Tuesday, May 11, 2010

യേശു കുരിശില്‍ മരിച്ചിരുന്നില്ല

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 14

യേശുവിനെ കുരിശില്‍ നിന്ന്‌ എടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ കാലുകള്‍ ഒടിച്ചിരുന്നില്ല എന്നും നാം ബൈബിളില്‍ വായിക്കുന്നു. അതേസമയം യേശുവിനോടൊപ്പം കുരിശിലേറ്റിയിരുന്ന രണ്ട്‌ കള്ളന്‍മാരുടെ കാലൊടിച്ചുകൊണ്ട്‌ അവരുടെ മരണം ഉറപ്പ്‌ വരുത്തിയിരുന്നുതാനും.

യേശുവിനെ കാലൊടിക്കാതെ ഒഴിവാക്കിയത്‌ അദ്ദേഹത്തിന്‍റെ ബോധരഹിതാവസ്ഥയില്‍ നിന്നു ഉണരുവാന്‍ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടായിരിക്കും. പിലാത്തോസിന്‍റെ ദൂതന്‍മാര്‍ മുഖേന കാവല്‍ക്കാരോട്‌ യേശുവിന്‍റെ കാല്‍ ഒടിക്കരുതെന്ന കല്‍പന കൊടുത്തിട്ടുണ്ടാകുമെന്നവസ്തുതയും നിഷേധിക്കാന്‍ സാധ്യമല്ല. അദ്ദേഹത്തോടും നിരപരാധികളായ ക്രിസ്തീയ സമൂഹത്തോടുമുണ്ടായിരുന്ന ആദരം കാരണം പിലാ ത്തോസ്‌ അങ്ങനെ ചെയ്തിരിക്കാനും സാധ്യതയുണ്ട്‌.

യേശുവിന്‍റെ വിലാപുറത്ത്‌ കുന്തം കൊണ്ട്‌ കുത്തിയപ്പോള്‍ വെള്ളവും രക്തവും തുളിച്ചു വന്നു എന്നും നാം വീണ്ടും ബൈബിളില്‍വായിക്കുന്നു.

"അവര്‍ യേശുവിന്‍റെ അടുക്കല്‍ ചെന്നു. അവന്‍ മരിച്ചുപോയി എന്നുകണ്ടതിനാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും, പടയാളികളില്‍ ഒരുത്തന്‍ കുന്തം കൊണ്ട്‌ അവന്‍റെ വിലാപുറത്ത്‌ കുത്തി. ഉടനെ രക്തവും വെള്ളവും തുളിച്ചുവന്നു! (യോഹ:19: 33, 34)

യേശു മരിച്ച്‌ അദ്ദേഹത്തിന്‍റെ ഹൃദയസ്പന്ദനം നിലച്ചിരുന്നുവെങ്കില്‍ അത്തരത്തില്‍ രക്തത്തിന്‍റെ ശക്തമായ പ്രവാഹം അസാധ്യമായിരുന്നേനെ. ഏറിയാല്‍ കട്ട പിടിച്ച രക്തവും നീരും മന്ദഗതിയില്‍ പുറത്തേക്ക്‌ ഒലിച്ചിറങ്ങുകയായിരിക്കും ചെയ്യുക. പക്ഷേ ബൈബിള്‍ പുതിയ നിയമം നല്‍കുന്ന ചിത്രമതല്ല. അത്‌ പറയുന്നത്‌ രക്തവും വെള്ളവും തുളിച്ചുവന്നു എന്നാണ്‌. വെള്ളം തുളിച്ചുവന്നതിനെപ്പറ്റി പറയുമ്പോള്‍ ക്രൂശിതനായ നിലയില്‍ അനുഭവിച്ച ഏറ്റവും തീക്ഷ്ണമായ ആ ശിക്ഷയുടെ സമയത്ത്‌ അദ്ദേഹത്തിന്‌ ശ്വാസകോശവീക്ക (pleurisy) ബാധയുണ്ടായിഎന്ന്‌ പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ശാരീരികമായ കടുത്ത സമ്മര്‍ദ്ദാവസ്ഥ ശ്വാസകോശാവരണത്തില്‍ (pleurisy) നീര്‍ക്കെട്ടിനു കാരണമായേക്കാം. ഒരര്‍ത്ഥത്തില്‍ അപകടകരമായ ഈ അവസ്ഥ യേശുവിന്‌ ഗുണകരമായി ഭവിച്ചതായി കാണുന്നു. അദ്ദേഹത്തിന്‍റെ പാര്‍ശഭാഗം കുന്തം കൊണ്ട്‌ കുത്തിയപ്പോള്‍ വീങ്ങിയ പ്ളൂറ അഥവാ ശ്വാസകോശാവരണം ഒരു കുഷന്‍ പോലെ നെഞ്ചിനകത്തെ അവയവങ്ങളെ നേരിട്ട്‌ക്ഷതപ്പെടുത്തുന്നതില്‍ നിന്നു രക്ഷപ്പെട്ടുത്തുകയുണ്ടായി. ശക്തമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഹൃദയ മുള്ളത്‌ കാരണമാണ്‌ രക്തം കലര്‍ന്നവെള്ളം യേശുവിന്‍റെ ശരീരത്തില്‍ നിന്നും പുറത്തേക്ക്‌ കുതിച്ചു ചാടിയത്‌.

മറ്റൊരു തെളിവ്‌ ഇപ്രകാരമാണ്‌. ബൈബിള്‍ വിവരണപ്രകാരം യേശുവിന്‍റെ ശരീരം അരിമത്യക്കാരനായ ജോസഫിന്‌ കൈമാറിയപ്പോള്‍ ഉടന്‍ തന്നെ അത്‌ സംസ്കരിക്കാന്‍ വേണ്ടി ഒരു രഹസ്യസ്ഥലത്തേക്ക്‌ കൊണ്ടുപോയിരുന്നു. അത്‌ ഒരു കല്ലറയായിരുന്നു. യേശുവിനെ കൂടാതെ മറ്റു രണ്ടുപേര്‍ക്ക്‌ ഇരിക്കാനും ശുശ്രൂഷിക്കാനും കൂടി വലിപ്പമുള്ള വിസ്താരമേറിയ ഒരു കല്ലറയായിരുന്നു അത്‌.

