Sunday, May 9, 2010

കുരിശുസംഭവം ഒരവലോകനം

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 13

പ്രധാനപ്പെട്ട മറ്റൊരു വസ്തുത പിലാത്തോസിനാല്‍ നിശ്ചയിക്ക പ്പെട്ട ക്രൂശീകരണം നടക്കേണ്ട തിയ്യതിയും സമയവുമായി ബന്ധപ്പെട്ടതാണ്‌. ക്രൂശീകരണത്തിന്‍റെ തീയതിയും സമയവും നിശ്ചയിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പോലും പിലാത്തോസിന്‍റെ അന്തിമതീരുമാനത്തെ സ്വാധീനിക്കും വിധം ചില കാര്യങ്ങള്‍ നാം ബൈബിളില്‍ വായിക്കുന്നു. ഇത്‌ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നതായി ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ അതിലത്ഭുതപ്പെടാനില്ല. ഒന്നാമതായി യേശുവിനെതിരെ പീലാത്തോസ്‌ നടപ്പാക്കുന്ന ശിക്ഷയെ സംബന്ധിച്ച്‌ അദ്ദേഹത്തിന്‍റെ ഭാര്യക്ക്‌ കടുത്ത അസംതൃപ്തിയുണ്ടായിരുന്നതായി നാംബൈബിള്‍ പുതിയ നിയമത്തില്‍ വായിക്കുന്നു. യേശുവിന്‍റെ വിചാരണയുടെ തലേദിവസം അവര്‍ കണ്ട സ്വപ്നത്തിന്‍റെ സ്വാധീനമായിരുന്നു ഈ അസംതൃപ്തിക്ക്‌ കാരണം. യേശു നിരപരാധിയാണെന്ന്‌ വിശ്വസിക്കത്തക്കവിധത്തില്‍ അത്രയും ശക്തിമത്തായ സ്വാധീനം അവരില്‍ ആ സ്വപ്നംഉണ്ടാക്കിയിരുന്നു. തല്‍ഫലമായി കോടതി നടപടിക്രമങ്ങള്‍ക്ക്‌ ഭംഗം വരു ത്തിയിട്ടായാല്‍പോലും ഈ സ്വപ്നത്തിലെ സന്ദേശം തന്‍റെ ഭര്‍ത്താവിന്‌ എത്തിക്കേണ്ടത്‌ തന്‍റെ കര്‍ത്തവ്യമാണെന്നു അവര്‍ക്ക്‌ തോന്നി. ഒരുപക്ഷേ, തന്‍റെ ഭാര്യയുടെ ശക്തമായ പ്രതിഷേധം കൊണ്ടു കൂടിയായി രിക്കാം അദ്ദേഹം യേശുവിനെ തള്ളിപ്പറയുന്നതില്‍ നിന്നും കൈ കഴുകിരക്ഷപ്പെട്ടത്‌.

"ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പിലാത്തോസ്‌ കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈകഴുകി. ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നെനോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു" (മത്താ: 27:24).

