ കഴിയും. അത്തരം ഇതിഹാസങ്ങളുടെ സ്വാധീനം മനുഷ്യനെ ജീവിത യാഥര്‍ത്ഥ്യത്തില്‍ നിന്നകറ്റുന്നു. അതിന്‍റെ ഫലമായി മതവിശ്വാസം ഭാവനയും അയഥാര്‍ത്ഥവുമായി മാറുന്നു. അതേസമയം യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ വേരുകള്‍ വാസ്തവികതയുമായും ചരിത്രവസ്തുതകളുമായും ബന്ധപ്പെട്ടു നില്ക്കുന്നു. അത് തികച്ചും യാഥര്‍ത്ഥ്യവും മനുഷ്യസമൂഹത്തില്‍ നിര്‍ണ്ണാ യകമായ പരിവര്ത്തനങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതുമാണ്. യേശുവിന്‍റെ യഥാര്ത്ഥ വിശ്വാസവും അദ്ധ്യാപനങ്ങളും മനസ്സിലാക്കാനുള്ള ശ്രമത്തില്‍ യാഥര്‍ത്ഥ്യത്തെ കെട്ടുകഥയില്‍ നിന്നും സത്യത്തെ മിഥ്യയില്‍ നിന്നും വേര്‍തിരിച്ചെടുക്കേണ്ടതുണ്ട്. ഈ പ്രയത്നത്തിന്‍റെ
ആത്യന്തികലക്ഷ്യം സത്യാന്വേഷണമാണ്. എന്നെ നിങ്ങള്‍ സഹിക്കുമെന്ന് ഞാന്‍ കരുതുന്നു. ഞാനാരുടേയും വിശ്വാസത്തേയും ഭാവുകത്വത്തേയും വ്രണപ്പെടുത്താനുദ്ദേശിച്ചിട്ടില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
ദൈവത്തില്‍ നിന്നു ശാസ്ത്രജ്ഞന്മാര്‍ അകന്നുപോയ ഒരു കാലമുണ്ടായിരുന്നു. അതിന്നുകാരണം ബൈബിള്‍ പഴയ നിയമത്തിലും പുതിയന നിയമത്തിലും ചിത്രീകരിക്കപ്പെട്ട യഹുദ ക്രൈസ്തവ പ്രപഞ്ച സങ്കല്പ്പങ്ങള്‍ യാഥാര്ത്ഥ്യമായിരുന്നില്ല എന്നതാണ്. ലോകത്തിന്‍റെയും ആകാശഗോളങ്ങളുടേയും അതിനപ്പുറമുള്ളതിനേയും സംബന്ധിച്ച ബൈബിള്‍ പഠനങ്ങളില്‍ നിന്നും ലഭിക്കുന്ന ധാരണകള്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളില്‍ നിന്നു ബഹുദൂരം അകലെയാണെന്ന വസ്തുത യൂറോപ്യന്‍ നവോത്ഥാനത്തിന്‍റെ തുടക്കത്തില്‍ തന്നെ വെളിപ്പെടുകയുണ്ടായി. ശാസ്ത്രവും ബൈബിളും തമ്മിലുള്ള അകല്‍ച്ച ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് വര്ദ്ധിച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം പ്രകൃതിയെ സംബന്ധിച്ചുള്ള മനുഷ്യ ധാരണകള്‍ വിപ്ളവകരമായ മാറ്റത്തിന് വിധേയമാവുകയും ചെയ്തു. ഇത് മറ്റു സമൂഹത്തിന്‍റെ വൈജ്ഞാനിക മേഖലകളില്‍ ദൈവനിഷേധത്തിന് തുടക്കംകുറിച്ചു. പില്ക്കാലത്ത്, വിദ്യാഭ്യാസം ആഴത്തിലും പരപ്പിലും വികസിച്ചപ്പോള്‍ മഹത്തായ യൂണിവേഴ്സിറ്റികളും വിദ്യാപീഠങ്ങളും നിരീശ്വരവാദത്തിന്‍റെ വളര്ത്തു കേന്ദ്രങ്ങളായി മാറി. ദൈവത്തിന്‍റെ വചനവും ദൈവത്തിന്‍റെ പ്രവൃത്തിയും തമ്മില്‍ വൈരുദ്ധ്യം കാണുന്നു എന്നതായിരുന്നു യഹുദ ക്രൈസ്തവ മതങ്ങളുടെ പ്രപഞ്ച ധാരണകള്‍ അഭിമുഖീകരിച്ച പ്രശ്നം. ദൈവ വിശ്വാസത്തിനെതിരെ താഴെ പറയുന്നരീതിയിലാണ് വാദമുഖങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