"എന്നാല്‍ മറിയ കല്ലറക്കല്‍ പുറത്ത്‌ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവര്‍ കല്ലറയില്‍ കുനിഞ്ഞു നോക്കി. യേശുവിന്‍റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ള വസ്ത്രം ധരിച്ച്‌ രണ്ട്‌ ദൂതന്‍മാര്‍ ഒരുത്തന്‍ തലക്കലും ഒരുത്തന്‍ കാല്‍ക്കലും ഇരിക്കുന്നത്‌ കണ്ടു. " (യോഹ 20:10)

ബൈബിള്‍ പുതിയ നിയമത്തില്‍ നിന്നു ഇക്കാര്യം മാത്രമല്ല യേശുവിന്‍റെ മുറിവുകളില്‍ പുരട്ടാന്‍ ഒരു ലേപന ഔഷധം അവിടെ മുന്‍കൂട്ടിതയ്യാര്‍ ചെയ്യപ്പെട്ടിരുന്നതായും നാം അറിയുന്നു. വ്രണങ്ങള്‍ ഉണക്കാനും വേദന ശമിപ്പിക്കാനും ഉള്ള ഔഷധകൂട്ടുകളുള്ള ഈ ലേപനൌഷധംയേശുവിന്‍റെ ശിഷ്യന്‍മാരാണ്‌ തയ്യറാക്കിയത്‌. പന്ത്രണ്ടോളം ഔഷധക്കൂ ട്ടുകളുള്ള ഈ ലേപനം തയ്യാറാക്കാന്‍ അവര്‍ ഇത്രമാത്രം പാടുപെട്ടതെന്തിനായിരുന്നു. ? ഇബ്നുസീനയുടെ വിശ്വപ്രസിദ്ധമായ 'അല്‍ഖാനൂന്‍' എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലും മറ്റു നിരവധി ക്ളാസിക്‌ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ഈ ഔഷധച്ചാര്‍ത്തിനെപററി പ്രതിപാദനമുണ്ട്‌. ഒരുമൃതശരീരത്തിന്‌ ഔഷധലേപനം പുരട്ടേണ്ട ആവശ്യം എന്തുണ്ട്‌? യേശു മരിക്കാതെ ജീവനോടെ തന്നെ കുരിശില്‍ നിന്നു മോചിതനാവുമെന്ന്‌ ശിഷ്യന്‍മാര്‍ വിശ്വസിച്ചിരുന്നിരിക്കണം. എങ്കില്‍ മാത്രമേ അവരുടെ ഈപ്രവൃത്തി സാര്‍ത്ഥകമാകുകയുള്ളൂ. ലേപനൌഷധം ഉണ്ടാക്കിയതിനും യേശുവിന്‍റെ ശരീരത്തില്‍ ലേപനം പുരട്ടിയതിനും ഒരു വിശദീകരണംനല്‍കാന്‍ പണിപ്പെട്ടത്‌ യോഹന്നാന്‍ മാത്രമാണ്‌. മൃതശരീരത്തിന്‍മേല്‍ ഔഷധലേപനം പുരട്ടുക എന്നത്‌ തികച്ചും അസാധാരണമായ ഒരുപ്രവൃത്തിയാണ്‌. യേശു മരിച്ചു എന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഇത്‌ വിശദീകരിക്കാന്‍ പ്രയാസമാണ്‌. ഇതുകൊണ്ടാണ്‌ സുവിശേഷകാരനായയോഹാന്നന്‍ ഇതിന്‌ വിശദീകരണം നല്‍കേണ്ടിവന്നത്‌. മൃതദേഹത്തില്‍ സുഗന്ധതൈലമോ, ലേപനമോ പുരട്ടുക എന്നത്‌ ഒരു യാഹുദസമ്പ്ര ദായമാണെന്നും അതുകൊണ്ടാണ്‌ അപ്രകാരം ചെയ്യാന്‍ കാരണമെന്നുമുള്ള അഭിപ്രായമാണ്‌ യോഹന്നാന്‍ പ്രകടിപ്പിക്കുന്നത്‌. ആധുനിക ഗവേഷകന്‍മാര്‍ ഇത്‌ സം ന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തിയപ്പോള്‍ യോഹാന്നാന്‍ ജൂതവംശജനായിരുന്നില്ല എന്ന അഭിപ്രായത്തിലാണ്‌ എത്തിച്ചേര്‍ന്നത്‌. യോഹാന്നാന്‍റെ യഹുദസമ്പ്രദായത്തെപ്പറ്റിയുള്ള അജ്ഞതയാര്‍ന്ന ഈ പ്രസ്താവന ഇത്‌ തെളിയിക്കുന്നു. യഹുദരോ, ഇസ്രായേല്‍ ഗോത്രത്തിലെ ഏതെങ്കിലുമൊരു വിഭാഗമോ ഒരിക്കലും തന്നെ യാതൊരു തരത്തിലുള്ള ലേപനങ്ങളും മൃതദേഹത്തില്‍ പൂശിയിരുന്നില്ല. അതുകൊണ്ടാണ്‌ പണ്ഡിതന്‍മാര്‍ യോഹന്നാന്‍ യഹുദവംശജനല്ല എന്ന അഭിപ്രായത്തിലെത്തിച്ചേര്‍ന്നത്‌. യഹുദനായിരുന്നുവെങ്കില്‍ യാഹുദാചാരത്തെ സംബന്ധിച്ച്‌ ഇത്രമാത്രം അജ്ഞത അദ്ദേഹം പ്രകടിപ്പിക്കുമായിരുന്നില്ല.

മരണത്തോടടുത്തു കടുത്ത ബോധശൂന്യാവസ്ഥയില്‍ നിന്നു യേശുവിനെരക്ഷപ്പെടുത്താനായിരുന്നു ലേപനൌഷധം പുരട്ടിയത്‌. ഇതു സംബന്ധിച്ച്‌ സത്യസന്ധമായ ഒരേയൊരു വിശദീകരണം ഇത്‌ മാത്രമാണ്‌. അതായത്‌, യേശു കുരിശില്‍ വെച്ചു മരിക്കുമെന്ന്‌ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, യഥാര്‍ത്ഥത്തില്‍ കുരിശില്‍ വെച്ച്‌ അദ്ദേഹം മരിച്ചിട്ടുണ്ടായിരുന്നില്ല. കുരിശില്‍ നിന്നു എടുക്കപ്പെട്ട ശരീരത്തിന്‌ ലേപനം പുരട്ടുന്നതിനു മുമ്പ്‌ ജീവന്‍റെ ലക്ഷണമുണ്ടായിരുന്നിരിക്കണം. അല്ലാത്തപക്ഷം ആ പ്രവൃത്തി അങ്ങേയറ്റം വിഡ്ഢിത്തവും നീതികരണമില്ലാത്തതും നിഷ്പ്രയോജനകരവുമായിത്തീരുന്നു. യേശു കുരിശില്‍ മരി ക്കില്ലെന്നും എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുരിശില്‍ നിന്ന്‌ എടുക്കപ്പെടുമെന്നുമുള്ള ശക്തമായ സൂചന ലഭിച്ചെങ്കിലല്ലാതെ വീര്യവത്തായ ശമനകാരികളുപയോഗിച്ച്‌ ഇത്തരത്തില്‍ ഒരു ഔഷധക്കൂട്ട്‌ തയ്യാറാക്കന്‍ സ്വാഭാവികമായും സാധ്യതയില്ല.

മറ്റൊരു കാര്യം മനസ്സില്‍ സൂക്ഷിക്കേണ്ടത്‌ കല്ലറയുള്ള സ്ഥലം യേശുവിന്‍റെ ശിഷ്യന്‍മാരില്‍ കുറച്ച്‌ പേര്‍ക്ക്‌ മാത്രം അറിയാവുന്ന ഒരുരഹസ്യസങ്കേതമായിരുന്നു എന്നതാണ്‌. അവിടെ സുരക്ഷിതമായ കാവലുണ്ടായിരുന്നു. യേശുവിന്‌ ഈ അവസരത്തില്‍ ജീവനുണ്ടായിരുന്നെന്നും അപകടനില തരണം ചെയ്യാത്ത അവസ്ഥയിലായിരുന്നുവെന്നും വ്യക്തമായും ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്‌.