തീര്‍ച്ചയായും യേശു നിരപരാധിയാണെന്നും അദ്ദേഹത്തിനു മേല്‍ താന്‍ പാസാക്കിയ ക്രൂരമായ ശിക്ഷാവിധി നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നുമുള്ള പിലാത്തോസിന്‍റെ കുറ്റസമ്മതം മേല്‍പ്രസ്താവനയില്‍പ്രതിഫലിക്കുന്നു. ശക്തരായ യഹുദ സമുദായം യേശുവിനെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തെ ശിക്ഷാപാത്രമാക്കാന്‍ തീരുമാനി ക്കുകയും ചെയ്തിരുന്നു എന്ന കാര്യം ബൈബിള്‍ പുതിയ നിയമത്തില്‍നിന്നു തികച്ചും വ്യക്തമാണ്‌. അതുകൊണ്ട്‌ യഹുദികളുടെ ആഗ്രഹത്തിന്നെതിരായുള്ള പിലാത്തോസിന്‍റെ ഏതൊരു തീരുമാനവും അവിടെ കടുത്ത ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമായിരുന്നു. അദ്ദേഹത്തെ നിസ്സഹായനാക്കിത്തീര്‍ത്ത നിര്‍ബന്ധിതാവസ്ഥ ഇതായിരുന്നു. പിലാത്തോസ്‌ കൈകഴുകിയ നടപടിയില്‍ നിന്നു വ്യക്തമാകുന്നതും ഇതു തന്നെയാണ്‌. യേശുവിനെ രക്ഷിക്കാന്‍ പിലാത്തോസ്‌ മറ്റൊരു നീക്കം കൂടി നടത്തിയിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തെനോക്കി പിലാത്തോസ്‌ രണ്ടിലൊന്ന്‌ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം അവര്‍ക്ക്‌ നല്‍കി. അതായത്‌ യേശുവിനെയോ അതല്ല കുപ്രസിദ്ധ കുറ്റവാളിയായ ബറബ്ബാസിനെയോ ആരെയാണ്‌ മോചിപ്പിക്കേണ്ടതെന്ന്‌ അദ്ദേഹം ജനക്കൂട്ടത്തോടുചോദിച്ചു. ഇത്‌ പിലാത്തോസിന്‍റെ ആ സമയത്തെ മാനസിക നിലയുടെഅവസ്ഥയെ സംബന്ധിച്ച്‌ സൂചനകള്‍ നല്‍കുന്നു. യേശുവിന്‌ ശിക്ഷ നല്‍കുന്ന കാര്യത്തില്‍ അദ്ദേഹം തികച്ചും എതിരായിരുന്നു എന്ന്‌വ്യക്തമാണ്‌. ഈ മാനസികാവസ്ഥയിലാണ്‌ യേശുവിനെ വധിക്കാന്‍വെള്ളിയാഴ്ച ദിവസവും ഉച്ച തിരിഞ്ഞുള്ള സമയവും അദ്ദേഹം തിരഞ്ഞെടുക്കുന്നത്‌. എന്തായിരുന്നു വാസ്തവത്തില്‍ സംഭവിച്ചത്‌? വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ ശബ്ബത്ത്‌ ദിനം ആരംഭിക്കാന്‍ ഏറെ സമയമില്ല എന്നും അപ്പോഴേക്കും യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നു എടുത്തു മാറ്റുമെന്നും നീതിപാലകന്‍ എന്ന നിലക്ക്‌ പിലാത്തോസിന്നറിയാമായിരുന്നു. അസ്തമയത്തിനുശേഷമാണ്‌ ശബ്ബത്ത്‌ ആരംഭിക്കുന്നത്‌. അദ്ദേഹം ഇത്‌ ബോധപൂര്‍വ്വം തീരുമാനിച്ചതായിരുന്നു. അത്‌ തന്നെയായിരുന്നുവാസ്തവത്തില്‍ സംഭവിച്ചതും. ഏകദേശം മൂന്ന്‌ രാവും മൂന്നു പകലും കുരിശ്‌ പീഡനമേറ്റശേഷമേ ശിക്ഷക്ക്‌ പാത്രമായ വ്യക്തി മരിക്കാറുള്ളൂ. എന്നാല്‍ യേശുവിന്‌ പരമാവധി ഏതാനും മണിക്കൂറ്‍ മാത്രമേ കുരിശ്‌പീഡനമേല്‍ക്കേണ്ടി വന്നിട്ടുള്ളൂ. കഠിനജീവിതം കൊണ്ട്‌ ബലിഷ്ഠമായ ശരീരമുള്ള യേശുവിനെപ്പോലെ ഒരാളെ കൊല്ലാന്‍ ഇത്‌ തികച്ചും അപര്യാപ്തമാണ്‌.