അതായത്, പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും, പ്രപഞ്ചത്തിലുള്ളതിന്‍റെയെല്ലാം ഉടമസ്ഥനും പ്രപഞ്ച നിയമങ്ങളെ രൂപകല്പന ചെയ്തു പരിപാലിക്കുന്നവനും ദൈവമാണെങ്കില്‍ ഗവേഷണാത്മകമായ മനുഷ്യമനസ്സുകള്‍ കണ്ടെത്തിയ യാഥര്‍ത്ഥ്യങ്ങളെങ്ങളെപ്പറ്റി ദൈവത്തിന് എന്തുകൊണ്ട് യാതൊന്നും അറിയാതെപോയി? ആകാശവും ഭൂമിയും എങ്ങനെ സൃഷ്ടിക്കപ്പെട്ടു? പൊടിമണ്ണില്‍ നിന്നു മനുഷ്യന്‍റെ ആവിര്ഭാവം എങ്ങനെയുണ്ടായി? ആദാമിന്‍റെ വാരിയെല്ലില്‍ നിന്നു ഹവ്വയെ എങ്ങനെ സൃഷ്ടിച്ചു? മുതലായ വിഷയങ്ങളെ സംബന്ധിക്കുന്ന ബൈബിള്‍ പ്രതിപാദനങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ ദൈവത്തിന്‍റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിഭ്രമിപ്പിക്കുന്ന പൊരുത്തക്കേടുകള്‍ കണ്ട് നാം വിസ്മയിച്ചു പോകും. അതുപോലെ ഭൂമിയില്‍ മനുഷ്യജീവിതം ആരംഭിച്ചതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണവും ഉല്പേത്തിയില്‍ വിവരിക്കപ്പെട്ട ബൈബിള്‍ വിവരണങ്ങളും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യങ്ങള്‍ കണ്ട് നാം അത്ഭുതപരതന്ത്രരായി അമ്പരന്നുപോകും. ചോദ്യം ചെയ്യപ്പെടാനാവാത്ത രാഷ്ട്രീയ അധികാരം കൈയ്യാളിയിരുന്നപ്പോള്‍ അത്തരം വൈരുദ്ധ്യങ്ങളോടു് മര്ദ്ദനാത്മകമായ നയം സ്വീകരിക്കാനാണ് ക്രിസ്തുസഭ ധൃഷ്ടമായത്. ഗലീലിയോയും ക്രിസ്തുസഭയും തമ്മില്‍ നടന്ന സംവാദമാണ് അക്കൂട്ടത്തില്‍ ഏറ്റവുംപ്രശസ്തമായത്. ഗലീലിയോ സൌരയൂഥത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സഭയെ അത് പ്രകോപിതമാക്കി. കാരണം, സൌരയൂഥത്തെപ്പറ്റിയുള്ള സഭയുടെ ധാരണകള്ക്ക് വിരുദ്ധമായിരുന്നു അത്. കഠിനമായ ഭീഷണിയെത്തുടര്ന്ന് ജന മദ്ധ്യത്തില്‍ തന്‍റെ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളെ തള്ളിപ്പറയാന്‍ ഗലീലിയോ നിര്ബന്ധിതനായി. അല്ലെങ്കില്‍ അദ്ദേഹത്തെ പീഡിപ്പിച്ചുകൊല്ലുമായിരുന്നു. എങ്കിലും അദ്ദേഹത്തെ ശിഷ്ടകാലം വീട്ടുതടങ്കലാക്കി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്പാപ്പ നിയമിച്ച ഒരു കമ്മിറ്റിയുടെ പന്ത്രണ്ട് വര്ഷത്തെ സുദീര്ഘമായ കൂടിയാലോചനകള്‍ക്കു ശേഷം 1992-ലാണ് ക്രിസ്തുസഭ ഗലീലിയോവിനെതിരെയുള്ള വിധി പുനഃപരിശോധിച്ച് തിരുത്താന്‍ തീരുമാനിച്ചത്.