കല്ലറയില്‍ സംഭവിച്ചതെന്താണ്‌? ഈ വിഷയം പലവിധത്തിലുംചര്‍ച്ച ചെയ്യാവുന്നതാണ്‌. കല്ലറയില്‍ നിന്നു നടന്നുപോയ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ അതിനുമുമ്പ്‌ കുരിശില്‍ വെച്ച്‌ മരിച്ചിരുന്നുവെന്നും അതിനുശേഷം കല്ലറയില്‍ വെച്ച്‌ ഉയിര്‍ത്തെഴുന്നേറ്റതാണെന്നുമുള്ള ക്രിസ്തീയ വാദം വിമര്‍ശനാത്മകമായി പരിശോധനയ്ക്ക്‌ വിധേയമാക്കാനോ തെളിയിക്കാനോ ഒരിക്കലും സാധ്യമല്ല. ക്രിസ്ത്യാനികളുടെ വിശ്വാസത്തില്‍ തന്നെ നമുക്കുവേണ്ട ഒരേയൊരു തെളിവുണ്ട്‌. അതായത്‌ കല്ലറയില്‍ നിന്നു നടന്നുപോയ യേശുവിന്‍റെ ശരീരം മൂന്ന്‌ ദിവസം മുമ്പ്‌ ക്രൂശീകരണത്തിന്‌ വിധേയമായ അതേ ശരീരം തന്നെയായിരുന്നുഎന്നതാണ്‌ ആ തെളിവ്‌. ആ ശരീരത്തില്‍ ക്രൂശീകരണവേളയിലെ മുറിവുകളും അടയാളങ്ങളുമുണ്ടായിരുന്നു. അതേ ശരീരവുമായി അദ്ദേഹം നടന്നുപോകുന്നത്‌ കണ്ടുവെങ്കില്‍ നമുക്ക്‌ എത്തിച്ചേരാവുന്ന ഒരേയൊരുനിഗമനം അദ്ദേഹം കുരിശില്‍ മരിച്ചിരുന്നില്ല എന്നാണ്‌.

യേശുവിന്‍റെ ജീവിതം പഴയതിന്‍റെ തുടര്‍ച്ച തന്നെയായിരുന്നുവെന്ന്‌ തെളിയിക്കുന്ന മറ്റൊരു തെളിവ്‌ ഇപ്രകാരമാണ്‌. കുരിശ്‌ സംഭവത്തിനുശേഷം മൂന്ന്‌ രാവും മൂന്ന്‌ പകലും അദ്ദേഹത്തെ ശിഷ്യന്‍മാരല്ലാതെ പൊതുജനങ്ങളാരും കണ്ടിട്ടില്ല. മറ്റൊരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തരായവര്‍ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. പകല്‍നേരം അദ്ദേഹം സഞ്ചരിച്ചിരുന്നില്ല. ഇരുളിന്‍റെ മറവുകളില്‍ വെച്ചായിരുന്നു കൂടിച്ചേരലുകള്‍ നടത്തിയിരുന്നത്‌. അപകടം പതിയിരുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം അദ്ദേഹം രഹസ്യത്തിലും പെട്ടെന്നും ഒഴിഞ്ഞുമാറുകയാണുണ്ടായിരുന്നതെന്ന്‌ ബൈബിള്‍ വിവരണങ്ങളില്‍ നിന്നും നമുക്ക്‌ നിരൂപിച്ചെടുക്കാം. ചോദ്യമി താണ്‌: യേശുവിന്‍റെ ആദ്യത്തെ മരണത്തിന്‌ ശേഷം രണ്ടാമതൊരു മരണം അനുഭവിക്കേണ്ടതില്ലാത്ത വിധം പുതിയതും അനശ്വരവുമായ ഒരു ജീവിതമാണ്‌ അദ്ദേഹത്തിന്‌ നല്‍കപ്പെട്ടതെങ്കില്‍ എന്തുകൊണ്ട്‌യേശു ഭരണകൂടത്തിലും പൊതുജനങ്ങളിലും പെട്ട ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ഒളിഞ്ഞു നടന്നു? അദ്ദേഹം യഹുദികള്‍ക്കും റോമന്‍ സാമ്രാജ്യത്തിന്‍റെ പ്രതിനിധികള്‍ക്കും മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ ഇതാ ഞാന്‍ ഇവിടെ അനശ്വര ജീവിതവുമായി നില്‍ക്കുന്നു. കഴിയുമെങ്കില്‍ നിങ്ങള്‍ എന്നെ വീണ്ടും കൊല്ലാന്‍ ശ്രമിക്കുക. നിങ്ങള്‍ക്കതിന്‌ഒരിക്കലും സാധ്യമല്ല' എന്ന്‌ പറയുകയായിരുന്നു വേണ്ടത്‌. പക്ഷേഅദ്ദേഹം ഒളിഞ്ഞു താമസിക്കാനാണ്‌ ഇഷ്ടപ്പെട്ടത്‌. പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുവാന്‍ ആരും യേശുവിനോടു ആവശ്യപ്പെട്ടിരുന്നില്ല. പ്രത്യേകമായി ലോകത്തിന്‌ സ്വയം വെളിപ്പെടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം അത്‌ നിരസിക്കുകയും ജൂദിയായില്‍നിന്നും അകന്ന്‌ മാറിക്കഴിയുകയുമാണുണ്ടായത്‌. അത്‌ കാരണം ആര്‍ക്കും അദ്ദേഹത്തെ പിന്തുടരാനായില്ല.

'യൂദാ (ഇസ്കരിയാത്ത്‌ അല്ല) അവനോടു ചോദിച്ചു: 'കര്‍ത്താവേ ലോകത്തിനു വെളിപ്പെടുത്താതെ ഞങ്ങള്‍ക്കായിട്ടു നീ സ്വയം വെളിപ്പെ ടുത്തുന്നത്‌ എന്തുകൊണ്ട്‌?' (യോഹ: 14:22)

'അവര്‍ പോവുന്ന ഗ്രാമത്തോടു അടുത്തപ്പോള്‍ അവര്‍ മുന്നോട്ടുപോകുന്ന ഭാവം കാണിച്ചു. അവരോ; ഞങ്ങളോടു കൂടെ പാര്‍ക്കുക: നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു. അവന്‍ അവരോടു കൂടെ പാര്‍പ്പാന്‍ ചെന്നു.' (ലൂക്കോസ്‌ 24:28,29).