ഈ സംഭവം യോനായുടെ സംഭവത്തിലെ നിഗൂഢതകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നില്ലേ? സാധാരണഗതിയില്‍ കുരിശ്‌ മരണത്തിന്‌ വിധിക്കപ്പെട്ടവര്‍ മൂന്ന്‌ പകലും രാത്രിയും കുരിശിന്‍മേല്‍ തൂങ്ങിക്കിടക്കും. നേരത്തെ സൂചിപ്പിച്ചതു പോലെ ഇത്‌ യേശുവും യോനായും തമ്മിലുള്ള സാദൃശ്യം ഒരാളുടെ മനസ്സിലുയര്‍ത്തും. യോന മത്സ്യത്തിന്‍റെ വയറ്റില്‍ മൂന്ന്‌ രാവും മൂന്നു പകലും കഴിഞ്ഞു എന്ന്‌ കരുതപ്പെടുന്നു. 3 ദിവസത്തിനു പകരം ദൈവഹിതത്താല്‍ മൂന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ യോനായും മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും മോചിതനായിരിക്കാം. യേശുവിന്‍റെ ജീവിതത്തില്‍ സംഭവിക്കുകയും അരങ്ങേറുകയും ചെയ്തത്‌ യോനായുടെ ദുരന്തനാടകത്തിന്‍റെ സംഭവത്തിലെ ധര്‍പ്പണ പ്രതിഫലനമായിരുന്നു.

നമുക്ക്‌ ക്രൂശീകരണ വേളയിലെ സംഭവങ്ങളിലേക്ക്‌ തന്നെ തിരിയാം. അവസാന നിമിഷംവരെ യേശു തന്‍റെ പ്രതിഷേധവുമായി ശക്തമായി നിലകൊണ്ടു. 'ഏലി, ഏലി ലമാശക്താനി' നിതാന്തദുഃഖത്തിന്‍റെയും നിരാശയുടേയും എന്തൊരു വേദനാജനകമായ പ്രകടനം! പിതാവായ ദൈവം തനിക്ക്‌ ഇതിനുമുമ്പ്‌ നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കേണ്ടതിനെപ്പറ്റി എത്ര സൂക്ഷ്മമായിട്ടാണ്‌ അദ്ദേഹം ഇവിടെ ഉണര്‍ത്തുന്നത്‌. ഈ ഉല്‍ക്കണ്ഠാകുലമായ വിലാപത്തില്‍ നിന്നു മറ്റെന്താണ്‌ നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയുക? ജനങ്ങളുടെ പാപഭാരം സ്വന്തം ഇഷ്ടപ്രകാരം വഹിക്കാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെയും ഇച്ഛയുടേയും നിഷേധമാണ്‌ 'ദൈവമേ നീ എന്നെ കൈവിട്ടതെന്ത്‌' എന്ന വചനത്തില്‍ നിന്നു വ്യക്തമാകുന്നത്‌. ആസന്നമരണാവസ്ഥയില്‍ അദ്ദേഹം ചിന്തിച്ചത്‌ അതായിരുന്നു. അദ്ദേഹത്തിന്‍റെ ആവശ്യ പ്രകാരമാണ്‌ ശിക്ഷയെങ്കില്‍ പിന്നെയെന്തിന്‌ അഗാധദുഃഖത്തിന്‍റെതായ ഈ വിലാപം? എന്തിന്‌ പിന്നെ അദ്ദേഹം പിതാവായ ദൈവത്തെ കുറ്റ പ്പെടുത്തുകയും തന്‍റെ മോചനത്തിനായി അര്‍ത്ഥന നടത്തുകയും ചെയ്തു? യേശുവിന്‍റെ ഈ പ്രസ്താവനകളെല്ലാം അതിനു മുമ്പ്‌ സംഭവിച്ച കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ വായിക്കേണ്ടതുണ്ട്‌. ആ സമയത്തുടനീളം കയ്പേറിയ ഈ പാനപാത്രം തന്നില്‍ നിന്നെടുത്തുമാറ്റേണമേ എന്നദ്ദേഹം പ്രാര്‍ത്ഥിക്കുകയായിരുന്നു.