ദൈവത്തിലുള്ള ഒരാളുടെ വിശ്വാസം അയാളുടെ ധാര്മ്മികതയെഎപ്പോഴും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ വിശ്വാസം ദുര്ബലമാവുകയോ ശോഷിച്ചു പോവുകയോ അതിലെന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കിലോ അതേ അളവില്‍ അത് അയാളുടെ ധാര്മികതയേയും ബാധിക്കുന്നു. ഉദാഹരണത്തിന് പ്രകൃതിയെപ്പറ്റിയുള്ള ഭൌതിക ജ്ഞാനവും സാമാന്യ ബുദ്ധിയും പ്രേരണകളും ദൈവ വിശ്വാസവുമായി പരസ്പര വൈരുദ്ധ്യത്തോടെ സംഘട്ടനത്തില്‍ ഏര്പ്പെടുകയാണെങ്കില്‍ ദൈവത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ക്രമാനുഗതമായി ജീര്ണ്ണണനം സംഭവിക്കുന്നു. തദനുസൃതമായി അവരുടെ ധാര്മ്മി കതയില്‍ നിഷേധാത്മക സ്വാധീനം അത് ചെലുത്തുകയുംചെയ്യുന്നു. എല്ലാ പ്രായോഗിക ആവശ്യങ്ങളിലും ഒരു സമൂഹം നാസ്തികതയിലേക്ക് പരിവര്ത്താനം ചെയ്യുമ്പോള്‍ എത്ര പേര്ക്ക് ദൈവ വിശ്വാസത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിയും? ഈ പ്രശ്നം നിര്‍ണ്ണയം ചെയ്യാനും ദൈവവിശ്വാസത്തിന്‍റെ ഗുണം ഒരു സമൂഹത്തില്‍ എത്രത്തോളമുണ്ടെന്നു കണ്ടെത്താനും യാതൊരു പ്രയാസവുമില്ല. ജനങ്ങളുടെ ദൈവവിശ്വാസം എത്ര കണ്ട് ദുര്ബലമാവുകയോ ശോഷിക്കുകയോ ചെയ്യുന്നുവോ അത്ര മാത്രം അത് ധാര്മികതയെ ദുര്ബലമാക്കാന്‍ സ്വാധീനം ചെലുത്തും. ഈ രണ്ട് താല്പര്യങ്ങളും, അതായത്, ദൈവ വിശ്വാസവും അധാര്മ്മികതയും തമ്മില്‍ ബലാബലത്തില്‍ വരുമ്പാള്‍ അധാര്മ്മികമായ ആവശ്യങ്ങള്ക്കു്വേണ്ടി ദൈവവിശ്വാസം ദൂരെ കളയപ്പെടും.
യേശു ദൈവത്തിന്‍റെ പുത്രനോ?
ദൈവവും യേശുവും തമ്മിലുള്ള 'പിതൃപുത്ര' ബന്ധം ക്രിസ്തുമതത്തിന്റെമ കേന്ദ്ര തത്ത്വമാകുന്നു. യേശുക്രിസ്തുവിനെസ്സംബന്ധിച്ച ക്രിസ്ത്യാനികളുടെ ധാരണയില്‍ അദ്ദേഹത്തിന്‍റെ പ്രകൃതി, ദൈവവുമായുള്ള ബന്ധം മുതലായ മറ്റു പലപ്രശ്നങ്ങളും അന്തര്ഭവിച്ചിട്ടുണ്ട്. ക്രിസ്തീയ സിദ്ധാന്തങ്ങള്‍ വിമര്ശനാത്മകമായി അപഗ്രഥനം ചെയ്തു പഠിക്കുമ്പോള്‍ ഒരു പരിപൂര്ണ്ണ മനുഷ്യന്‍റെയും പരിപൂര്ണ്ണ ദൈവത്തിന്‍റെയും സവിശേഷ ഗുണങ്ങള്‍ ഉള്ക്കൊള്ളുന്ന ഒരു 'ദൈവപുത്രനാണ്' ഉരുത്തിരിഞ്ഞു വരുന്നത്. ക്രിസ്ത്യാനികളുടെ സിദ്ധാന്തപ്രകാരമായാല്‍ പോലും പിതാവ് ഒരിക്കലും പുത്രനു തുല്യനാകുന്നില്ല. പിതാവായ ദൈവം സമ്പൂര്‍ണ്ണനായ ദൈവമാണ്; പക്ഷേ,സമ്പൂര്‍ണ്ണനായ മനുഷ്യനല്ല. എന്നാല്‍ പുത്രന്‍ സമ്പൂര്‍ണ്ണനായ ദൈവവും സമ്പൂര്‍ണ്ണനായ മനുഷ്യപുത്രനും കൂടിയാണ് എന്ന വസ്തുത നാംഓര്‍ക്കേണ്ടതുണ്ട്. രണ്ട് വ്യത്യസ്ത സ്വഭാവഗുണങ്ങളോടു കൂടിയ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ് ഇവര്‍ രണ്ടുപേരും ഈ സ്വഭാവ ഗുണങ്ങള്‍ പരസ്പരം മാറ്റാന്‍ സാദ്ധ്യമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ചില