മരണത്തിനും പരുക്കുകള്‍ക്കും വിധേയനാകുന്ന ഒരു നശ്വരമനുഷ്യെണ്റ്റ ചിത്രമാണ്‌ ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്‌. യേശു തന്നിലുള്ള മനുഷ്യാംശത്തില്‍ നിന്നും മോചിതനായി എന്ന അര്‍ത്ഥത്തില്‍ മരണംവരിച്ചിട്ടില്ല എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. എന്നാല്‍ അദ്ദേഹം ഏതൊര വസ്ഥയില്‍ ആദ്യം ഉണ്ടായിരുന്നുവോ അതേ പ്രകൃതിയില്‍ തന്നെയാതൊരു മാറ്റവും കൂടാതെ തുടരുകയാണുണ്ടായത്‌. അദ്ദേഹത്തിന്‍റെ പഴയ വ്യക്തിത്വവും പുതിയ വ്യക്തിത്വവും വേര്‍തിരിക്കുന്ന ഒരു മരണംഅദ്ദേഹത്തില്‍ സംഭവിച്ചിട്ടില്ല. സാധാരണഗതിയില്‍ ഇതിനെയാണ്‌ നമ്മുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തിന്‍റെ തുടര്‍ച്ച എന്ന്‌വിളിക്കുന്നത്‌. യേശു തന്‍റെ അടുത്ത അനുയായികളേയും സുഹൃത്തു ക്കളേയും രാത്രിയുടെ ഇരുളില്‍ വെച്ച്‌ രഹസ്യമായി സന്ധിച്ചത്‌ പോലെ തീര്‍ച്ചയായും പരലോകത്ത്‌ നിന്നുള്ള ഭൂതമോ ആത്മാവോ പെരുമാറുകയില്ല.

യേശു ഒരു ഭൂതാത്മാവായിരുന്നുവോ എന്ന ചോദ്യം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം നിഷേധിച്ചത്‌ യേശുവല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹം തന്‍റെ ശിഷ്യന്‍മാരില്‍ ചിലര്‍ക്ക്‌ പ്രത്യക്ഷനായപ്പോള്‍ അത്‌യേശു തന്നെയാണോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. അത്‌ ഒരു ഭൂതാത്മാവാണെന്ന്‌ അവര്‍ വിശ്വസിച്ചു. അക്കാര്യം അവര്‍ മറച്ചുവെച്ചില്ല. അവരുടെ വിഷമം കണ്ടറിഞ്ഞ യേശു താന്‍ ഭൂതമല്ല എന്ന്‌ പറഞ്ഞ്‌ അവരുടെ ഭയം അകറ്റുകയും താന്‍ ക്രൂശീകരണത്തിനു വിധേയനായ അതേയേശു തന്നെയാണെന്ന്‌ ഉറപ്പിച്ചു പറയുകയും ചെയ്തു. അപ്പോഴും ഉണങ്ങാത്ത തന്‍റെ മുറിവുകള്‍ പരിശോധിച്ച്‌ നോക്കാന്‍ പോലും അദ്ദേഹംശിഷ്യന്‍മാരെ ക്ഷണിച്ചു. ശിഷ്യന്‍മാര്‍ക്ക്‌ മുന്‍പിലുള്ള യേശുവിന്‍റെ പ്രത്യ ക്ഷപ്പെടല്‍ യാതൊരര്‍ത്ഥത്തിലും അദ്ദേഹത്തിന്‍റെ മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണെന്ന്‌ സ്ഥാപിക്കപ്പെടുന്നില്ല. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം മരണത്തെ അതിജീവിച്ചുവെന്നാണ്‌ സ്ഥാപിക്കപ്പെടുന്നത്‌. അവരുടെ മനസ്സില്‍ ഇപ്പോഴും പതിഞ്ഞുകിടക്കുന്ന സംശയം നീക്കാനെന്നവണ്ണം അവര്‍ എന്താണ്‌ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ യേശുചോദിക്കുകയുണ്ടായി. അവര്‍ റൊട്ടിയും മീനും തിന്നുകൊണ്ടിരിക്കുകയാണെന്ന്‌ പറഞ്ഞു. അപ്പോള്‍ യേശു വിശപ്പ്‌ കാരണം അവരോട്‌അപ്പവും വീഞ്ഞും വാങ്ങി കഴിക്കുകയും ചെയ്തു. യേശു മരിച്ചതിന്‌ ശേഷം ഉയിര്‍ത്തെഴുന്നേറ്റതല്ല എന്ന്‌ വീണ്ടും അണുമണിത്തൂക്കം സംശയത്തിന്‌ ഇടനല്‍കാത്തവിധം ഇത്‌ വ്യക്തമാക്കുന്നു. അതായത്‌ മരിച്ചഒരാള്‍ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു എന്ന അവകാശവാദത്തിന്നെതിരാണിത്‌.

20 comments:

Nasiyansan said...

Docetism

In Christianity, Docetism is the belief that Jesus' physical body was an illusion, as was his crucifixion; that is, Jesus only seemed to have a physical body and to physically die, but in reality he was incorporeal, a pure spirit, and hence could not physically die.

ഇതിന്റെ മറ്റൊരു വകഭേതമാണ് ഖുര്‍-ആനില്‍ പറയുന്നത് ....

Islam and docetism

The Qur'an Sura 4:157 reads:

‘And [for] their saying, "Indeed, we have killed the Messiah, Jesus, the son of Mary, the messenger of Allah ." And they did not kill him, nor did they crucify him; but [another] was made to resemble him to them. And indeed, those who differ over it are in doubt about it. They have no knowledge of it except the following of assumption. And they did not kill him, for certain...

അതായത്...

.. സത്യത്തില്‍ അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായതു. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപറ്റി സംശയത്തില്‍ തന്നെയാണു. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അതേപറ്റി ഒന്നുമറിയില്ല.. അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല.. ഉറപ്പ്‌..
എന്നാല്‍ അല്ലാഹു അദ്ധേഹത്തെ തന്നിലേക്ക്‌ ഉയര്‍ത്തുകയാണുണ്ടായതു. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ..."

Docetae....

Nasiyansan said...

ക്രിസ്തുവിനെ സംബന്തിച്ചുള്ള മറ്റൊരു അബദ്ധസിന്ധാന്തമായിരുന്നു "ഗ്നോസ്റ്റിസം" ...

What is gnosticism?

Gnosticism, which gets its name from the Greek word gnosis ("knowledge") was a religious movement beginning, possibly, before the time of Christ and extending into the first few centuries of the Christian era. Gnostics viewed themselves as "those who know." Their heretical teachings varied from group to group and can't be pinned down with specificity, but common gnostic beliefs included these:

* Although Christ appeared to be human, his humanity was merely an illusion.
* Christ appeared to die, but did not really die. The Crucifixion was really a crucifiction.
* Christ was not truly God, the second Person of the Trinity. He was merely a created being who was the lowest of the aeons, a group of semi-divine beings between God and man. Each lower aeon was given power by a higher aeon. Christ, the aeon furthest removed from God, created the world because God was too pure to dirty himself with matter.
* Matter is evil, so one can do anything one wants with one's body, including killing it to release the soul from its imprisonment.
* The God of the Old Testament is evil, as evidenced by the fact that he created the material universe. He is not the same as the God of the New Testament, who is the God of Love, as Jesus and his apostles taught (1 John 4:8, 16).
* People are saved by acquiring secret knowledge (gnosis), which is imparted only to the initiated.

ഇതും മുഹമ്മദിനെ സ്വാധീനിചിട്ടുണ്ടാകാം ...

Nasiyansan said...

Crucifixion of Jesus in wikipedia says...

The crucifixion of Jesus and his ensuing death is an event that occurred during the first century A.D. Jesus, whom most Christians regard as the Son of God as well as the Messiah, was arrested, tried, and sentenced by Pontius Pilate to be scourged, and finally executed on a cross. Collectively referred to as the Passion, Jesus' redemptive suffering and death by crucifixion represent critical aspects of Christian theology, including the doctrines of salvation and atonement.

Jesus' crucifixion is described in all four gospels, attested to by other contemporary sources, and regarded as a historical event. Christians believe Jesus' suffering was foretold in Hebrew scripture, such as in Isaiah's songs of the suffering servant. According to the New Testament, Jesus was arrested in Gethsemane following the Last Supper with the twelve Apostles, and forced to stand trial before the Sanhedrin, Pontius Pilate, and Herod Antipas, before being handed over for crucifixion. After being flogged, Jesus was mocked by Roman soldiers as the "King of the Jews", clothed in a purple robe, crowned with thorns, beaten and spat on. Jesus then had to make his way to the place of his crucifixion....

Nasiyansan said...

യേശുവിന്റെ പീടാനുഭാവത്തെക്കുരിച്ചാണ് ഏശയ്യ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇപ്രകാരം പ്രവചിച്ചത് ...

ഏശയ്യ 52

1 നമ്മള്‍ കേട്ടത് ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്?
2 തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായരൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൌന്ദര്യമോ അവനുണ്ടായിരുന്നില്ല.
3 അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.
4 അവന്‍ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി.
5 നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൌഖ്യം പ്രാപിച്ചു.
6 ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി.
7 അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൌനം പാലിച്ചു.
8 മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി?
9 അവന്‍ ഒരു അതിക്രമവും ചെയ്തില്ല; അവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്കരിക്കപ്പെട്ടു. അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു.
10 അവിടുന്നാണ് അവനെ ക്ളേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.
11 തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന്‍ തന്റെ ജ്ഞാനത്താല്‍ അനേ കരെ നീതിമാന്‍മാരാക്കും; അവന്‍ അവരുടെ തിന്‍മകളെ വഹിക്കുകയും ചെയ്യും.
12 മഹാന്‍മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു.

Nasiyansan said...

ഇനി ബൈബിള്‍ പുതിയ നിയമം പരിശോധിക്കാം ...

യേശു തന്നെ തന്റെ കുരിശുമരണത്തെക്കുറിച്ചും ഉതാനത്തെക്കുറിച്ചും മൂന്ന് തവണ പ്രവചിക്കുന്നുണ്ട്.... അത് മത്തായിയും മര്‍ക്കോസും ലൂക്കായും വിവരിക്കുന്നുണ്ട് ...മത്തായി പറയുന്ന ഭാഗം ഇതാണ്...

1. മത്തായി അദ്ധ്യായം 16

പീഡാനുഭവവും ഉത്ഥാനവും - ഒന്നാം പ്രവചനം
(മര്‍ക്കോസ് 8: 319: 1 ) (ലൂക്കാ 9: 229: 27 )

21 അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി.
22 പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ.
23 യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.

2. മത്തായി അദ്ധ്യായം 17

പീഡാനുഭവവും ഉത്ഥാനവും - രണ്ടാം പ്രവചനം
(മര്‍ക്കോസ് 9: 309: 32 ) (ലൂക്കാ 9: 439: 45 )

22 അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.
23 അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.

3. മത്തായി അദ്ധ്യായം 20

പീഡാനുഭവവും ഉത്ഥാനവും - മൂന്നാം പ്രവചനം
(മര്‍ക്കോസ് 10: 3210: 34 ) (ലൂക്കാ 18: 3118: 34 )

17 യേശു തന്റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട് ജറുസലെമിലേക്കുയാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച് അരുളിച്ചെയ്തു:
18 ഇതാ! നമ്മള്‍ ജറുസലെമിലേക്കുപോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്‍മാര്‍ക്കും നിയമജ്ഞന്‍മാര്‍ക്കും ഏല്‍പിക്കപ്പെടും.
19 അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.

Nasiyansan said...

ഇനി യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചു ബൈബിളില്‍ എന്തുപറയുന്നു എന്നുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ് ...

ഇത് വായിക്കാത്തുകൊണ്ടാണ് കല്‍ക്കി ഈ അബധമെല്ലാം വിളിച്ചു പറഞ്ഞത്

മത്തായി അദ്ധ്യായം 27

യേശുവിന്റെ മരണം

45 ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.
46 ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?
47 അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
48 ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു.
49 അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ.
50 യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
51 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.
52 നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.
53 അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.
54 യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.
55 ഗലീലിയില്‍നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.
56 അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.

Nasiyansan said...

മാര്‍ക്കോസ് അദ്ധ്യായം 15

യേശുവിന്റെ മരണം

33 ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.
34 ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?
35 അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.
36 ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.
37 യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.
38 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.
39 അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.
40 ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
41 യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.

Nasiyansan said...

ലൂക്കാ അദ്ധ്യായം 23

യേശുവിന്റെ മരണം

44 അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.
45 സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി.
46 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.
47 ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.
48 കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49 അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

Nasiyansan said...

യോഹന്നാന്‍ അദ്ധ്യായം 19

യേശുവിന്റെ മരണം
28 അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.
29 ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടാടടുപ്പിച്ചു.
30 യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.


31 അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
32 അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.
33 അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല.
34 എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.
35 അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു.
36 അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്.


ഖുര്‍-ആനിലെ ഒറ്റവരി പ്രമേയം പോലെ അത്ര എളുപ്പമല്ല കുരിശുമരണം ..
ഇതിനു ശേഷം നടന്ന സംഭവങ്ങളെല്ലാം വളരെ വിശദമായി ബൈബിളില്‍ വിവരിക്കുന്നുന്നുണ്ട് ..ആവശ്യം വന്നാല്‍ പകര്‍ത്താം ...

Salim PM said...

Nasiyansan,

താങ്കളുടെ കമന്‍റുകള്‍ക്ക് നന്ദി.

താങ്കള്‍ ഉദ്ധരിച്ച Docetism ത്തിന്‍റെ ആശയവും ഖുര്‍‌ന്‍റെ ആശയവുമായി യോജിക്കുന്നില്ല. കുരിശില്‍ തറക്കപ്പെട്ടത് ക്രിസ്തു ആയിരുന്നില്ലെന്നും, ക്രിസ്തുവിനെ ദൈവം ജഡികമായി ആകാശത്തേക്ക് ഉയത്തി എന്നുമുള്ളതും മുസ്‌ലിംകളുടെ ഇടയില്‍ നില നില്ക്കുന്ന തെറ്റായ വിശ്വാസം മാത്രമാണ്. ഖുര്‍‌ആന്‍ അതിനെ അനുകൂലിക്കുന്നില്ല. താങ്കള്‍ ഉദ്ദരിച്ച ഖുര്‍‌ആന്‍ വചനത്തില്‍ അതു കാണാം.

And [for] their saying, "Indeed, we have killed the Messiah, Jesus, the son of Mary, the messenger of Allah ."And they did not kill him, nor did they crucify him; but [another] was made to resemble him to them. And indeed, those who differ over it are in doubt about it. They have no knowledge of it except the following of assumption. And they did not kill him, for certain...

ഇവിടെ 'another' എന്ന വാക്ക് പരിഭാഷകന്‍ കൂട്ടിച്ചേര്ത്ത്താണ്. അങ്ങനെ അര്‍ഥം വരുന്ന പദം വാസ്തവത്തില്‍ അവിടെ ഇല്ല. അതുകൊണ്ടാണ് അത് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്. ശരിയായ അര്‍ഥം ഇങ്ങനെ:

"And their saying, ‘We did kill the Messiah, Jesus, son of Mary, the Messenger of Allah;’ whereas they slew him not, nor crucified him, but he was made to appear to them like one crucified; and those who differ therein are certainly in a state of doubt about it; they have no definite knowledge thereof, but only follow a conjecture; and they did not convert this conjecture into a certainty; On the contrary, Allah exalted him to Himself. And Allah is Mighty, Wise."

അതായത്, യേശുവിനെ കുരിശില്‍ മരിച്ചവനായി അവര്ക്കു തോന്നി. യഥാര്‍ഥത്തില്‍ അദ്ദേഹം മരിച്ചിരുന്നില്ല. ഇക്കാര്യമാണ് ലേഖനത്തില്‍ ഞാന്‍ പ്രതിപാദിച്ചിട്ടുള്ളത്.

Salim PM said...

ഉത്ഥാനത്തെക്കുറിച്ച് താങ്കള്‍ ഉദ്ധരിച്ച ബബിള്‍ വചനങ്ങള്‍ മുഖവിലക്കെടുത്താല്‍ പല വൈരുദ്ധ്യങ്ങളെയും നമ്മള്‍ നേരിടേണ്ടി വരും. ആ വചനങ്ങളില്‍ പറയുന്നതു പോലെ യേശു സ്വയം തന്നെ കുരിശുമരണത്തിനു സന്നദ്ധനായിരുന്നുവെങ്കില്‍, മത്തായി 26: 40-43 വചനങ്ങളില്‍ കാണുന്നത്പോലെ കുരിശുമരണത്തില്‍ നിന്നു തന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി യേശു എന്തിന് ഇപ്രകാരം പ്രാര്ഥിച്ചു?

"പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുക്കല്‍വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു. പത്രോസിനോട്‌: എന്നോട്‌ കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെയോ? പരീക്ഷ യില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കിന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനമത്രേ എന്നുപറഞ്ഞു രണ്ടാമതും പോയി: പിതാവേ ഞാന്‍ കുടിക്കാതെ അത്‌ നീങ്ങിക്കൂടാ എങ്കില്‍ നിന്‍റെ ഇഷ്ടം ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു." (മത്തായി :26: 40-43)

"ഏലി, ഏലി, ലമാ സബക്ഥാനി. അതായത്, എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?" എന്ന യേശുന്‍റെ വിലാപത്തില്‍ നിന്നു മനസ്സിലാകുന്നത് അവസാന നിമിഷം വരെ യേശു താന്‍ കുരിശു മരണത്തില്‍ നിന്നു രക്ഷപ്പെടും എന്നു വിശ്വസിച്ചിരുന്നു എന്നല്ലേ?

മുന്‍‌വിധികളെല്ലാം മാറ്റിവെച്ചുകൊണ്ട് നിഷ്പക്ഷമായി ചിന്തിക്കുക. അതിന് അല്പ സമയത്തേക്ക് നാം യേശു അവതരിച്ച കാലഘട്ടത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. യഹൂദരുടെ ഉറച്ച വിശ്വാസം യേശു വ്യാജനായിരുന്നു എന്നാണ്. യഹൂദര്‍ അദ്ദേഹത്തെ അദ്ദേഹത്തിന്‍റെ പ്രബോധനത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പല ആക്രമണ മാര്ഗ്ഗലങ്ങളും സ്വീകരിച്ചു. ഒരുവിധത്തിലും യേശു പിന്തിരിയുന്നില്ല എന്നു കണ്ട അവര്‍ യേശു വ്യാജവാദിയാണെന്ന് തെളിയിക്കാനുള്ള അവസാന മാര്ഗ്ഗമായി കണ്ടെത്തിയത് യേശുവിനെ കുരിശില്‍ തറച്ചു കൊല്ലുക എന്നുള്ള കിരാതമായ നടപടിയായിരുന്നു. കാരണം, ദൈവം പറയാത്തത് ദൈവം പറഞ്ഞുവെന്ന് ഒരു വ്യാജവാദി പറയുകയാണെങ്കില്‍ അയാള്‍ വധിക്കപ്പെടും എന്നത് പഴയ നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അത് തെളിയിക്കുക എന്നതായിരുന്നു യേശുവിനെ ക്രൂശിക്കുന്നതിലൂടെ യഹൂദര്‍ ഉദ്ദേശിച്ചത്. അക്കാര്യത്തില്‍ അവര്‍ വിജയിച്ചുവെങ്കില്‍ അത് യേശു വ്യാജവാദിയാണ് എന്നു സമ്മതിക്കുന്നതിനു തുല്യമല്ലേ?

ക്രൂശീകരണത്തിനു ശേഷമുള്ള (താങ്കളുടെ അഭിപ്രായത്തില്‍ ഉത്ഥാനത്തിനു ശേഷം) ക്രിസ്തുവിന്‍റെ ഓരോ നീക്കവും വ്യക്തമാക്കുന്നത് അദ്ദേഹം മരിച്ച ശേഷം ഉത്ഥാനം ചെയ്യപ്പെട്ടവനല്ല എന്നാണ്. ഇക്കാര്യങ്ങള്‍ ഞാന്‍ സവിസ്തരം ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒരുദാഹരണം കൂടി ഇവിടെ കൊടുക്കുന്നു.

"അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നവര്‍ക്ക് തോന്നി. അവന്‍ അവരോട്‌ നിങ്ങള്‍ കലങ്ങുന്നത്‌ എന്ത്‌? നിങ്ങളുടെ ഹൃദയ ത്തില്‍ സംശയം പൊങ്ങുന്നതും എന്ത്‌? ഞാന്‍ തന്നെ ആകുന്നു എന്നു എന്‍റെ കൈയ്യും കാലും നോക്കി അറിവിന്‍; എന്നെ തൊട്ടുനോക്കുവീന്‍; എന്നില്‍ കാണുന്നത്‌ പോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. (ഇങ്ങനെ പറഞ്ഞിട്ടു അവന്‍ കൈയ്യും കാലും അവരെ കാണിച്ചു) അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കു മ്പോള്‍ അവരോടു: തിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു. അവര്‍ ഒരു ഖണ്ഡം വറുത്തമീനും തേന്‍ കട്ടയും അവനു കൊടുത്തു. അതു അവന്‍ വാങ്ങി അവര്‍കാണ്‍കെ തിന്നു." (ലൂക്കോസ്‌ - 24: 37-43).

ഇവിടെ കാണുന്ന ഞെട്ടലും ഭയപ്പെടലും അവിശ്വാസവും എല്ലാം നമുക്ക് മനസ്സിലാക്കിത്തരുന്നത് ശിഷ്യന്മാരാരും തന്നെ യേശുവിന്‍റെ പുനരുഥാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ല എന്നാണ്. അങ്ങനെ ഒരു പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഈ വചനങ്ങളില്‍ കാണുന്ന അമ്പരപ്പ് അവര്‍ക്കുണ്ടാകുമായിരുന്നില്ല.

ലേഖനം തുടര്‍ന്നു വായിച്ച് താങ്കളുടെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുക; നിഷ്പക്ഷതയോടെ.

Nasiyansan said...

യേശു കുരിശില്‍ മരിച്ചില്ല എന്നതാണല്ലോ നിങ്ങളുടെ ആരോപണം ...
" കുരിശുമരണത്തില്‍ നിന്നു തന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി യേശു പ്രാര്ഥിച്ചു?" അല്ലെങ്കില്‍
"അവസാന നിമിഷം വരെ യേശു താന്‍ കുരിശു മരണത്തില്‍ നിന്നു രക്ഷപ്പെടും എന്നു വിശ്വസിച്ചിരുന്നു" അതുമല്ലെങ്കില്‍
"യേശു ഉയര്തപ്പോള്‍ ശിഷ്യന്മാര്‍ക്ക് ഞെട്ടലും ഭയപ്പെടലും അവിശ്വാസവും" ഉണ്ടായി എന്നതുകൊണ്ട്‌ യേശു കുരിശില്‍ മരിച്ചില്ല എന്ന് പറയാന്‍ കഴിയില്ലല്ലോ ... തെളിവുകള്‍ ദുര്‍ബലം ...

Nasiyansan said...

ഞാന്‍ മുകളില്‍ വിവരിച്ച ബൈബിള്‍ ഭാഗങ്ങലെക്കുരിച്ചുള്ള അഭിപ്രായങ്ങള്‍ അറിഞാല്‍ കൊള്ളാമെന്നുണ്ട് ...അതായത്..

1 . യേശു തന്റെ കുരിശു മരണത്തിനു മുന്‍പ് മൂന്നു തവണ പ്രവചിക്കുന്നത് ...ഈ പ്രവചനം നടന്നില്ല എന്നാണോ ..
എന്താണ് ബൈബിളിലെ ഈ ഭാഗത്തെക്കുറിച്ചുള്ള അഭിപ്രായം ...

2 . "യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു"....മത്തായി 27 :50
ജീവന്‍ വെടിഞ്ഞു എന്നാണ് മത്തായി പറയുന്നത് ..അതായത് മരിച്ചു..ഇത് തന്നെ മാര്‍ക്കോസ് ,ലൂക്കാ ,യോഹന്നാന്‍ എന്നിവര്‍ ആവര്‍ത്തിക്കുന്നു ... ...സാദാരണ ഒരാള്‍ മരിച്ചു എന്ന് പറഞ്ഞാല്‍ കുറച്ചു കഴിഞ്ഞു എഴുന്നേറ്റു വരുമെന്നാണോ ...(ദാദാസാഹിബ്) ...

3 . യേശു കുരിശില്‍ മരിച്ച സമയത്ത് ഉണ്ടായ മറ്റൊരു പ്രദാന സംഭവമാണ് യെഹൂദരുടെ പ്രഥാന ദേവാലയമായ ജെറുസലേം ദേവാലയത്തിന്റെ തിരശീല രണ്ടായി കീറിപ്പോയത് ..ഈ തിരശീലക്കപ്പുറത്തേക്ക് കയറാന്‍ പ്രധാന പുരോഹിതന് മാത്രമേ അധികാരമൊള്ളൂ ..symboliclly ഈ തിരശീല ദൈവത്തെയും ദൈവജനത്തെയും മറക്കുന്നു ...ആ തിരശീലയാണ് നടുവേ കീറിപ്പോയത് ..ഇത് ദേവാലയത്തിനുള്ളിലുണ്ടായിരുന്ന യഹൂദര്‍
സാകഷ്യപ്പെടുത്തിയതായിരിക്കണമല്ലോ ..

4 . "യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു."

ഇവിടെ പറയുന്ന ശതാതിപന്‍ യേശുവിനെ കുരിശില്‍ തറക്കാന്‍ കൊണ്ടു വന്നപ്പോള്‍ കാവല്‍ നിന്ന ഒരു പടയാളിയാണ് ..യേശുവിനോട് പ്രത്യേകിച്ചു ഒരു താല്‍പര്യവും തോന്നേണ്ട ആവശ്യമില്ല .....യേശു മരിച്ചപ്പോള്‍ ഉണ്ടായ ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടാണ് , "സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു" എന്നു ശതാതിപന്‍ പറഞ്ഞത് ...യേശു മരിച്ചില്ല എന്നതിന് ഒന്ന് രണ്ടു സാക്ഷികളെ എവിടുന്നെങ്കിലും കല്‍ക്കിക്ക് കൊണ്ടുവരാമോ ...??

5 . ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു അനേകം സ്ത്രീകളും യേശുവിന്റെ അമ്മയും യോഹന്നാനും മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും സലോമിയും യേശുവിന്റെ കുരിശിന്‍ ചുവട്ടിലും പരിസരങ്ങളിലുമായി നിന്നിരുന്നു ...ഇവരെല്ലാം യേശുവിനെ സ്നേഹിച്ചിരുന്നവരാണ് ..തന്റെ മകന്‍ മരിച്ചു കഴിഞ്ഞു എന്ന് ഉറപ്പാക്കാതെ ഒരമ്മ ആ പരിസരം വിട്ടുപോയി എന്ന് വിശ്വസിക്കാമോ ...ഇത് ഞാന്‍ കല്‍ക്കിയോടാണ് ചോദിക്കുന്നത് ഏതെങ്കിലും ക്രിസ്ത്യാനികളോടല്ല .....യേശു തന്റെ മകന്‍റെ ശവശരീരം മടിയില്‍ കിടത്തുന്ന ഹൃദയഭേദകമായ ഒരു ഭാഗം ബൈബിളില്‍ വിവരിക്കുന്നുണ്ട് ..."നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറും" എന്ന് പ്രവാചകനായ ശിമയോന്‍ മറിയത്തോട് പറയുന്നത് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണ് ..

Nasiyansan said...

ഇനി മറ്റു ചില ബൈബിള്‍ ഭാഗങ്ങള്‍ കൂടി ...

മാര്‍ക്കോസ് 15

42 അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു.
43 അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.
44 അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, അവന്‍ ഇതിനകം മരിച്ചുകഴിഞ്ഞോ എന്ന് അന്വേഷിച്ചു.
45 ശതാധിപ നില്‍നിന്നു വിവരമറിഞ്ഞതിനുശേഷം അവന്‍ മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു.
46 ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു.
47 അവനെ സംസ്കരിച്ച സ്ഥലം മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.

പീലാത്തോസ് ശതാധിപനോട് ചോദിക്കുന്നതിനു പകരം കല്‍ക്കിയോടു ചോദിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു ചതി പറ്റില്ലായിരുന്നു ...

Nasiyansan said...

മത്തായി 27

62 പിറ്റേദിവസം, അതായത്, ഒരുക്കദിനത്തിന്റെ പിറ്റേന്ന്, പ്രധാന പുരോഹിതന്‍മാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കല്‍ ഒരുമിച്ചു കൂടി.
63 അവര്‍ പറഞ്ഞു:യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മിക്കുന്നു.
64 അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്‍മാര്‍ വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തു എന്ന് ജനങ്ങളോടു പറയുകയും ചെയ്തെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനെക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും.
65 പീലാത്തോസ് അവരോടു പറഞ്ഞു:നിങ്ങള്‍ക്ക് ഒരു കാവല്‍ സേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍.
66 അവര്‍പോയി കല്ലിനു മുദ്രവച്ച്, കാവല്‍ക്കാരെ നിര്‍ത്തി കല്ലറ ഭദ്രമാക്കി.


തുടര്‍ന്ന് വരുന്ന ഭാഗമിതാണ്....

1 സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
2 അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു.
3 അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
4 അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ട് മരിച്ചവരെപ്പോലെയായി.
5 ദൂതന്‍ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
6 അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
7 അവന്‍ കിടന്ന സ്ഥലം വന്നുകാണുവിന്‍. വേഗം പോയി അവന്റെ ശിഷ്യന്‍മാരോട്, അവന്‍ മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഇക്കാര്യം ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8 അവര്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്‍മാരെ വിവരം അറിയിക്കാന്‍ ഓടി.


ആവശ്യം വാന്നാല്‍ ബാക്കി പകര്‍ത്താം ...

Salim PM said...

Nasiyansan,

യേശു കുരിശില്‍ മരിച്ചിട്ടില്ല എന്നതിനു തെളിവായി ഞാന്‍ മുന്നോട്ടുവെച്ച തെളിവുകള്‍ ബാലിശം എന്നു പറഞ്ഞു തള്ളുകയല്ലാതെ എന്തുകൊണ്ട് അത് സ്വീകാര്യമല്ല എന്നു താങ്കള്‍ പറയുന്നില്ല. അതിനു പകരം അതിനു വിപരീതമായ ചില വചനങ്ങള്‍ താങ്കള്‍ മുന്നോട്ടുവെക്കുകയാണു ചെയ്യുന്നത്. പരസ്പര വിരുദ്ധമായ ഈ വചനങ്ങളില്‍ ഏതു നാം സ്വീകരിക്കണം?

താങ്കള്‍ ഉദ്ധരിച്ച വചനങ്ങളില്‍ നിന്നു മനസ്സിലാകുന്നത് താങ്കള്‍ എന്‍റെ പോസ്റ്റുകള്‍ ശരിയായ രീതിയില്‍ വായിച്ചിട്ടില്ല എന്നാണ്. താങ്കള്‍ ഉന്നയിച്ച പല വിഷയങ്ങളും അതില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. മറ്റു വചനങ്ങളും അടുത്ത പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യുന്നതാണ്.

കുര്യച്ചന്‍ said...

കല്‍ക്കി ഇതിനെ കുറിച്ച് എന്താ പറയാനുള്ളത്....

മത്തായി
27:62
ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി:

27:63
യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.

27:64
അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.

27:65
പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.

27:66
അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

Anonymous said...

Looks like you are an expert in this field, you really got some great points there, thanks.

- Robson

കൈചൂണ്ടി...... said...

കഷ്ടം. ഖുറാന്‍ വിശ്വസിക്കേണ്ടി വന്ന ഒരുവന്റെ ഗതികേട് അല്ലാതെ ഈ ബ്ലോഗിനെ കുറിച്ച് പറയാനില്ല. ഖുറാന്‍ സത്യമാണെങ്കില്‍ ബൈബിള്‍ തെറ്റായിരിക്കും. ബൈബിള്‍ ശരിയാണെങ്കില്‍ ഖുറാന്‍ തെറ്റും. അതുകൊണ്ടാണ് ഇത്തരം ബ്ലോഗുറുമി എടുത്തു കല്ക്കിയെ പോലുള്ളവര്‍ വീശുന്നത്. അതിനു Nasiyansan ചെയ്യുന്ന മറുവാദം വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെയേ ഉള്ളുവെന്നു മനസ്സിലാക്കുക... ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ എളുപ്പമാണ്. എന്നാല്‍ ഉറക്കം നടിക്കുന്നവനെ ഉണര്തുവാന്‍ ശ്രമിക്കുന്നത് ഒരു പാഴ്വേലയാണെന്നു മാത്രമേ Nasiyansanനോട് എനിക്ക് പറയാനുള്ളൂ. ഇന്ന് ഈ ഖഡ്ഗം എടുത്തു വീശിയത് കല്‍ക്കിയാണെങ്കില്‍ നാളെ വേരെയോരാളാകാം. ഒരു നൂറായിരം ബ്ലോഗുകള്‍ ഇത്തരത്തില്‍ ഉണ്ട്. അതിലെല്ലാം താങ്കളും താങ്കളെ പോലുള്ളവരും ഇത്തരം കുരുട്ടു വാദങ്ങളെ ശക്തിയുക്തം എതിര്‍ത്തിട്ടും ഇത്തരം ബ്ലോഗുകള്‍ വീണ്ടും വീണ്ടും വരുന്നതിനു കാരണം എന്ത്? ഇതല്ലാതെ അവര്‍ക്ക് വേറെ വഴിയില്ല എന്നൊരു ഉത്തരം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. തങ്ങളുടെ സമൂഹത്തിലെ നൂറായിരം പ്രശ്നങ്ങള്‍ അത് താടിയായാലും പ്രവാചക കേശമായാലും കപീഷിന്റെ വാലുപോലെ വാദപ്രതിവാദങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ ഒരു തീരുമാനത്തില്‍ എത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നമുക്ക് അറിയാം. ഖുറാനില്‍ വ്യക്തതയുണ്ട് എന്ന് ഖുറാന്‍ പറയുന്നതല്ലാതെ യാതൊരു വ്യക്തതയും അതിലില്ലെന്നു അവര്‍ തന്നെ ഓരോ വിഷയത്തിലും കലഹിച്ചു തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നിരിക്കെ യേശു ക്രിസ്തുവിന്റെ ക്രൂശുമരണത്തെ കുറിച്ച് നാലെ നാല് ആയതുകളില്‍ എന്തോന്ന് വ്യക്തത വരുത്തും എന്നാണു ബുദ്ധിയുള്ള ഒരാള്‍ പ്രതീക്ഷിക്കുക? ഈബ്ലോഗര്‍ തന്നെ യേശു കാഷ്മീരിലാണ് മരിച്ചത് എന്ന് ബ്ലോഗിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അത് ഖുറാനില്‍ വ്യക്ത മാക്കേണ്ടതല്ലേ? ആദ്യം ഖുറാനിലെ കാര്യങ്ങളില്‍ ഒരു തീരുമാനമായിട്ടു മതി മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കാന്‍ എന്നുള്ള ബുദ്ധി കല്‍ക്കിക്കുണ്ടാവട്ടെ എന്ന് മാത്രമേ എനിക്കിനിയും പറയാനുള്ളൂ.

Anonymous said...

46 ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?
47 അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു......................//////////............ ചിലർ ...അതും അടുത്തു നിന്നവർ അവൻ എലിയായെ വിളിക്കുന്നു എന്ന് പറഞ്ഞെങ്കിൽ ..............യേശു പറഞ്ഞു എന്നവകാശപ്പെടുന്ന വാചകവും അങ്ങീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.........