സാത്വികനും വിശുദ്ധനുമായ യേശുവിനെ പോലെയൊരാളുടെ പ്രാര്‍ത്ഥന ദൈവത്തിന്‌ സ്വീകരിക്കാതിരിക്കാന്‍ സാധ്യമല്ലായിരുന്നു. പ്രാര്‍ത്ഥന സ്വീകരിക്ക പ്പെട്ടിരിക്കുന്നു എന്ന്‌ ദൈവം തീര്‍ച്ചയായും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടായിരിക്കും. അദ്ദേഹം കുരിശില്‍ വെച്ച്‌ മരിച്ചിട്ടുണ്ടെന്ന്‌ വിശ്വസിക്കാന്‍ നിവൃത്തിയില്ല. ഇവിടെ യാതൊന്നും തന്നെ വൈരുദ്ധ്യമായിട്ടില്ല. എല്ലാം പരസ്പര പൂരകങ്ങളാണ്‌. യേശു മരിച്ചതായി കാണെപ്പട്ടത്‌ വൈദ്യശാസ്ത്ര വൈദഗ്ധ്യമൊന്നുമില്ലാത്ത ഒരു സാധാരണക്കാരന്‍റെ നിരീക്ഷണം മാത്രമാണ്‌. യേശുവിന്‍റെ ശരീരത്തെ വൈദ്യശാസ്ത്രപരമായി പരിശോധന നടത്താനുള്ള യാതൊരവസരവും അയാള്‍ക്ക്‌ ലഭിച്ചിരിക്കില്ല. തന്‍റെ പ്രിയപ്പെട്ട ഗുരുവിന്‌ മരണം സംഭവിക്കുമെന്ന ആശങ്കയാല്‍ ഉത്കണ്ഠാകുലനായി ആ രംഗം നോക്കിപ്പാര്‍ത്തുകൊണ്ടിരുന്ന ഒരു ശിഷ്യന്‍ ഗുരുവിന്‍റെ തളര്‍ന്ന ശിരസ്സ്‌ താടിയുടെ പാര്‍ശ്വം ചേര്‍ന്ന്‌ നെഞ്ചിലേക്ക്‌ വീണപ്പോള്‍ നിലവിളിച്ചു; 'ഓ! അദ്ദേഹം ജീവന്‍ വെടിഞ്ഞു. ' നേരത്തെ വ്യക്തമാക്കിയതുപോലെ പ്രാമാണികമായ വീക്ഷണകോണില്‍കൂടി ബൈബിളിന്‍റെ ആധികാരികത ചര്‍ച്ച ചെയ്യുകയോ അല്ലെങ്കില്‍ അതിലെ ഏതെങ്കിലുമൊരു വ്യാഖ്യാനത്തെപ്പറ്റി തര്‍ക്കമുന്നയിക്കുകയോ ചെയ്യുകയല്ല ഇവിടെ. ക്രിസ്തീയ മതതത്ത്വശാസ്ത്രത്തെയും അവരുടെ മതസിദ്ധാന്തങ്ങളേയും യുക്തിയും സാമാന്യജ്ഞാ നവും ഉപയോഗിച്ച്‌ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ്‌ ഇവിടെചെയ്യുന്നത്‌.