ദ്രവ്യങ്ങളുടെ ഗുണങ്ങള്‍ പരസ്പരം മാറ്റാന്സാ്ധിക്കും. ഉദാഹരണത്തിന് സത്തയിലും അതിന്‍റെ രാസസംയോഗത്തിലും മാറ്റം വരാതെ ജലത്തിന് ഐസാകാനും ബാഷ്പമാകാനും സാധിക്കും. എന്നാല്‍ യേശുവിന്‍റെയും ദൈവത്തിന്‍റെയും ഗുണങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. അവരില്‍ ഒരാളുടെ ഗുണങ്ങളില്‍ ചിലതു കൂടുതല്‍ കൂട്ടിച്ചേര്‍കപ്പെട്ടിട്ടുണ്ട്. അവ പരസ്പരം ചേരുകയില്ല. ഒന്നു മറ്റൊന്നായി രൂപാന്തരപ്പെടാനും സാധ്യമല്ല. ഒന്നു മറ്റൊന്നില്‍ നിന്നു തികച്ചും വ്യതിരിക്തമായി നില്ക്കുന്നു. മറ്റൊരു ഗുരുതരമായ പ്രശ്നം കൂടിയുണ്ട്. യേശു പരിപൂര്‍ണ്ണ മനുഷ്യന്‍ എന്ന പോലെ പരിപൂര്‍ണ്ണ ദൈവവുമായിരുന്നോ? പരിപൂര്‍ണ്ണ മനുഷ്യനാകാത്ത പിതാവായ ദൈവത്തില്‍ നിന്നു അദ്ദേഹം തികച്ചും വിഭിന്നനാണ്. പിതാവായ ദൈവം പരിപൂര്‍ണ്ണ മനുഷ്യന്‍ പോയിട്ട് അപൂര്‍ണ്ണ മനുഷ്യന്‍ പോലുമായിട്ടില്ല. ഇതെന്ത് തരത്തിലുള്ള ബന്ധമായിരുന്നു എന്ന് മനസ്സിലാവുന്നില്ല! പുത്രന്‍ പിതാവിനേക്കാള്‍ വലിയ വനായിരുന്നോ? ഈ അധിക ഗുണം പുത്രനെ പിതാവിനേക്കാള്‍ ഉന്നതനാക്കുന്നില്ലെങ്കില്‍ പിന്നെ അതൊരു ന്യൂന ഗുണമായിരിക്കണം. അങ്ങനെയാണെങ്കില്‍ ന്യൂനഗുണമുള്ള പുത്രദൈവം ക്രിസ്‌ത്യാനികളുടെ അവകാശവാദത്തിനെതിരാണെന്ന് മാത്രമല്ല ദൈവത്തെപ്പറ്റിയുള്ള സര്വ്വാം ഗീകൃതമായ ധാരണകള്ക്കെതിരായിരിക്കുകയും ചെയ്യും. ദൈവം യാതൊരു ഏറ്റക്കുറച്ചിലുകളും വ്യത്യാസവുമില്ലാതെ ഒന്നില്‍ മൂന്നാണെന്നും (Three in One) മൂന്നില്‍ ഒന്നാണെന്നും (One in Three) ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. നാം വിശ്വസിക്കണമെന്ന് പറയുന്ന ക്രിസ്ത്യാനികളുടെ ഈ വൈരുദ്ധ്യാത്മക സിദ്ധാന്തം ഒരാള്ക്കെങ്ങനെ ഉള്ക്കൊള്ളാനാവും? ഇങ്ങനെ സംഭവിക്കുന്നത്, സത്യസന്ധമായ വസ്തു തകള്ക്ക് പകരം മിഥ്യാസങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസം കെട്ടിപ്പടുത്തതുകൊണ്ടാണ്. പരിഹരിക്കപ്പെടേണ്ട മറ്റൊരു പ്രശ്നം, ദൈവത്തിന്‍റെ പുത്രനായ യേശു മറിയത്തിന്‍റെ ഗര്ഭ പാത്രത്തില്‍ നിന്നു ജനിച്ചതുകൊണ്ടാണ് ദൈവപുത്രനായതെങ്കില്‍ അതിനു മുമ്പ് അദ്ദേഹ ത്തിന്‍റെ അവസ്ഥയെന്തായിരുന്നു? മറിയത്തിന്‍റെ ഉദരത്തിലൂടെയുള്ള ജനനമില്ലാതെ തന്നെ അദ്ദേഹം ദൈവത്തിന്‍റെ അനശ്വരനായ പുത്രനായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് മനുഷ്യരൂപത്തില്‍ ജന്മം നനല്കേിണ്ടിവന്നു? നശ്വരത എന്നത് പുത്രനുള്ള ഗുണത്തിന് ആവശ്യമായിരുന്നെങ്കില്‍ ആ ഗുണം അദ്ദേഹം മനുഷ്യനായി ജനിച്ചതിന് ശേഷം ലഭിച്ച അധിക ഗുണമായിരിക്കും. അദ്ദേഹം ശരീരം ഉപേക്ഷിച്ച് സ്വര്ഗ്ഗ ത്തിലേക്ക് കയറിപ്പോയപ്പോള്‍ പുത്രന് എന്ന ആ ഗുണവും അപ്രത്യക്ഷമായിട്ടുണ്ടാകണമല്ലോ. മനുഷ്യന്‍റെ സാമാന്യ യുക്തി നിരാകരിക്കുന്ന ഈ വിശ്വാസം നിരവധി സങ്കീര്ണതകളുയര്‍ത്തുന്നു. യേശു ദൈവത്തിന്‍റെ ആലങ്കാരികമായി മാത്രമുള്ള പുത്രനാണ്. ദൈവം അദ്ദേഹത്തെ പ്രത്യേകമായി സ്നേഹിച്ചു. പക്ഷേ, അദ്ദേഹം എല്ലാം കൊണ്ടും ഒരു മനുഷ്യന്‍ മാത്രമായിരുന്നു. (തുടരും)
കാലത്തിന് യാഥര്‍ത്ഥ്യങ്ങളെ മിത്തും ഇതിഹാസങ്ങളുമാക്കിമാറ്റാന്‍ കഴിയും. അത്തരം ഇതിഹാസങ്ങളുടെ സ്വാധീനം മനുഷ്യനെ ജീവിത യാഥര്‍ത്ഥ്യത്തില്‍ നിന്നകറ്റുന്നു. അതിന്‍റെ ഫലമായി മതവിശ്വാസം ഭാവനയും അയഥാര്‍ത്ഥവുമായി മാറുന്നു. അതേസമയം യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ വേരുകള്‍ വാസ്തവികതയുമായും ചരിത്രവസ്തുതകളുമായും ബന്ധപ്പെട്ടു നില്ക്കുന്നു. അത് തികച്ചും യാഥര്‍ത്ഥ്യവും മനുഷ്യസമൂഹത്തില്‍ നിര്‍ണ്ണാ യകമായ പരിവര്ത്തനങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതുമാണ്. യേശുവിന്‍റെ യഥാര്ത്ഥ വിശ്വാസവും അദ്ധ്യാപനങ്ങളും മനസ്സിലാക്കാനുള്ള ശ്രമത്തില്‍ യാഥര്‍ത്ഥ്യത്തെ കെട്ടുകഥയില്‍ നിന്നും സത്യത്തെ മിഥ്യയില്‍ നിന്നും വേര്‍തിരിച്ചെടുക്കേണ്ടതുണ്ട്. ഈ പ്രയത്നത്തിന്‍റെ
ആത്യന്തികലക്ഷ്യം സത്യാന്വേഷണമാണ്. എന്നെ നിങ്ങള്‍ സഹിക്കുമെന്ന് ഞാന്‍ കരുതുന്നു. ഞാനാരുടേയും വിശ്വാസത്തേയും ഭാവുകത്വത്തേയും വ്രണപ്പെടുത്താനുദ്ദേശിച്ചിട്ടില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
ദൈവത്തില്‍ നിന്നു ശാസ്ത്രജ്ഞന്മാര്‍ അകന്നുപോയ ഒരു കാലമുണ്ടായിരുന്നു. അതിന്നുകാരണം ബൈബിള്‍ പഴയ നിയമത്തിലും പുതിയന നിയമത്തിലും ചിത്രീകരിക്കപ്പെട്ട യഹുദ ക്രൈസ്തവ പ്രപഞ്ച സങ്കല്പ്പങ്ങള്‍ യാഥാര്ത്ഥ്യമായിരുന്നില്ല എന്നതാണ്. ലോകത്തിന്‍റെയും ആകാശഗോളങ്ങളുടേയും അതിനപ്പുറമുള്ളതിനേയും സംബന്ധിച്ച ബൈബിള്‍ പഠനങ്ങളില്‍ നിന്നും ലഭിക്കുന്ന ധാരണകള്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളില്‍ നിന്നു ബഹുദൂരം അകലെയാണെന്ന വസ്തുത യൂറോപ്യന്‍ നവോത്ഥാനത്തിന്‍റെ തുടക്കത്തില്‍ തന്നെ വെളിപ്പെടുകയുണ്ടായി. ശാസ്ത്രവും ബൈബിളും തമ്മിലുള്ള അകല്‍ച്ച ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് വര്ദ്ധിച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം പ്രകൃതിയെ സംബന്ധിച്ചുള്ള മനുഷ്യ ധാരണകള്‍ വിപ്ളവകരമായ മാറ്റത്തിന് വിധേയമാവുകയും ചെയ്തു. ഇത് മറ്റു സമൂഹത്തിന്‍റെ വൈജ്ഞാനിക മേഖലകളില്‍ ദൈവനിഷേധത്തിന് തുടക്കംകുറിച്ചു. പില്ക്കാലത്ത്, വിദ്യാഭ്യാസം ആഴത്തിലും പരപ്പിലും വികസിച്ചപ്പോള്‍ മഹത്തായ യൂണിവേഴ്സിറ്റികളും വിദ്യാപീഠങ്ങളും നിരീശ്വരവാദത്തിന്‍റെ വളര്ത്തു കേന്ദ്രങ്ങളായി മാറി. ദൈവത്തിന്‍റെ വചനവും ദൈവത്തിന്‍റെ പ്രവൃത്തിയും തമ്മില്‍ വൈരുദ്ധ്യം കാണുന്നു എന്നതായിരുന്നു യഹുദ ക്രൈസ്തവ മതങ്ങളുടെ പ്രപഞ്ച ധാരണകള്‍ അഭിമുഖീകരിച്ച പ്രശ്നം. ദൈവ വിശ്വാസത്തിനെതിരെ താഴെ പറയുന്നരീതിയിലാണ് വാദമുഖങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
അതായത്, പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും, പ്രപഞ്ചത്തിലുള്ളതിന്‍റെയെല്ലാം ഉടമസ്ഥനും പ്രപഞ്ച നിയമങ്ങളെ രൂപകല്പന ചെയ്തു പരിപാലിക്കുന്നവനും ദൈവമാണെങ്കില്‍ ഗവേഷണാത്മകമായ മനുഷ്യമനസ്സുകള്‍ കണ്ടെത്തിയ യാഥര്‍ത്ഥ്യങ്ങളെങ്ങളെപ്പറ്റി ദൈവത്തിന് എന്തുകൊണ്ട് യാതൊന്നും അറിയാതെപോയി? ആകാശവും ഭൂമിയും എങ്ങനെ സൃഷ്ടിക്കപ്പെട്ടു? പൊടിമണ്ണില്‍ നിന്നു മനുഷ്യന്‍റെ ആവിര്ഭാവം എങ്ങനെയുണ്ടായി? ആദാമിന്‍റെ വാരിയെല്ലില്‍ നിന്നു ഹവ്വയെ എങ്ങനെ സൃഷ്ടിച്ചു? മുതലായ വിഷയങ്ങളെ സംബന്ധിക്കുന്ന ബൈബിള്‍ പ്രതിപാദനങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ ദൈവത്തിന്‍റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിഭ്രമിപ്പിക്കുന്ന പൊരുത്തക്കേടുകള്‍ കണ്ട് നാം വിസ്മയിച്ചു പോകും. അതുപോലെ ഭൂമിയില്‍ മനുഷ്യജീവിതം ആരംഭിച്ചതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണവും ഉല്പേത്തിയില്‍ വിവരിക്കപ്പെട്ട ബൈബിള്‍ വിവരണങ്ങളും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യങ്ങള്‍ കണ്ട് നാം അത്ഭുതപരതന്ത്രരായി അമ്പരന്നുപോകും. ചോദ്യം ചെയ്യപ്പെടാനാവാത്ത രാഷ്ട്രീയ അധികാരം കൈയ്യാളിയിരുന്നപ്പോള്‍ അത്തരം വൈരുദ്ധ്യങ്ങളോടു് മര്ദ്ദനാത്മകമായ നയം സ്വീകരിക്കാനാണ് ക്രിസ്തുസഭ ധൃഷ്ടമായത്. ഗലീലിയോയും ക്രിസ്തുസഭയും തമ്മില്‍ നടന്ന സംവാദമാണ് അക്കൂട്ടത്തില്‍ ഏറ്റവുംപ്രശസ്തമായത്. ഗലീലിയോ സൌരയൂഥത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സഭയെ അത് പ്രകോപിതമാക്കി. കാരണം, സൌരയൂഥത്തെപ്പറ്റിയുള്ള സഭയുടെ ധാരണകള്ക്ക് വിരുദ്ധമായിരുന്നു അത്. കഠിനമായ ഭീഷണിയെത്തുടര്ന്ന് ജന മദ്ധ്യത്തില്‍ തന്‍റെ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളെ തള്ളിപ്പറയാന്‍ ഗലീലിയോ നിര്ബന്ധിതനായി. അല്ലെങ്കില്‍ അദ്ദേഹത്തെ പീഡിപ്പിച്ചുകൊല്ലുമായിരുന്നു. എങ്കിലും അദ്ദേഹത്തെ ശിഷ്ടകാലം വീട്ടുതടങ്കലാക്കി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്പാപ്പ നിയമിച്ച ഒരു കമ്മിറ്റിയുടെ പന്ത്രണ്ട് വര്ഷത്തെ സുദീര്ഘമായ കൂടിയാലോചനകള്‍ക്കു ശേഷം 1992-ലാണ് ക്രിസ്തുസഭ ഗലീലിയോവിനെതിരെയുള്ള വിധി പുനഃപരിശോധിച്ച് തിരുത്താന്‍ തീരുമാനിച്ചത്.
ദൈവത്തിലുള്ള ഒരാളുടെ വിശ്വാസം അയാളുടെ ധാര്മ്മികതയെഎപ്പോഴും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ വിശ്വാസം ദുര്ബലമാവുകയോ ശോഷിച്ചു പോവുകയോ അതിലെന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കിലോ അതേ അളവില്‍ അത് അയാളുടെ ധാര്മികതയേയും ബാധിക്കുന്നു. ഉദാഹരണത്തിന് പ്രകൃതിയെപ്പറ്റിയുള്ള ഭൌതിക ജ്ഞാനവും സാമാന്യ ബുദ്ധിയും പ്രേരണകളും ദൈവ വിശ്വാസവുമായി പരസ്പര വൈരുദ്ധ്യത്തോടെ സംഘട്ടനത്തില്‍ ഏര്പ്പെടുകയാണെങ്കില്‍ ദൈവത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ക്രമാനുഗതമായി ജീര്ണ്ണണനം സംഭവിക്കുന്നു. തദനുസൃതമായി അവരുടെ ധാര്മ്മി കതയില്‍ നിഷേധാത്മക സ്വാധീനം അത് ചെലുത്തുകയുംചെയ്യുന്നു. എല്ലാ പ്രായോഗിക ആവശ്യങ്ങളിലും ഒരു സമൂഹം നാസ്തികതയിലേക്ക് പരിവര്ത്താനം ചെയ്യുമ്പോള്‍ എത്ര പേര്ക്ക് ദൈവ വിശ്വാസത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിയും? ഈ പ്രശ്നം നിര്‍ണ്ണയം ചെയ്യാനും ദൈവവിശ്വാസത്തിന്‍റെ ഗുണം ഒരു സമൂഹത്തില്‍ എത്രത്തോളമുണ്ടെന്നു കണ്ടെത്താനും യാതൊരു പ്രയാസവുമില്ല. ജനങ്ങളുടെ ദൈവവിശ്വാസം എത്ര കണ്ട് ദുര്ബലമാവുകയോ ശോഷിക്കുകയോ ചെയ്യുന്നുവോ അത്ര മാത്രം അത് ധാര്മികതയെ ദുര്ബലമാക്കാന്‍ സ്വാധീനം ചെലുത്തും. ഈ രണ്ട് താല്പര്യങ്ങളും, അതായത്, ദൈവ വിശ്വാസവും അധാര്മ്മികതയും തമ്മില്‍ ബലാബലത്തില്‍ വരുമ്പാള്‍ അധാര്മ്മികമായ ആവശ്യങ്ങള്ക്കു്വേണ്ടി ദൈവവിശ്വാസം ദൂരെ കളയപ്പെടും.
യേശു ദൈവത്തിന്‍റെ പുത്രനോ?
ദൈവവും യേശുവും തമ്മിലുള്ള 'പിതൃപുത്ര' ബന്ധം ക്രിസ്തുമതത്തിന്റെമ കേന്ദ്ര തത്ത്വമാകുന്നു. യേശുക്രിസ്തുവിനെസ്സംബന്ധിച്ച ക്രിസ്ത്യാനികളുടെ ധാരണയില്‍ അദ്ദേഹത്തിന്‍റെ പ്രകൃതി, ദൈവവുമായുള്ള ബന്ധം മുതലായ മറ്റു പലപ്രശ്നങ്ങളും അന്തര്ഭവിച്ചിട്ടുണ്ട്. ക്രിസ്തീയ സിദ്ധാന്തങ്ങള്‍ വിമര്ശനാത്മകമായി അപഗ്രഥനം ചെയ്തു പഠിക്കുമ്പോള്‍ ഒരു പരിപൂര്ണ്ണ മനുഷ്യന്‍റെയും പരിപൂര്ണ്ണ ദൈവത്തിന്‍റെയും സവിശേഷ ഗുണങ്ങള്‍ ഉള്ക്കൊള്ളുന്ന ഒരു 'ദൈവപുത്രനാണ്' ഉരുത്തിരിഞ്ഞു വരുന്നത്. ക്രിസ്ത്യാനികളുടെ സിദ്ധാന്തപ്രകാരമായാല്‍ പോലും പിതാവ് ഒരിക്കലും പുത്രനു തുല്യനാകുന്നില്ല. പിതാവായ ദൈവം സമ്പൂര്‍ണ്ണനായ ദൈവമാണ്; പക്ഷേ,സമ്പൂര്‍ണ്ണനായ മനുഷ്യനല്ല. എന്നാല്‍ പുത്രന്‍ സമ്പൂര്‍ണ്ണനായ ദൈവവും സമ്പൂര്‍ണ്ണനായ മനുഷ്യപുത്രനും കൂടിയാണ് എന്ന വസ്തുത നാംഓര്‍ക്കേണ്ടതുണ്ട്. രണ്ട് വ്യത്യസ്ത സ്വഭാവഗുണങ്ങളോടു കൂടിയ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ് ഇവര്‍ രണ്ടുപേരും ഈ സ്വഭാവ ഗുണങ്ങള്‍ പരസ്പരം മാറ്റാന്‍ സാദ്ധ്യമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ചില ദ്രവ്യങ്ങളുടെ ഗുണങ്ങള്‍ പരസ്പരം മാറ്റാന്സാ്ധിക്കും. ഉദാഹരണത്തിന് സത്തയിലും അതിന്‍റെ രാസസംയോഗത്തിലും മാറ്റം വരാതെ ജലത്തിന് ഐസാകാനും ബാഷ്പമാകാനും സാധിക്കും. എന്നാല്‍ യേശുവിന്‍റെയും ദൈവത്തിന്‍റെയും ഗുണങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. അവരില്‍ ഒരാളുടെ ഗുണങ്ങളില്‍ ചിലതു കൂടുതല്‍ കൂട്ടിച്ചേര്‍കപ്പെട്ടിട്ടുണ്ട്. അവ പരസ്പരം ചേരുകയില്ല. ഒന്നു മറ്റൊന്നായി രൂപാന്തരപ്പെടാനും സാധ്യമല്ല. ഒന്നു മറ്റൊന്നില്‍ നിന്നു തികച്ചും വ്യതിരിക്തമായി നില്ക്കുന്നു. മറ്റൊരു ഗുരുതരമായ പ്രശ്നം കൂടിയുണ്ട്. യേശു പരിപൂര്‍ണ്ണ മനുഷ്യന്‍ എന്ന പോലെ പരിപൂര്‍ണ്ണ ദൈവവുമായിരുന്നോ? പരിപൂര്‍ണ്ണ മനുഷ്യനാകാത്ത പിതാവായ ദൈവത്തില്‍ നിന്നു അദ്ദേഹം തികച്ചും വിഭിന്നനാണ്. പിതാവായ ദൈവം പരിപൂര്‍ണ്ണ മനുഷ്യന്‍ പോയിട്ട് അപൂര്‍ണ്ണ മനുഷ്യന്‍ പോലുമായിട്ടില്ല. ഇതെന്ത് തരത്തിലുള്ള ബന്ധമായിരുന്നു എന്ന് മനസ്സിലാവുന്നില്ല! പുത്രന്‍ പിതാവിനേക്കാള്‍ വലിയ വനായിരുന്നോ? ഈ അധിക ഗുണം പുത്രനെ പിതാവിനേക്കാള്‍ ഉന്നതനാക്കുന്നില്ലെങ്കില്‍ പിന്നെ അതൊരു ന്യൂന ഗുണമായിരിക്കണം. അങ്ങനെയാണെങ്കില്‍ ന്യൂനഗുണമുള്ള പുത്രദൈവം ക്രിസ്‌ത്യാനികളുടെ അവകാശവാദത്തിനെതിരാണെന്ന് മാത്രമല്ല ദൈവത്തെപ്പറ്റിയുള്ള സര്വ്വാം ഗീകൃതമായ ധാരണകള്ക്കെതിരായിരിക്കുകയും ചെയ്യും. ദൈവം യാതൊരു ഏറ്റക്കുറച്ചിലുകളും വ്യത്യാസവുമില്ലാതെ ഒന്നില്‍ മൂന്നാണെന്നും (Three in One) മൂന്നില്‍ ഒന്നാണെന്നും (One in Three) ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. നാം വിശ്വസിക്കണമെന്ന് പറയുന്ന ക്രിസ്ത്യാനികളുടെ ഈ വൈരുദ്ധ്യാത്മക സിദ്ധാന്തം ഒരാള്ക്കെങ്ങനെ ഉള്ക്കൊള്ളാനാവും? ഇങ്ങനെ സംഭവിക്കുന്നത്, സത്യസന്ധമായ വസ്തു തകള്ക്ക് പകരം മിഥ്യാസങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസം കെട്ടിപ്പടുത്തതുകൊണ്ടാണ്. പരിഹരിക്കപ്പെടേണ്ട മറ്റൊരു പ്രശ്നം, ദൈവത്തിന്‍റെ പുത്രനായ യേശു മറിയത്തിന്‍റെ ഗര്ഭ പാത്രത്തില്‍ നിന്നു ജനിച്ചതുകൊണ്ടാണ് ദൈവപുത്രനായതെങ്കില്‍ അതിനു മുമ്പ് അദ്ദേഹ ത്തിന്‍റെ അവസ്ഥയെന്തായിരുന്നു? മറിയത്തിന്‍റെ ഉദരത്തിലൂടെയുള്ള ജനനമില്ലാതെ തന്നെ അദ്ദേഹം ദൈവത്തിന്‍റെ അനശ്വരനായ പുത്രനായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് മനുഷ്യരൂപത്തില്‍ ജന്മം നനല്കേിണ്ടിവന്നു? നശ്വരത എന്നത് പുത്രനുള്ള ഗുണത്തിന് ആവശ്യമായിരുന്നെങ്കില്‍ ആ ഗുണം അദ്ദേഹം മനുഷ്യനായി ജനിച്ചതിന് ശേഷം ലഭിച്ച അധിക ഗുണമായിരിക്കും. അദ്ദേഹം ശരീരം ഉപേക്ഷിച്ച് സ്വര്ഗ്ഗ ത്തിലേക്ക് കയറിപ്പോയപ്പോള്‍ പുത്രന് എന്ന ആ ഗുണവും അപ്രത്യക്ഷമായിട്ടുണ്ടാകണമല്ലോ. മനുഷ്യന്‍റെ സാമാന്യ യുക്തി നിരാകരിക്കുന്ന ഈ വിശ്വാസം നിരവധി സങ്കീര്ണതകളുയര്‍ത്തുന്നു. യേശു ദൈവത്തിന്‍റെ ആലങ്കാരികമായി മാത്രമുള്ള പുത്രനാണ്. ദൈവം അദ്ദേഹത്തെ പ്രത്യേകമായി സ്നേഹിച്ചു. പക്ഷേ, അദ്ദേഹം എല്ലാം കൊണ്ടും ഒരു മനുഷ്യന്‍ മാത്രമായിരുന്നു. (തുടരും)
Subscribe to:
Posts (Atom)