യേശു കുരിശില്‍ വെച്ചു ബോധരഹിതനാവുകയോ അതല്ല മരിക്കുകയോ ചെയ്തുവെന്ന്‌ തെളിയിച്ചുവെന്നാണെങ്കില്‍ തന്നെ കുരിശില്‍ സംഭവിച്ച കാര്യത്തെ സംബന്ധിച്ച്‌ അദ്ദേഹം പ്രകടിപ്പിച്ച വേദന കലര്‍ന്ന അത്ഭുതം അദ്ദേഹം പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചതെന്ന്‌ വ്യക്തമായിതെളിയിക്കുന്നു. യേശു മരണമാണ്‌ പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ അത്ഭുത പ്രകടനത്തിന്‌ യാതൊരു ന്യായീകരണവുമില്ല. ഇതില്‍ ഇന്നു നമുക്ക് മനസ്സിലാകുന്നത് ഇങ്ങനെയാണ്: യേശു തലേന്ന്‌ രാത്രി ദൈവത്തോടു നടത്തിയ അഭയയാചനകളുടെ സന്ദര്‍ഭത്തില്‍ അദ്ദേഹം കുരിശില്‍ നിന്നു വിമോചിതനാവുമെന്നവാഗ്ദാനം ദൈവത്തില്‍ നിന്ന്‌ ലഭിച്ചിരുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം വ്യാകുലനായത്‌. പക്ഷേ ദൈവത്തിന്‌ മറ്റു ചില പദ്ധതികള്‍ കൂടിയുണ്ടായിരുന്നു. ദൈവം യേശുവിനെ ബോധരഹിതനാക്കിയത്‌ കാവല്‍ നിന്ന ഭടന്‍മാര്‍ അദ്ദേഹം മരിച്ചതായി തെറ്റിദ്ധരിക്കാനും അത്‌ പ്രകാരം യേശുവിന്‍റെ ശരീരം ബന്ധുക്കള്‍ക്ക്‌ നല്‍കാനുള്ള ഉദ്ദേശ്യത്തോടെ ജോസഫ്‌അരിമത്യക്കാരന്‌ കൈമാറാനും വേണ്ടിയായിരുന്നു. യേശുവിന്‍റെ അവസാന വചനത്തില്‍ നാം ശ്രദ്ധിച്ച അത്ഭുതം പിലാത്തോസും പങ്കിടുന്നു. യേശു മരിച്ചു എന്ന വിവരം പിലാത്തോസിനെ അറിയിച്ചപ്പോള്‍ 'അവന്‍മരിച്ചുവോ!' എന്ന്‌ അദ്ദേഹം സ്വയം അത്ഭുതം കൂറുകയുണ്ടായി. ജൂദിയായിലെ ഗവര്‍ണര്‍ എന്ന നിലക്ക്‌ സുദീര്‍ഘമായ ഭരണകാലയളവില്‍ അനേകം പേരെ കുരിശ്‌ മരണത്തിന്‌ വിധേയമാക്കിയതിന്‍റെ പരിചയവുംഅനുഭവവും അദ്ദേഹത്തിനുണ്ടായിരിക്കുമല്ലോ. ഏതാനും മണിക്കൂറുകളിലെ കുരിശ്‌ പീഡനം കൊണ്ടുമാത്രം ക്രൂശിതനായ ഒരാള്‍ മരിക്കുക എന്നത്‌ അസാധാരണമാണ്‌ എന്ന വസ്തുത അദ്ദേഹത്തിന്‌ വളരെ വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടായിരിക്കണം യേശു മരിച്ചു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചത്‌. എന്നിട്ടുപോലും നിഗൂഢാത്മകമായ ഈ സാഹചര്യത്തില്‍ ശരീരം വിട്ടുതരണമെന്ന അഭ്യര്‍ത്ഥന (യേശുവിന്‍റെ ശിഷ്യനായ അരിമത്യക്കാരന്‍ ജോസഫിന്‍റെ അഭ്യര്‍ത്ഥന) അദ്ദേഹം സ്വീകരിക്കുകയാണുണ്ടായത്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം എക്കാലത്തും ഉയരുന്നത്‌.

പിലാത്തോസ്‌ തന്‍റെ ഭാര്യയുടെ സ്വാധീനത്തിന്നടിമപ്പെട്ടുകൊണ്ട്‌ ശബ്ബത്ത്‌ ദിനത്തോടടുത്ത നാഴികയിലാണ്‌ യേശുവിനെ കുരിശിക്കാനുള്ളസമയം നിശ്ചയിച്ചതെന്ന ആരോപണമുണ്ട്‌. രണ്ടാമതായി യേശുവിന്‍റെ മരണസംന്ധമായി സംശയകരമായ റിപ്പോര്‍ട്ടുകളുണ്ടായിരിക്കേതന്നെ അദ്ദേഹം ശരീരം വിട്ടുകൊടുക്കാന്‍ തയ്യാറായി. പിലാത്തോസിന്‍റെ ഈതീരുമാനം യഹുദികളില്‍ കടുത്ത ആശങ്ക ഉളവാക്കിയിരുന്നു. അവര്‍ യേശുവിന്‍റെ മരണത്തെ സംബന്ധിച്ച്‌ സംശയങ്ങളും സന്ദേഹങ്ങളും പ്രകടി പ്പിക്കുകയും പിലാത്തോസിനോടു ആവലാതി ബോധിപ്പിക്കുകയുംചെയ്തിരുന്നു. (തുടരും)

No comments: